പോസ്റ്റുകള്‍

ജൂലൈ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

യാത്രാമുഖേ ശോഭനം

ഇമേജ്
ശകുനചിന്തകള്‍ ലേഖനം: 161 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 യാത്രകള്‍ക്ക് ശകുനം നോക്കുന്നരീതി നമ്മുടെ പണ്ടത്തെ ജീവിതക്രമത്തിന്റെ ഭാഗമായിരുന്നു. അതൊരു ജീവിതസംസ്‌ക്കാരം തന്നെ ആയിരുന്നുവെന്നും പറയാം. നല്ലതുംചീത്തയും ആയ ശകുനങ്ങള്‍ യാത്രയുടെ ഭാഗധേയം നിര്‍ണയിച്ചിരുന്നു. ആ യാത്രകൊണ്ട് നേട്ടമോ കോട്ടമോ എന്ന് യാത്രാമുഖത്തില്‍ നിന്നുതന്നെ വ്യക്തമായിരുന്നുവെന്ന് ചുരുക്കം.  പ്രശ്‌നചിന്തയ്ക്ക് പുറപ്പെടുന്ന ദൈവജ്ഞന്‍ കാണുന്ന ശകുനങ്ങള്‍ പ്രശ്‌നഫലത്തിലേക്ക് വെളിച്ചം വീശുന്നതായി പറയാറുണ്ട്. യാത്രപുറപ്പെടുമ്പോഴും പ്രശ്‌നസ്ഥലത്ത് ചെന്നുകയറുമ്പോഴും കാണുകയും കേള്‍ക്കുകയും ചെയ്യുന്നവ ദൈവജ്ഞന്‍ ശ്രദ്ധിച്ചിട്ട് അവയുടെ ഫലം പറയും. അവയ്ക്ക് വ്യക്തമായ പ്രമാണങ്ങളുടെ പിന്‍ബലവുമുണ്ടാവും. സൂര്യഗതിയും ശകുനം പറയാന്‍ സഹായിക്കും. ഉദയം മുതല്‍ ഉദയം വരെ സൂര്യന്‍ എട്ടുദിക്കുകളിലൂടെ സഞ്ചരിക്കുന്നതായി കരുതുന്നു. ഓരോ ദിക്കിലും മൂന്നു മണിക്കൂര്‍ (ഏഴര നാഴിക) എന്ന മട്ടിലാണ് പ്രയാണം. ഉദയവേളയില്‍ ആദ്യം കിഴക്കുദിക്കില്‍ മൂന്നുമണിക്കൂര്‍. തുടര്‍ന്ന് മൂന്നുമണിക്കൂര്‍ തെക്കുകിഴക്കേ ദിക്കില്‍. അടുത്ത മൂന്നുമണിക

നിസര്‍ഗ ദശ

ഇമേജ്
ലേഖനം: 160 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ജ്യോതിഷത്തില്‍ ധാരാളം ദശാസമ്പ്രദായങ്ങളുണ്ട്. അവയില്‍ 'നക്ഷത്രദശാപദ്ധതി'യാണ് കേരളീയര്‍ പിന്‍തുടരുന്നത്. കാലചക്രദശയെക്കുറിച്ചും ചിലപ്പോള്‍ പണ്ഡിതന്മാര്‍ പറഞ്ഞേക്കും. ശൂലദശ, യോഗിനിദശ, നാരായണദശ, ശ്രീദശ, അംശകദശ, അഷ്ടോത്തരിദശ എന്നിങ്ങനെ ഇരുപതിലധികം ദശകള്‍ പ്രമാണഗ്രന്ഥങ്ങളില്‍ പലയിടത്തായി ചിതറിക്കിടപ്പുണ്ട്. ഈ പംക്തിയില്‍ മുന്‍പൊരിക്കല്‍ 'അഷ്ടോത്തരിദശ'യെക്കുറിച്ച് എഴുതിയിരുന്നു. ആകെ ദശാവര്‍ഷങ്ങള്‍ കൂട്ടിയാല്‍ 108 എന്നുകിട്ടും--അതാണ് ആ പേരുണ്ടാവാന്‍ കാരണം. ഇന്ന് ലളിതമായ, എന്നാല്‍ പ്രാധാന്യമുള്ള 'നിസര്‍ഗ ദശ'യെക്കുറിച്ചാണ് ചിലതെഴുതുന്നത്... നിസര്‍ഗം എന്നാല്‍ സ്വാഭാവികം എന്നര്‍ത്ഥം. വളരെ യാഥാതഥ്യമായത് എന്ന് അതില്‍ നിന്നുമറിയാം. സത്യത്തോട്, സംഭവ്യതയോട് കൂടുതല്‍ അടുത്തത് എന്നും ഊഹിക്കാം. നിസര്‍ഗദശ അഥവാ നൈസര്‍ഗികദശയില്‍ സപ്തഗ്രഹങ്ങള്‍ക്കുമാത്രമാണ് ദശാധിപത്യം. രാഹുകേതുക്കളെ പരിഗണിക്കുന്നില്ല. ദശാക്രമം ഇങ്ങനെയാണ്: ചന്ദ്ര ദശ  1 വര്‍ഷം    കുജ ദശ  2  വര്‍ഷം  ബുധ ദശ 9 വര്‍ഷം   ശുക്ര ദശ 20 വര്‍ഷം   വ്യാഴ ദശ 1

