പോസ്റ്റുകള്‍

ജൂൺ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദ്വാദശ ഭാവങ്ങള്‍ ദേവപ്രശ്‌നത്തില്‍

ഇമേജ്
ലേഖനം: 130 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ദേവപ്രശ്‌നം എന്നത് പ്രശ്‌നചിന്തയിലെ സങ്കീര്‍ണവും സമുന്നതവുമായ ഒരു ഏടാണ്. ക്ഷേത്രവും 'ക്ഷേത്ര ചൈതന്യ രഹസ്യവും' ഭഗവാനും ഭഗവതിയും ഉപദേവന്മാരും അതിനെ ചുറ്റിപ്പറ്റിയുളള മനുഷ്യരും അടങ്ങിയ ഒരു സമ്പൂര്‍ണ വിഷയമാണ് എന്നു പറഞ്ഞാല്‍ അനുചിതമാവില്ല. ദേവാലയത്തിന്റെ കോശസ്ഥിതിയും ഉത്സവവും പുണ്യപാപാദികളും ആഭിചാരാദി ദോഷങ്ങളും മഹാബാധാദികാര്യങ്ങളും എല്ലാം ദേവപ്രശ്‌നത്തിലെ ചുഴിഞ്ഞിറങ്ങുന്ന അന്വേഷണങ്ങളും ശക്തമായ കണ്ടെത്തലുകളുമൊക്കെയാണ്. ദൈവജ്ഞന്റെ പാണ്ഡിത്യവും ലോകപരിചയവും ക്ഷേത്രകാര്യങ്ങളിലുള്ള അനുഭവസമ്പത്തും സര്‍വ്വോപരി ഈശ്വരാധീനവും മാറ്റുരയ്ക്കപ്പെടുന്ന മഹനീയ സന്ദര്‍ഭം കൂടിയാണ് ദേവപ്രശ്‌ന സന്ദര്‍ഭം. ജ്യോതിഷവിദ്യാര്‍ത്ഥികള്‍ക്ക് അതൊരു വലിയപാഠശാല തന്നെയായിരിക്കും.  ദേവപ്രശ്‌നത്തില്‍ പരിഗണിക്കപ്പെടുന്ന ദ്വാദശഭാവങ്ങള്‍ -- ലഗ്‌നം മുതല്‍ പന്ത്രണ്ട് ഭാവങ്ങള്‍ -- സാമാന്യമായി എന്തൊക്കെ വിഷയങ്ങളുമായി/ വസ്തുതകളുമായി/ വ്യക്തികളുമായി ബന്ധപ്പെടുന്നുവെന്നതാണ് ഇവിടെ വിവരിക്കുന്നത്. ജ്യോതിഷവിദ്യാര്‍ത്ഥികള്‍ക്കുള്ള ചെറുകുറിപ്പായി ഇതിനെ പരിഗണിച

വസുപഞ്ചകം

ഇമേജ്
ലേഖനം: 129 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 മരണം നടന്നാല്‍ അതിന്റെ നക്ഷത്രവും മറ്റും പരിഗണിച്ച് ഫലങ്ങള്‍ അറിയുക നാട്ടുനടപ്പാണ്. അവയാണ് ഇന്നത്തെ ചിന്താവിഷയം.    'വസുപഞ്ചകം' എന്ന വാക്ക് ജ്യോതിഷ പരിചയമുള്ളവര്‍ കേട്ടുകാണും. ചിലര്‍ അതിനെ 'കരിനാള്‍' എന്നും വിളിക്കാറുണ്ട്. മരണം നടന്നാല്‍ ആദ്യം ദൈവജ്ഞനോട് അന്വേഷിക്കുന്നത് 'കരിനാള്‍ ദോഷമുണ്ടോ?' എന്നാണ്. കാലന് കരിങ്കോഴിയെ ബലിനല്‍കി പ്രസ്തുത ദോഷം തീര്‍ക്കുന്ന രീതിയുണ്ട്, ചില നാട്ടില്‍. മറ്റുചില പരിഹാരങ്ങളും ദേശഭേദവും ജാതിഭേദവുമൊക്കെ മുന്‍നിര്‍ത്തി നിലവിലുണ്ട്.           വസുപഞ്ചകം എന്നാല്‍ എന്താണെന്ന് വിശദമായി നോക്കാം. അവ ഗ്രന്ഥങ്ങളിലുണ്ട്. വസു എന്നത് അവിട്ടം നക്ഷത്രത്തെക്കുറിക്കുന്ന പദമാണ്. (ആ നാളിന്റെ ദേവതകള്‍ അഷ്ടവസുക്കളാണ്. അതിനാലാണ് അവിട്ടത്തെ വസു എന്ന് വിളിക്കുന്നത്). അവിട്ടം നക്ഷത്രം തൊട്ട് അഞ്ച് നക്ഷത്രങ്ങളെയാണ് -- അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി --  'വസുപഞ്ചകം' എന്നു പറയുക. ഇവയിലൊരു നാളില്‍ മരണം സംഭവിച്ചാല്‍ 'പഞ്ചകദോഷ'മായി. തറവാട്ടില്‍ ഒരാണ്ടിനകം അഞ്ച് മ

കരണഫലം

ഇമേജ്
ലേഖനം: 128 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ്‌ 98460 23343 ലേഖനം 127 ല്‍ (27/06/2021 ല്‍ പ്രസിദ്ധീകരിച്ചത്) 'കരണം' എന്നാല്‍ എന്താണെന്നും ഓരോ തിഥിയിലും വരുന്ന ഈരണ്ട് കരണങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കി. ഈ ലേഖനത്തില്‍ ഓരോ കരണത്തിലും ജനിച്ചാലുള്ള ഫലം വിവരിക്കുന്നു....  സിംഹക്കരണ ഫലം:- സാഹസശീലവും ദേഹബലവും പ്രതാപവും ഉള്ളവരായിരിക്കും. ഏകാന്തതയെ ഇഷ്ടപ്പെടും. ദീര്‍ഘായുസ്സ്, ഭാഗ്യം മുതലായവയാല്‍ അനുഗ്രഹിക്കപ്പെട്ടവരായിരിക്കും. 'ബാലകൃത്യ:' എന്നൊരു വിശേഷണവുമുണ്ട്. കുട്ടികളെപ്പോലെ പെരുമാറുന്നവര്‍ എന്നാണ് വാക്യാര്‍ത്ഥം,. നിഷ്‌ക്കളങ്കന്‍ എന്നുമാവാം ആശയം.    വ്യാഘ്ര/പുലിക്കരണ ഫലം:- കാര്യതടസ്സം വരും വിധം പ്രവര്‍ത്തിക്കും. ക്രൂരതയുണ്ടാവും. ധനവാനായിരിക്കും. ബന്ധുക്കളധികമുണ്ടാവുകയില്ല. 'രാജപൂജ്യ:' എന്ന വിശേഷണം സൂചിപ്പിക്കുന്നത് അധികാരികളുടെ  'നല്ലപുസ്തകത്തില്‍' ഉള്ളയാളായിരിക്കുമെന്നാണ്.    വരാഹ/പന്നിക്കരണ ഫലം:- സുഖദുഃഖങ്ങളുടെ സമ്മിശ്രതയുണ്ടാവും. വലിയ അധികാരം കൈവരും. കന്നുകാലി സമ്പത്തുണ്ടായിരിക്കും. 'ചാരുകര്‍മ്മ:' എന്ന വിശേഷണം ചെയ്യുന്ന കാര്യങ്ങള്‍

കരണം എന്നാല്‍

ഇമേജ്
ലേഖനം: 127 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 വാരം, നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നിവയെ ചേര്‍ത്ത് 'പഞ്ചാംഗം' എന്ന് പറയുന്നു. കരണം ഒഴിച്ചുള്ളവ നാലിനെക്കുറിച്ചും ഈ പംക്തിയില്‍ എഴുതിയിട്ടുണ്ട്. (കരണങ്ങളില്‍ ഏറെ സങ്കീര്‍ണമായ, അശുഭമായ വിഷ്ടിക്കരണത്തെക്കുറിച്ച് മാത്രം സവിസ്തരം മുന്‍പ് ഈ പംക്തിയില്‍ എഴുതിയിട്ടുണ്ട്) ഇന്ന്, കരണങ്ങള്‍ എന്താണെന്ന വിചിന്തനമാണ്.     'തിഥ്യര്‍ദ്ധം കരണം' എന്നാണ് നിയമം. തിഥിയുടെ പകുതിയാണ് കരണം എന്ന് സാരം. തിഥികള്‍ ഒരു മാസത്തില്‍ കറുത്ത, വെളുത്ത പക്ഷങ്ങളിലായി ആകെ മുപ്പതെണ്ണമുണ്ട്. ഓരോ തിഥിയിലും രണ്ട് കരണം വീതമാകുമ്പോള്‍ മുപ്പത് തിഥികള്‍ക്കും കൂടി അറുപത് കരണങ്ങള്‍ ഉണ്ടാവുന്നു. ഒരു തിഥിയുടെ ദൈര്‍ഘ്യം 60 നാഴികയാണ് (24 മണിക്കൂര്‍). അപ്പോള്‍ തിഥിയുടെ പകുതിയായ  കരണം 30 നാഴിക അഥവാ 12 മണിക്കൂര്‍ ഉണ്ടാവും. പക്ഷേ കരണങ്ങള്‍ ആകെ പതിനൊന്ന് എണ്ണം മാത്രമേയുള്ളു. അവയില്‍ തന്നെ രണ്ടു വിഭാഗങ്ങളുണ്ട്. ചരകരണങ്ങളും സ്ഥിരകരണങ്ങളും. ചരകരണങ്ങള്‍ ആകെ ഏഴെണ്ണം, സ്ഥിരകരണങ്ങള്‍ ആകെ നാലെണ്ണവും. ചരകരണങ്ങള്‍ ഓരോന്നും ഒരു മാസത്തില്‍ എട്ട് തവണ ആവര്‍ത്തി

ശനിയുടെ കാരകധര്‍മ്മങ്ങള്‍

ഇമേജ്
ലേഖനം: 126 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ഗ്രഹങ്ങളുടെ കാരകധര്‍മ്മങ്ങള്‍ വിപുല വിഷയമാണ്. ഓരോ ഗ്രഹവും എന്തെല്ലാം കാര്യങ്ങളുമായി ബന്ധപ്പെടുന്നു, എന്തെല്ലാം കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നതൊക്കെ കാരകധര്‍മ്മങ്ങളാണ്. ഇന്നത്തെ ഭാഷയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പോലെ എന്ന് സാമാന്യവല്‍ക്കരിച്ചു പറയാം. ഗ്രഹങ്ങളുടെ കാരകധര്‍മ്മങ്ങള്‍ അക്കമിട്ട് അവതരിപ്പിക്കുന്ന സംസ്‌കൃത പ്രമാണഗ്രന്ഥമാണ് 'ഉത്തര കാലാമൃതം'. അതിലെ ചില കാര്യങ്ങള്‍ ഇവിടെ എടുത്തുചേര്‍ക്കുന്നു.   1. ആലസ്യം  2. തടസ്സം   3. രോഗം   4. ശത്രുത    5. ദുഃഖം   6. മരണം     7. ആയുസ്സ്   8. കഴുത  9. ഒട്ടകം   10. എരുമ/ പോത്ത്  11. കീഴ്ജീവനക്കാര്‍   12. ജീര്‍ണത   13. വലിയ കാര്യങ്ങള്‍   14. ഒറ്റപ്പെടല്‍                  15 തൈലം   16. വനവാസികള്‍   17. നീച പ്രവൃത്തികള്‍     18. അംഗവൈകല്യം   19. നപുംസകങ്ങള്‍   20. അധ:സ്ഥിതര്‍   21. അനാചാരം   22. പാരമ്പര്യ വിരുദ്ധത   23. കറുത്തവസ്തുക്കള്‍  24. ജാരസന്തതി   25. എള്ള്                           26. മലമൂത്രാദികള്‍ 27. വര്‍ഷം   28. ദുഷ്ടത   29. ചീത്തക്കാര്യങ്ങള്‍   30.