പഞ്ചതാരാഗ്രഹങ്ങളും പഞ്ചമഹാപുരുഷ യോഗങ്ങളും

ഇമേജ്
ലേഖനം: 159 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 കുജന്‍ (ചൊവ്വ), ബുധന്‍, ഗുരു (വ്യാഴം), ശുക്രന്‍, മന്ദന്‍ (ശനി) എന്നീ അഞ്ചുഗ്രഹങ്ങളെ 'പഞ്ചതാരാഗ്രഹങ്ങള്‍' എന്നുപറയുന്നു. സൂര്യചന്ദ്രന്മാരെ പ്രകാശഗ്രഹങ്ങള്‍ എന്നും  രാഹുകേതുക്കളെ ഛായാഗ്രഹങ്ങള്‍ എന്നും വിശേഷിപ്പിക്കുന്നു. നവഗ്രഹങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രധാനപ്പെട്ടൊരു വിഭജനവും കൂടിയാണിത്. പഞ്ചഭൂതങ്ങളുടെ ബിംബപ്രതിബിംബങ്ങളാണ് പഞ്ചതാരാഗ്രഹങ്ങള്‍. അഗ്‌നിയുടെ, അഗ്‌നിതത്ത്വത്തിന്റെ ഗ്രഹം ചൊവ്വ. ഭൂമിയുടെ, ഭൂമിതത്ത്വത്തിന്റെ ഗ്രഹം ബുധന്‍. ജലത്തിന്റെ, ജലതത്ത്വത്തിന്റെ ഗ്രഹം ശുക്രന്‍. വായുവിന്റെ, വായുതത്ത്വത്തിന്റെ ശനി; ആകാശത്തിന്റെ, ആകാശതത്ത്വത്തിന്റെ വ്യാഴം. പഞ്ചഭൂതങ്ങള്‍ ചേര്‍ന്നതാണല്ലോ പ്രപഞ്ചം. ആ വാക്കില്‍ തന്നെ അത് വെളിപ്പെടുന്നുമുണ്ട്. അതിനാല്‍ പ്രപഞ്ചത്തിന്റെ സമഗ്രത തന്നെയാണ് പഞ്ചതാരാഗ്രഹങ്ങളുടെ അസ്തിത്വത്തിന്റെ രഹസ്യവും പരസ്യവും എല്ലാം.   ഈ ഗ്രഹങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് പ്രധാനപ്പെട്ട അഞ്ചുയോഗങ്ങളുണ്ട്. അവ 'പഞ്ചമഹാപുരുഷ യോഗങ്ങള്‍' എന്നറിയപ്പെടുന്നു. ഒരു വ്യക്തിയുടെ ജനനവേളയിലെ ഗ്രഹസ്ഥിതിയില്‍ നിന്നു