ഉപഗ്രഹങ്ങള്‍

ഇമേജ്
ലേഖനം: 125 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 നവഗ്രഹങ്ങള്‍ക്ക് ഉപഗ്രഹങ്ങളുണ്ട്. അക്കൂട്ടത്തില്‍ പ്രസിദ്ധിയോ കുപ്രസിദ്ധിയോ ഗുളികനോളം മറ്റാര്‍ക്കുമില്ല. ശനിയുടെ ഉപഗ്രഹമാണ് ഗുളികന്‍. മന്ദന്റെ (ശനിയുടെ) പുത്രനുമാണല്ലോ ഗുളികന്‍! അതിനാല്‍  'മാന്ദി' എന്നാകുന്നു വിശേഷണം. ഗ്രഹനിലയില്‍ കേരളീയ സമ്പ്രദായത്തില്‍ അടയാളപ്പെടുത്തപ്പെടുന്നത് (മാ), ഉപഗ്രഹങ്ങളില്‍ ഗുളികനെ മാത്രമാണ്. ജാതകത്തിലും പ്രശ്‌നചിന്തയിലും ഗുളികന്‍ അനിരോധ്യമായ പ്രതിഭാസമാണ്. മിക്കവാറും നില്‍ക്കുന്ന ഭാവത്തിന് കെടുതലുണ്ടാക്കുന്ന സംഹാരവീര്യമുണ്ട്. എന്നല്ല, താന്‍ നില്‍ക്കുന്ന രാശിയുടെ അധിപന്‍ ആയ ഗ്രഹം പോയി നില്‍ക്കുന്ന ഭാവത്തെയും ഗുളികന്‍ തന്റെ  അദൃശ്യശക്തിയാല്‍ ദുഷിപ്പിക്കുന്നു. പ്രേതബാധ / ബാധാചിന്ത എന്നിവയിലൊക്കെ ഗുളികവിചാരം നിര്‍ണായകമാണ് താനും. മുഹൂര്‍ത്തചിന്തയില്‍ വരുന്ന നവദോഷങ്ങളിലും ഗുളികോദയം സുപ്രധാനമാണ്. സൂര്യന് കാലന്‍, ചന്ദ്രന് പരിധി, കുജന് ധൂമം, ബുധന് അര്‍ദ്ധ പ്രഹരന്‍, വ്യാഴത്തിന് യമകണ്ടകന്‍, ശുക്രന് ഇന്ദ്രചാപം, ശനിക്ക് ഗുളികന്‍ (മാന്ദി), രാഹുവിന് പാതന്‍, കേതുവിന് ഉപകേതു എന്നിങ്ങനെയാണ് നവഗ്രഹങ

തിഥികളില്‍ ചെയ്യാവുന്നവ

ഇമേജ്
ലേഖനം: 124 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ഒരു ചാന്ദ്രദിനത്തെയാണ് തിഥി എന്നുപറയുന്നത്. കറുത്തവാവിന്റെ പിറ്റേന്നുമുതല്‍ വെളുത്തവാവ് വരെയും (വെളുത്ത അഥവാ ശുക്ല പക്ഷം) വെളുത്തവാവിന്റെ പിറ്റേന്ന് മുതല്‍ കറുത്തവാവ് വരെയും (കറുത്ത അഥവാ കൃഷ്ണപക്ഷം) മുപ്പത് ദിവസങ്ങള്‍. പക്ഷേ ഇവയെ പക്ഷങ്ങളനുസരിച്ച് രണ്ടാക്കി ആകെ പതിനഞ്ചുതിഥികള്‍. പക്ഷമറിയാന്‍ അവയ്ക്ക് മുന്നില്‍ കറുത്ത/ വെളുത്ത എന്ന് ചേര്‍ക്കുന്നു.  തിഥികളില്‍ ജനിച്ചാല്‍ ഉള്ള ഫലം മുന്‍പ് എഴുതിയിട്ടുണ്ട്. തിഥികളില്‍ കരണീയ കര്‍മ്മങ്ങള്‍ എന്താണ് എന്നതാണ് ഇവിടെ വിവരിക്കുന്നത്. പകല്‍ നക്ഷത്രമാണ് കൂടുതല്‍ (തിഥിയെ അപേക്ഷിച്ച്) എങ്കില്‍ അന്ന് നക്ഷത്രങ്ങളില്‍ വിഹിതമായ കാര്യങ്ങളും പകല്‍ തിഥിയാണ് കൂടുതല്‍ എങ്കില്‍ തിഥിപ്രധാന കര്‍മ്മങ്ങളും ചെയ്യാം എന്നുണ്ട്. ഇതിനെ യഥാക്രമം നക്ഷത്രവൃദ്ധി, തിഥിവൃദ്ധി എന്നെല്ലാം പറയും. ഇതെഴുതുന്ന മിഥുനം 10 ന്, (ജൂണ്‍24ന്) തൃക്കേട്ട 7 നാഴിക 36 വിനാഴികയും പൗര്‍ണമി 45 നാഴിക 4 വിനാഴികയുമാണ് എന്ന് പഞ്ചാംഗത്തില്‍ നിന്നുമറിയാം. അപ്പോള്‍ അത് തിഥിപ്രധാന ദിവസമാണ് എന്ന് വ്യക്തമാവുന്നു.  ഓരോ തിഥികളിലും ചെയ്യാവ

ഒരു നക്ഷത്രം, പല അനുഭവം

ഇമേജ്
ലേഖനം: 123 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 കലണ്ടറിലോ, പഞ്ചാംഗത്തിലോ എല്ലാദിവസവും ഉദയനേരത്തെ നക്ഷത്രവും, അത് എത്ര നാഴികയോളം ഉണ്ടാവുമെന്നും രേഖപ്പെടുത്താറുണ്ട്. ജ്യോതിഷത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവര്‍ക്ക് അതാതു ദിവസത്തെ നക്ഷത്രം സ്വന്തം ജന്മനക്ഷത്രമാണെങ്കില്‍ മാത്രമാണ് പ്രാധാന്യവും പ്രസക്തിയുമുള്ളതായി തോന്നുക. അല്ലെങ്കില്‍ അത് ആരാന്റെ നക്ഷത്രമാണ്; തനിക്ക് അപ്രസക്തമായ കാര്യമാണ്, ആ മട്ടിലാവും ചിന്ത. അത് ശരിയല്ല, കാഴ്ചപ്പാട് മാറ്റണമെന്ന് കാര്യകാരണസഹിതം സമര്‍ത്ഥിക്കുവാനുള്ള എളിയ ശ്രമമാണ് ഇവിടെ നടത്തുന്നത്. നക്ഷത്രം ഏതായിരുന്നാലും നല്ലതോ ചീത്തയോ മിശ്രമോ ആയ ഒരനുഭവം അന്ന് ലഭിക്കുമെന്നുറപ്പാണ്. ഒരു നക്ഷത്രം ആ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് മാത്രമല്ല, മറ്റ് ഇരുപത്തിയാറ് നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്കും ഗുണമോ ദോഷമോ സമ്മിശ്രമോ ആയ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഇതെഴുതുന്ന 2021 ജൂണ്‍ 23 ന് സൂര്യോദയം  മുതല്‍ ഏതാണ്ട് രാവിലെ പതിനൊന്ന്/ പതിനൊന്നേകാല്‍ മണിവരെ അനിഴം നക്ഷത്രമാണ്. ഇന്ന് മിഥുനമാസത്തില്‍ ജനിച്ച അനിഴം നാളുകാരുടെ ജന്മനക്ഷത്രമാണ്. മറ്റുമാസങ്ങളില്‍ ജനിച്ച അനിഴ

ശുക്രന്‍ കര്‍ക്കടകം രാശിയിലേക്ക്

ഇമേജ്
ലേഖനം: 122 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 9846023343 മിഥുനം 8 ന്, ജൂണ്‍ 22 ന്, ചൊവ്വാഴ്ച പകല്‍ 2 മണി 34 മിനിറ്റിന് ശുക്രന്‍ മിഥുനത്തില്‍ നിന്നും കര്‍ക്കടകത്തിലേക്ക് സംക്രമിക്കുകയാണ്. കര്‍ക്കടകം 1 ന്, ജൂലൈ 17 ന് ശനിയാഴ്ച പകല്‍ 9 മണി 27 മിനിറ്റിന് കര്‍ക്കടകത്തില്‍ നിന്നും ചിങ്ങത്തിലേക്കും പകരുന്നു. (അവലംബം ഡോ.കെ. ബാലകൃഷ്ണ വാര്യര്‍ രചിച്ച ജ്യോതിഷഭൂഷണം വലിയ പഞ്ചാംഗം).   മിഥുനം 11 ന്, ജൂണ്‍ 25 ന് രാവിലെ വരെ പുണര്‍തത്തിലും, തുടര്‍ന്ന് മിഥുനം 22 ന്, ജൂലൈ 6 ന്, രാവിലെ വരെ പൂയത്തിലും, തുടര്‍ന്ന് കര്‍ക്കടകം 1ന്, ജൂലൈ 17 ന് രാവിലെ വരെ ആയില്യത്തിലും സഞ്ചരിക്കുന്നു. കര്‍ക്കടകം രാശി ശുക്രന്റെ ശത്രുവായ ചന്ദ്രന്റെ സ്വക്ഷേത്രമാകുന്നു. ശത്രുക്ഷേത്രത്തിലെ സ്ഥിതി ഏതു ഗ്രഹത്തിനും ബലമല്ല, ബലഹാനിയാണ് സമ്മാനിക്കുക. കര്‍ക്കടകത്തില്‍ സമനായ ചൊവ്വ സ്ഥിതിചെയ്യുന്നുണ്ട്. ചന്ദ്രന്‍ ഒരുവട്ടം കര്‍ക്കടകത്തിലൂടെ ഇക്കാലയളവില്‍ കടന്നുപോകുന്നുമുണ്ട്. മകരത്തില്‍ വക്രഗതി തുടരുന്ന ശനിയുടെ ദൃഷ്ടി ഈ രാശിയിലേക്ക് വരുന്നതും ശുക്രന്റെ ഫലങ്ങളെ സ്വാധീനിക്കാം. ആകെ 25 - 26 ദിവസമാണ് ശുക്രന്‍ കര്‍ക്കടകത്തില്‍ സഞ്ചരി

നക്ഷത്ര കൃത്യങ്ങള്‍

ഇമേജ്
ലേഖനം:121 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 9846023343 ഓരോ നക്ഷത്രത്തിലും (ഓരോ നക്ഷത്രം വരുന്ന ദിവസങ്ങളിലും) എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം എന്നതാണ് 'നക്ഷത്ര കൃത്യങ്ങള്‍' എന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത്. 'നക്ഷത്ര കരണീയ കര്‍മ്മങ്ങള്‍' എന്നും ഇതിനെ വിളിക്കാറുണ്ട്. അശ്വതി:- യാത്ര, ഔഷധസേവ, വിവാഹം, ചോറൂണ്, വിദ്യാരംഭം, ആഭരണാദികള്‍ ആദ്യം അണിയുന്നതിന് ശുഭം.   ഭരണി:- സാഹസകര്‍മ്മങ്ങള്‍, ശത്രുനാശകര്‍മ്മങ്ങള്‍, കൃഷികാര്യം, വിഷകാര്യങ്ങള്‍, അഗ്‌നികര്‍മ്മങ്ങള്‍, കിണര്‍ കുഴിക്കല്‍, ദാരുണകര്‍മ്മങ്ങള്‍..    കാര്‍ത്തിക:- സാഹസകര്‍മ്മങ്ങള്‍, ശത്രുവിനെ പ്രതിരോധിക്കാനുള്ള കര്‍മ്മങ്ങള്‍, അഗ്‌നികാര്യങ്ങള്‍, ലോഹകാര്യങ്ങള്‍...   രോഹിണി:- വിവാഹം, മറ്റു മംഗളകര്‍മ്മങ്ങള്‍, ഈശ്വര കര്‍മ്മങ്ങള്‍, ധനം വാങ്ങല്‍, ദേവാലയം, കൊട്ടാരം ഇവയുടെ നിര്‍മ്മാണാരംഭം എന്നിവയ്ക്ക് ഉത്തമം.   മകയിരം:- വിവാഹം, ഉപനയനം, യാത്ര, ദേവപ്രതിഷ്ഠ, ക്ഷേത്രനിര്‍മ്മാണം. പൊതുവേ ശുഭകാര്യങ്ങള്‍ക്ക് ഉത്തമം.   തിരുവാതിര:- യുദ്ധം, ശത്രുബന്ധനം, ഉച്ചാടനാദി മാന്ത്രിക കര്‍മ്മങ്ങള്‍, കര്‍ണവേധം, വിദ്യാരംഭം .   പുണര്‍തം:- പൂജ, വിവ

ബുധനെ അറിയാം

ഇമേജ്
ലേഖനം: 120 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 9846023343 ചന്ദ്രന്റെയും ബൃഹസ്പതി (വ്യാഴം) യുടെ പത്‌നിയായ താരയുടെയും പുത്രനായിരുന്നു ബുധന്‍. 'ചന്ദ്രതാരാസുതം' എന്ന് സ്തുതികളിലുണ്ട്. പക്ഷേ കുട്ടിക്കാലത്ത് തന്നെ ബുധനെ ചന്ദ്രന്‍ തന്റെ കൊട്ടാരത്തില്‍ കൊണ്ടുവന്നു. ബുധനെ വളര്‍ത്താനുള്ള ചുമതല ചന്ദ്രന്‍ തന്റെ ഭാര്യമാരായ നക്ഷത്രങ്ങളെ ഏല്പിച്ചു. അവരില്‍ രോഹിണിയായിരുന്നു ബുധനെ കൂടുതല്‍ പരിപാലിച്ചത്. അതിനാല്‍ താരയുടെ പുത്രനെന്ന പേര് (താരേയന്‍) ബുധന് ഉള്ളതുപോലെ രോഹിണിയുടെ പുത്രന്‍ (രൗഹിണേയന്‍) എന്ന പേരുമുണ്ട്.   