ഋതുക്കളില്‍ ജനിക്കുമ്പോള്‍

ഇമേജ്
ലേഖനം: 158 എസ്. ശ്രീനിവാസ്, അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 പ്രഭവത്തില്‍ തുടങ്ങി ക്ഷയത്തില്‍ അവസാനിക്കുന്ന അറുപത് വര്‍ഷങ്ങള്‍, (പ്രഭവാദി ഷഷ്ടി സംവത്സരങ്ങള്‍), ഓരോ വര്‍ഷത്തിലും ഉത്തരദക്ഷിണങ്ങളായ രണ്ട് അയനങ്ങള്‍, സൂര്യന്‍ സഞ്ചരിക്കുന്ന രാശിയനുസരിച്ചുള്ള പന്ത്രണ്ട് മാസങ്ങള്‍, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ കേന്ദ്രീകരിച്ചുള്ള ചൈത്രാദി ഫാല്‍ഗുനി പര്യന്തങ്ങളായ മാസങ്ങള്‍, കറുത്ത- വെളുത്ത പക്ഷങ്ങള്‍, ആഴ്ചകള്‍, വാരങ്ങള്‍, നക്ഷത്രം, തിഥി, കരണം, നിത്യയോഗം, പകല്‍, രാത്രി, ലഗ്‌നം... അങ്ങനെ കാലം ഒരു മഹാനദി പോലെ പ്രവഹിക്കുകയാണ്!' 'നിത്യസ്രവന്തിയായ കാലം' എന്ന പ്രയോഗം ഓര്‍മിക്കാം. അനാദ്യന്തമായ ഈ മഹാഗതിയില്‍, കാലത്തിന്റെ ഏത് സൂക്ഷ്മബിന്ദുവില്‍ നിങ്ങള്‍ ജനിച്ചാലും ഫലമെഴുതാന്‍ പ്രമാണഗ്രന്ഥങ്ങള്‍, നിയമങ്ങള്‍ കാത്തുസൂക്ഷിച്ചു വെച്ചിട്ടുണ്ട്. അങ്ങനെ ജ്യോതിഷം മറ്റൊരു മഹാകാലമായി മാറുകയാണ്..   ഋതുക്കള്‍ ആറെണ്ണം എന്നാണ് ഭാരതീയ സങ്കല്പം. ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം എന്നിങ്ങനെ ഋതുക്കളുടെ പേരുകള്‍. ഈരണ്ടുമാസം ആണ് ഒരു ഋതുവിന്റെ ദൈര്‍ഘ്യം. ഏതൊക്കെ മാസങ്ങള്‍ ഒരു ഋതുവില്‍ വരുന്

ജീവിതം എന്ന ത്രികോണം

ഇമേജ്
ലേഖനം: 157 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343   പന്ത്രണ്ടു രാശികളില്‍, വ്യക്തികളുടെ ജനനസമയത്തെ മുന്‍നിര്‍ത്തി 'ലഗ്‌നം' അടയാളപ്പെടുത്തപ്പെടുന്നതോടെ ദേവനെ/ദേവിയെ പ്രതിഷ്ഠിച്ച ശ്രീകോവില്‍ പോലെയാവുന്നു ഗ്രഹനില. അതിന്റെ ചൈതന്യം തന്നെ ലഗ്‌നമാണെന്നു പറയാം. ദേവീപൂജക്കായും മറ്റും വരയ്ക്കുന്ന മാന്ത്രിക/ താന്ത്രിക പത്മങ്ങളില്‍ ഒത്തമദ്ധ്യത്തില്‍ ഇടുന്ന ബിന്ദുവിന്റെ സ്ഥാനമാണ് ലഗ്‌നത്തിനുള്ളതെന്നും വിശേഷിപ്പിക്കാം. 'ബിന്ദുമണ്ഡലമദ്ധ്യസ്ഥാ' എന്ന് ലളിതാസഹസ്രനാമം ദേവിയുടെ ഇരിപ്പിനെ വര്‍ണിക്കുന്നു...    ലഗ്‌നത്തില്‍ ആരംഭിക്കുന്ന പന്ത്രണ്ടുരാശികള്‍ അഥവാ പന്ത്രണ്ടുഭാവങ്ങള്‍ ഒരു പുരുഷായുസ്സിന്റെ മഹാപത്മമാണ്! പല ത്രികോണങ്ങളിലൂടെ പുരുഷാര്‍ത്ഥ ചതുഷ്ടയം മുഴുവന്‍ അതില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയുടെ പാരസ്പര്യവും പൂര്‍ത്തീകരണവുമാണ് ജീവിതം. അവയില്‍ ഏതെങ്കിലും ഒന്ന് ദുര്‍ബലമായാല്‍ മറ്റു ത്രികോണങ്ങള്‍, ജീവിതം തന്നെയും പരിക്ഷീണിതമാവും, അസന്തുലിതമാവും. ലഗ്‌നം,5,9 എന്നീ ഭാവങ്ങള്‍ 'ധര്‍മ്മത്രികോണം', 2, 6, 10 എന്നിവ മൂന്നും '