പൊരുത്ത ദോഷത്തിനുള്ള പ്രായശ്ചിത്ത കര്‍മ്മങ്ങള്‍

ഇമേജ്
ലേഖനം: 119 എസ്. ശ്രീനിവാസ് അയ്യര്‍ അവനി  പബ്ലിക്കേഷന്‍സ് 9846023343 വിവാഹത്തിന് ദശവിധപ്പൊരുത്തങ്ങളാണ് നമ്മുടെ നാട്ടില്‍ വിഹിതമായിട്ടുള്ളത്. ആ പൊരുത്തങ്ങള്‍  ഇല്ലാതെ ദാമ്പത്യത്തില്‍ പ്രവേശിച്ചാല്‍ നാനാപ്രകാരേണയുള്ള ദോഷാനുഭവങ്ങള്‍ ഉണ്ടാകുമെന്നാണ് ആചാര്യന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. അവയ്ക്കുളള പരിഹാരങ്ങള്‍ വിവിധഗ്രന്ഥങ്ങളില്‍ സൂചിതമായിട്ടുണ്ട്. മുഖ്യമായും 'ശശാങ്കശാരദീയം' എന്ന ഗ്രന്ഥത്തെ മുന്‍നിര്‍ത്തിയുള്ള ഏതാനും നിരീക്ഷണങ്ങളാണ് ഇന്നത്തെ ലേഖനത്തില്‍ പങ്കുവെയ്ക്കുന്നത്.     രാശീശം അഥവാ രാശ്യധിപം എന്ന പൊരുത്തം ഇല്ലാതെ വിവാഹിതരായാല്‍ സീതാസമേതനായി നില്‍ക്കുന്ന കോദണ്ഡരാമസ്വാമിയുടെ പ്രതിമ വേദോക്തവിധിപ്രകാരം പൂജാദികള്‍ നടത്തി ദാനം ചെയ്യണം.  രാശിപ്പൊരുത്തമില്ലാതെ വന്നാല്‍ സ്വര്‍ണംകൊണ്ടുള്ള ഉമാമഹേശ്വരപ്രതിമയുണ്ടാക്കി ക്ഷേത്ര പ്രതിഷ്ഠനടത്തുമ്പോള്‍ ചെയ്യും വിധം കര്‍മ്മങ്ങള്‍ നടത്തി, ദേവതാസാന്നിധ്യം വരുത്തി, വധൂവരന്മാരുടെ വയസ്സുകൂട്ടി അത്രയും മന്ത്രജപം നടത്തി, യഥാവിധി ദാനം ചെയ്യണം.    ഗണപ്പൊരുത്തം ഇല്ലാതെ വന്നാല്‍ ഗണപതി വിഗ്രഹവും വശ്യപ്പൊരുത്തമില്ലാതെ വന്നാല്‍ ശുക്രപ്രതിമയും മാഹേന്ദ്രപ്പ

ഊര്‍ദ്ധ്വമുഖാദി നക്ഷത്രങ്ങള്‍

ഇമേജ്
ലേഖനം: 118 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 9846023343 നക്ഷത്രങ്ങളെ പലതായി തിരിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ വരുന്ന പ്രാധാന്യമുള്ള വിഭജനമാണ് ഊര്‍ദ്ധ്വമുഖം, അധോമുഖം, തിര്യങ്മുഖം എന്നീ പിരിവുകള്‍. ഇവ ഏതൊക്കെയാണ്, ഇവയിലെ കരണീയ കര്‍മ്മങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം...    രോഹിണി, തിരുവാതിര, പൂയം, ഉത്രം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി എന്നിവ ഒന്‍പതും ഊര്‍ദ്ധ്വമുഖ നക്ഷത്രങ്ങള്‍. ഇവ പുരം, കൊട്ടാരം, വീട്, പൂന്തോട്ടം, ആന, കൊടിമരം, പ്രാകാരം, കോട്ട, മണ്ഡപം എന്നിവയുമായി ബന്ധമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് ഉത്തമമാണ്.     അശ്വതി, മകയിരം, പുണര്‍തം, അത്തം, ചിത്തിര, ചോതി, അനിഴം, കേട്ട, രേവതി എന്നിവ ഒന്‍പതും തിര്യങ്മുഖ നക്ഷത്രങ്ങള്‍. നിലമുഴുന്നതിനും കുതിര, ആന, ഒട്ടകം, പോത്ത്, കഴുത, കാള എന്നിവകളുടെ ക്രയവിക്രയാദികള്‍ക്കും ജലമൊഴുകുന്നതിന് യന്ത്രം നിര്‍മ്മിക്കാനും കൃഷിപ്പണിക്കുള്ള ആയുധങ്ങള്‍ ഉണ്ടാക്കുന്നതിനും തൂണുകള്‍ സ്ഥാപിക്കുന്നതിനും തിര്യങ്മുഖ നക്ഷത്രങ്ങള്‍ പ്രയോജനകരം.   ഭരണി, കാര്‍ത്തിക, ആയില്യം, മകം, പൂരം, വിശാഖം, മൂലം, പൂരാടം, പൂരുരുട്ടാതി എന്നിവ ഒന്‍പതും അധോമുഖ നക്ഷത

ഏഴിനെക്കുറിച്ച് ഏഴ് കാര്യങ്ങള്‍

ഇമേജ്
ലേഖനം: 117 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 9846023343 ഏഴല്ല, അതിലുമെത്രയോ കാര്യങ്ങള്‍ പറയാനും കണ്ടെത്താനുമാവും ഓരോ വിഷയത്തെക്കുറിച്ചും. അത് നമ്മുടെ അന്വേഷണം പോലെയിരിക്കും. ഏഴിനെക്കുറിച്ച് കുറച്ചു ജ്യോതിഷകാര്യങ്ങള്‍, ജ്യോതിഷ പഠിതാക്കള്‍ക്കായി അവതരിപ്പിക്കുകയാണ് ഇവിടെ. ഒരു സംഖ്യാകൗതുകമായി കണ്ടാല്‍ മതി. പറഞ്ഞതിന്റെ എത്രയെത്രയോ പതിന്മടങ്ങുകള്‍ ബാക്കിയാണ് എന്നതും ഉള്ളിലുണ്ട്... 'സൂര്യാദി സപ്തഗ്രഹങ്ങള്‍ ':-  സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങളെ ഇപ്രകാരം പരാമര്‍ശിക്കുന്നു. രാഹുകേതുക്കള്‍ പട്ടികയിലില്ല. അവയെക്കൂടി ഉള്‍പ്പെടുത്തുമ്പോള്‍ നവഗ്രഹങ്ങളായി.   

കേതുവിനെ പരിചയപ്പെടുമ്പോള്‍

ഇമേജ്
ലേഖനം: 116  എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 9846023343 ഹേതു വേണ്ടാത്ത ഒരു ഗ്രഹമായി കേതു വിലയിരുത്തപ്പെടുന്നു. അതിന്റെ ശരിതെറ്റുകള്‍ പകുത്തറിയുക ഇവ്വിധം ഒരു ചെറു ലേഖനത്തിലൊതുങ്ങുന്ന വിഷയമല്ല. കേതു നല്‍കും ഫലങ്ങളില്‍ പ്രായേണ ക്ലേശങ്ങളാണധികവും. ജ്ഞാനമോക്ഷകാരകത്വം ഉള്ളതിനാല്‍ ഭൗതിക നേട്ടങ്ങളെക്കാള്‍ ആത്മീയമായ ഉണര്‍വിനും ആദ്ധ്യാത്മിക സാധനകള്‍ക്കും വേണ്ടി ഉള്‍ക്കണ്ണ് തുറപ്പിക്കാന്‍ കേതുവിന് കഴിയും. നവഗ്രഹങ്ങളുടെ ഇടയില്‍ സ്വഭാവപരമായി ഏതാണ്ട് ജോടികളെപ്പോലെ പ്രവര്‍ത്തിക്കുന്ന ഗ്രഹങ്ങളുണ്ട്. സൂര്യന്‍-ചൊവ്വ അത്തരമൊരു ജോടി. ശനി-രാഹു മറ്റൊരു ദ്വന്ദ്വം. സാമ്യങ്ങളുടെ 'ഒരേതൂവല്‍ പക്ഷികള്‍'  എന്ന വിശേഷണം ചൊവ്വയ്ക്കും കേതുവിനും തമ്മിലുമുണ്ട്. അതുകൊണ്ടാണ് ആചാര്യന്മാര്‍ 'കുജവത് കേതു' എന്ന് പ്രയോഗിച്ചത്. പ്രവര്‍ത്തനരീതിയില്‍, ഫലദാനത്തില്‍ ഒക്കെ കേതുവില്‍ ചൊവ്വയെത്തന്നെ കാണാം. ഇരുഗ്രഹങ്ങളുടെയും ദശാവര്‍ഷങ്ങള്‍ തുല്യ(7വര്‍ഷം)മാണെന്നതും സ്മരണീയമാണ്.    എങ്കിലും, ഏറ്റവും കുറച്ച് മാത്രം പ്രമാണഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിരിക്കുന്നത് കേതുവിന്റെ വിശേഷങ്ങളാണ്. മിക്കപ്പോഴും രാഹുകേതുക്

കാലപുരുഷന്‍ എന്ന സങ്കല്പം...

ഇമേജ്
ലേഖനം: 115 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 9846023343 വിശ്വാത്മാവായ വിരാട്(ള്‍) പുരുഷനെക്കുറിച്ച് വേദേതിഹാസങ്ങളില്‍ വായിക്കാം. ഈരേഴ് പതിന്നാലുലോകങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന, പ്രപഞ്ചത്തിന്റെ സര്‍വ്വസ്വത്തെയും--  'അണോരണീയാന്‍ മഹതോമഹീയാന്‍'-- തന്നിലേക്കാവാഹിച്ചു നിര്‍ത്തിയിരിക്കുന്ന ദിവ്യചൈതന്യമാണത്. ഭാവനയുടെ സമുജ്ജ്വലമായ ഒരു ക്യാന്‍വാസില്‍ വരച്ചിട്ട മഹല്‍ച്ചിത്രമെന്നു പറഞ്ഞാല്‍ അനുചിതമാവില്ല! ആ വിശ്വരൂപദര്‍ശനം കണ്ണനുണ്ണി വായ്തുറന്നപ്പോള്‍ അമ്മയായ യശോദ കണ്ടു; പില്‍ക്കാലത്ത് അര്‍ജുനനും കൈവന്നു, ആ അനോപമമായ ജ്ഞാനദര്‍ശനം. വിഷ്ണു സഹസ്രനാമത്തിന്റെ തുടക്കത്തില്‍ പാരായണം ചെയ്യുന്ന മൂന്നുനാല് ധ്യാനശ്ലോകങ്ങളിലൊന്നിലും, 'ഭൂപാദൗ യസ്യനാഭിര്‍ വിയദസുരനില: ചന്ദ്രസൂര്യൗചനേത്രേ..' എന്നാരംഭിക്കുന്ന ധ്യാനശ്ലോകത്തില്‍, ഈ വിശ്വപുരുഷസങ്കല്പം കാണുന്നുണ്ട്. 'ത്രിഭുവനവപുഷം വിഷ്ണുമീശം നമാമി' എന്നാണ് അതിന്റെ സമാപനം. 'സഹസ്രശീര്‍ഷപുരുഷ സഹസ്രാക്ഷ: സഹസ്രപാത്' എന്നാരംഭിക്കുന്ന പുരുഷസൂക്തവും വിശ്വമഹാപുരുഷനായ വിശ്വാത്മാവിനെ കുറിക്കുന്നതാണല്ലോ? ആ സങ്കല്പങ്ങളുടെ ജ്യോതിഷഭാഷ്യമ

ഗ്രഹപ്പിഴകളില്‍ എന്താണ് പരിഹാരം?

ഇമേജ്
ലേഖനം: 114 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 9846023343 അനിഷ്ടത്തെ ചെയ്യുന്നത് ഏത് ഗ്രഹം / ഗ്രഹങ്ങള്‍ എന്നതനുസരിച്ച് പരിഹാരങ്ങളും വ്യത്യാസപ്പെടും. പൊതുവായ പ്രാര്‍ത്ഥനകള്‍ വേണം. ഒപ്പം ഓരോ ഗ്രഹത്തിനും ഓരോവിധത്തിലാണ് പരിഹാരങ്ങള്‍ പറയപ്പെട്ടിരിക്കുന്നത് എന്നതും ഓര്‍ക്കേണ്ടതാണ്.  സൂര്യനെയും ചൊവ്വയേയും ചുവന്ന പൂക്കളാലും, ചന്ദ്രനെയും ശുക്രനെയും വെളുത്ത പൂക്കളാലും, വ്യാഴത്തിനെ മഞ്ഞപ്പൂക്കളാലും ബുധനെ പച്ചനിമുള്ള പൂക്കളാലും ശനിയെ കറുത്ത/നീല പൂക്കളാലും അര്‍ച്ചിക്കുകയും പൂജിക്കുകയും വേണം. രാഹുവിന് ശനിയുടെയും കേതുവിന് ചൊവ്വയുടെയും വിഹിത പുഷ്പങ്ങള്‍ കൊണ്ട് പൂജചെയ്യാം. ഗ്രഹങ്ങള്‍ക്ക് പൂക്കളുടെ നിറമുള്ള വസ്ത്രങ്ങള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ഗ്രഹപ്പിഴകളില്‍ ഗ്രഹങ്ങള്‍ക്ക് വിധിച്ച രത്‌നങ്ങള്‍ മന്ത്രോക്തമായി ദാനം ചെയ്യണം. വിഹിത ലോഹങ്ങളില്‍ ചേര്‍ത്ത് ധരിക്കുകയും ചെയ്യാം. അത് ദൈവജ്ഞന്റെ നിര്‍ദ്ദേശപ്രകാരമാവണം. എന്നുവെച്ചാല്‍ ജാതക പരിശോധനയ്ക്ക് ശേഷം എന്ന് സാരം.  ഗ്രഹരത്‌നങ്ങള്‍ ഇനിപ്പറയുന്നു: സൂര്യന് മാണിക്യവും ചന്ദ്രന് മുത്തും ചൊവ്വയ്ക്ക് പവിഴവും ബുധന് മരതകവും വ്യാഴത്തി

മിഥുന രവി നല്‍കും ഫലങ്ങള്‍.

ഇമേജ്
ലേഖനം: 113 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 9846023343 ജൂണ്‍ 15 ന് പ്രഭാതത്തില്‍ സൂര്യന്‍ മിഥുനരാശിയിലേക്ക് കടക്കുന്നു. അന്നു തന്നെയാണ് മിഥുനമാസം ഒന്നാം തീയതിയും. നീണ്ടമാസമാണ് മിഥുനം, 32 തീയതികളുണ്ട്. പന്ത്രണ്ട് കൂറുകളിലും/ ജന്മരാശികളിലും (ഇരുപത്തിയേഴ് നക്ഷത്രങ്ങളിലും) ജനിച്ചവരുടെ ഒരു മാസക്കാലത്തെ സാമാന്യ ഫലങ്ങളാണ് ഇവിടെ വിവരിക്കുന്നത്.   മേടക്കൂറിന് (അശ്വതി, ഭരണി, കാര്‍ത്തികക്കാല്‍):-- സൂര്യന്‍ മൂന്നാം രാശിയില്‍ ആകയാല്‍ മനസ്സന്തോഷം ഉണ്ടാകും. സ്ഥാനക്കയറ്റമോ തൊഴില്‍നേട്ടമോ പ്രതീക്ഷിക്കാം. ആരോഗ്യം പുഷ്ടിപ്പെടും. പിന്‍തുണയ്ക്കാനും സഹകരിക്കാനും നല്ലമനുഷ്യര്‍ ഉണ്ടാകും. എതിര്‍പ്പുകളെ അനായാസം മറികടക്കും. ഇഷ്ടഭക്ഷണ യോഗം, സദ്വാര്‍ത്താശ്രവണം എന്നിവയും ഭവിക്കും.  ഇടവക്കൂറിന്    (കാര്‍ത്തിക മുക്കാല്‍, രോഹിണി, മകയിരം പകുതി):-- കാര്യസാധ്യത്തിന് അത്യദ്ധ്വാനം ചെയ്യേണ്ടിവരും. കണ്ടുവെന്നോ കേട്ടുവെന്നോ പേരില്‍ ബാഹ്യലോകത്തു നിന്നും ചില സമ്മര്‍ദ്ദങ്ങള്‍ ഉയരാം. നേത്രരോഗം, പല്ലുവേദന എന്നിവ ചില സാധ്യതകളാണ്. ആജ്ഞ നിറയുന്ന വാക്കുകള്‍ ആരെയെങ്കിലും അലോസരപ്പെടുത്താം. അതിന്റെ ചില പ്രതിഫലനങ്ങള്‍ നേ

രോഗം തുടങ്ങിയാല്‍

ഇമേജ്
ലേഖനം: 112 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 9846023343 രോഗം തുടങ്ങുന്ന ദിവസത്തെ നക്ഷത്രം, തിഥി, ആഴ്ച എന്നിവ മുന്‍നിര്‍ത്തി രോഗത്തിന്റെ കാഠിന്യലഘുത്വങ്ങള്‍ ചിന്തിക്കാറുണ്ട്. 'മാധവീയ'മെന്ന ഗ്രന്ഥത്തിലെ ആശയമാണ് ഇവിടെ പിന്‍തുടരുന്നത്.   തൃക്കേട്ട, ചോതി, ആയില്യം, തിരുവാതിര, പൂരം, പൂരാടം, പൂരൂരുട്ടാതി എന്നീ നക്ഷത്രങ്ങളില്‍ രോഗം ആരംഭിച്ചാല്‍ നീണ്ടു പോയേക്കും. ശമിക്കാന്‍ പ്രയാസമാണെന്നും ഉണ്ട്. കാര്‍ത്തിക, അവിട്ടം, ഭരണി, ചതയം എന്നീ നാലുനക്ഷത്രങ്ങളും ചതുര്‍ത്ഥി, ഷഷ്ഠി, അഷ്ടമി, നവമി, ദ്വാദശി, ചതുര്‍ദ്ദശി എന്നീ തിഥികള്‍ വരുന്ന ദിവസങ്ങളും ഞായര്‍, ചൊവ്വ, ശനി എന്നീ വാരങ്ങളും ഒത്തു വരുമ്പോള്‍ തുടങ്ങുന്ന രോഗങ്ങളും ശമിക്കുക എന്നത് എളുതല്ല. ഈ നക്ഷത്രതിഥിവാരങ്ങളില്‍ ഒന്നുമാത്രമുള്ളപ്പോള്‍ രോഗം ആരംഭിച്ചാല്‍ കുറച്ചുമാത്രം ദോഷവും അവയില്‍ രണ്ടുകാര്യങ്ങള്‍ ഒരുമിച്ചുള്ളപ്പോള്‍ രോഗം ആരംഭിച്ചാല്‍ അധികദോഷവും മൂന്നുകാര്യങ്ങളും ഒത്തുചേരുമ്പോള്‍ രോഗം ആരംഭിച്ചാല്‍ മിക്കവാറും മഹാദോഷവും സംഭവിക്കുമെന്നാണ് ആചാര്യന്‍ വ്യക്തമാക്കുന്നത്.   രോഗം വന്നാല്‍ എത്രകാലം നീണ്ടുനില്‍ക്കും എന്നതിനെക്കുറിച്ചും

നന്ദയും ഭദ്രയും മറ്റും

ഇമേജ്
ലേഖനം: 111 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 9846023343 തിഥി എന്നത് ഒരു ചാന്ദ്രദിവസമാണ്. സൂര്യനില്‍ നിന്നും അകന്ന് ചന്ദ്രന്‍ പന്ത്രണ്ട് ഡിഗ്രിവരെ സഞ്ചരിക്കുന്നത് വെളുത്തപ്രഥമ. പന്ത്രണ്ടു മുതല്‍ ഇരുപത്തിനാല് ഡിഗ്രിവരെ സഞ്ചരിക്കുമ്പോള്‍ വെളുത്ത ദ്വിതീയ. ഇങ്ങനെ വെളുത്തപക്ഷം പുരോഗമിക്കും. സൂര്യനില്‍ നിന്നും 168 മുതല്‍ 180 ഡിഗ്രി വരെ ചന്ദ്രന്‍ സഞ്ചരിക്കുമ്പോള്‍ വെളുത്തവാവ് അഥവാ പൗര്‍ണമിതിഥിയാണ്. ശുക്ലപക്ഷത്തില്‍/ വെളുത്തപക്ഷത്തില്‍ സൂര്യനില്‍ നിന്നും ചന്ദ്രന്‍ അകന്നു കൊണ്ടിരിക്കും.    വെളുത്തവാവ് കഴിഞ്ഞാല്‍ ഓരോ പന്ത്രണ്ടുഡിഗ്രിയിലും കറുത്ത/ കൃഷ്ണ പ്രഥമ, ദ്വിതീയ തുടങ്ങിയ തിഥികള്‍. അതായത് സൂര്യനില്‍ നിന്നും 180 മുതല്‍ 192 ഡിഗ്രി വരെ, പിന്നെ 204 ഡിഗ്രി വരെ, മൂന്നാമതായി 216 ഡിഗ്രിവരെ എന്നിങ്ങനെ. 360 ഡിഗ്രിയുളള രാശിചക്രത്തില്‍ ചന്ദ്രന്‍, സൂര്യന്‍ നില്‍ക്കുന്നതിന്റെ 348 ഡിഗ്രിയിലെത്തുമ്പോള്‍ കറുത്തവാവ് തുടങ്ങും. ഇരുഗ്രഹങ്ങളും 360 ഡിഗ്രിയില്‍ ഒന്നിക്കുന്നതോടെ അമാവാസി പൂര്‍ണമാകുന്നു. ഓരോ പക്ഷത്തിലും പതിനഞ്ചുതിഥികള്‍ (12ഡിഗ്രി വീതം). പതിനഞ്ചാം തിഥി വെളുത്തവാവോ - കറുത്തവാവോ ആണ്. അതിന്റ

എവിടെ താമസിക്കുന്നു?

ഇമേജ്
ലേഖനം: 110 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 9846023343 നമുക്ക് ഭൂമിയിലൊരിടം ഉണ്ട്. ചെറുതോ വലുതോ, സ്വന്തമായതോ അല്ലാത്തതോ ആയ ഒരു പാര്‍പ്പിടം. അതുപോലെ നവഗ്രഹങ്ങളുടെയും രാശികളുടെയും നക്ഷത്രങ്ങളുടെയും നിവാസ/ ആവാസ ഭൂമികള്‍, അവയുടെ സവിശേഷതകള്‍ ഒക്കെ ജ്യോതിഷത്തില്‍ സമഗ്രമായിത്തന്നെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ഈ പ്രകരണത്തില്‍ ഗ്രഹങ്ങളുടെ 'ഇടം' വിശകലനം ചെയ്യപ്പെടുകയാണ്.     ഗ്രഹങ്ങള്‍ എവിടെ താമസിക്കുന്നു എന്ന ചോദ്യവും അതിനുള്ള ഉത്തരവും പ്രമാണ ഗ്രന്ഥങ്ങളിലുണ്ട്. മിക്ക പണ്ഡിതന്മാര്‍ക്കും ഒരേപക്ഷമാണെങ്കിലും ചെറിയ പക്ഷഭേദങ്ങളുമുണ്ട്. ഗ്രഹങ്ങളുടെ മാനവീയത കൂടുതല്‍ വ്യക്തമാവുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. അതില്‍ അവയുടെ വാസ - വിഹാരസ്ഥാനവും ശ്രദ്ധേയമാണ്.     മഹര്‍ഷിയുടെ നിസ്സംഗതയുള്ളയാളാണ് വരാഹമിഹിരന്‍. പരത്തിപ്പറയാന്‍ അദ്ദേഹത്തിന് താത്പര്യമില്ല. വാചാലതയെ, വാവദൂകതയെ അദ്ദേഹം ഒഴിവാക്കും. സന്ന്യാസിയുടെ സംയമമാണ്. മിതാക്ഷരങ്ങള്‍; എന്നാലോ, സാരഗര്‍ഭമായ ആവിഷക്കാരവും. ഇത് 'ബൃഹജ്ജാതകത്തി'ന്റെ ഓരോ ശ്ലോകത്തിലും വായിക്കാം. രണ്ടാം അധ്യായത്തിലെ പന്ത്രണ്ടാം ശ്ലോകത്തിലെ ആദ്യവരിയില്‍ ഗ്