ഗണ്ഡാന്തം

ഇമേജ്
ലേഖനം: 156 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 രാശിചക്രത്തെ 360 ഡിഗ്രിയായി നാം സങ്കല്പിച്ചിട്ടുണ്ട്. ഓരോ ഡിഗ്രിയും 60 മിനിറ്റു വീതമെന്ന് പുനര്‍വിഭജനവുമുണ്ട്. ഓരോ രാശിയും 30 ഡിഗ്രി വീതം. (30 x 12 രാശികള്‍ = 360 ഡിഗ്രി) അവയ്ക്കുളളിലായി 27 നക്ഷത്രമണ്ഡലങ്ങളുമുണ്ട്. ഒരു നക്ഷത്രം/ നക്ഷത്രമണ്ഡലം 13 ഡിഗ്രിയും 20 മിനിറ്റും (ഒരു മിനിറ്റിന്റെ മൂന്നിലൊന്ന്) ആണെന്നും നിജപ്പെടുത്തിയിരിക്കുന്നു. (13.20 x 27 നക്ഷത്രം = 360 ഡിഗ്രി).   ഇപ്രകാരം ചിന്തിക്കുമ്പോള്‍ രാശിയും അവയ്ക്കുള്ളിലെ നക്ഷത്രമണ്ഡലവും ഒരുമിച്ച് അവസാനിക്കുന്നത് 120 ഡിഗ്രിയിലും, 240 ഡിഗ്രിയിലും, 360 ഡിഗ്രിയിലുമാണെന്ന് കാണാം. 4 രാശിയും 9 നക്ഷത്രവും ആയി രാശിചക്രം മൂന്നു ഭാഗമാക്കപ്പെടുന്നു. ഇതാണ് ഗണ്ഡാന്തം അഥവാ ഖണ്ഡത്തിന്റെ അവസാനം.   നാലാംരാശിയായ കര്‍ക്കടകം രാശി തീരുന്ന 120  ഡിഗ്രിയില്‍ ഒമ്പതാം നക്ഷത്രമായ ആയില്യവും അവസാനിക്കുന്നു. പൂര്‍വ്വരാശിയുമായി തൊടാതെ പുതിയ ആരംഭമാണ് അഞ്ചാം രാശിയായ ചിങ്ങം മുതലും പത്താം നക്ഷത്രമായ മകം മുതലും കാണുന്നത്. ആ ഗണ്ഡത്തിന്റെ / ഖണ്ഡത്തിന്റെ/ഭാഗത്തിന്റെ ഒടുക്കം വരുന്നത് എട്ടാം രാശിയായ വൃശ്

പലവക

ഇമേജ്
ലേഖനം: 155 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 സ്‌കൂള്‍ ക്‌ളാസ്സുകളില്‍ 'പലവക' എന്ന ഒരു നോട്ടുബുക്കുണ്ടാവും. (പഴയ തലമുറയ്ക്ക്). കണക്കും ചരിത്രവും ഊര്‍ജതന്ത്രവും ഭാഷയും വേറെവേറെ നോട്ടുപുസ്തകങ്ങളായി പകുക്കപ്പെടും. എല്ലാം കലര്‍ത്താനും ഇടയ്ക്ക് വലിച്ചു കീറി കടലാസ്സെടുക്കാനും ഒക്കെയായി ഒരു നോട്ടുപുസ്തകം ഉണ്ടായിരിക്കും- അതാണ് 'പലവക'. ഇന്നത്തെ വിഷയം അങ്ങനെ പലതും കലര്‍ന്നതാണ്. കുട്ടികൃഷ്ണമാരാരുടെ ഒരു ഗ്രന്ഥനാമവും ഓര്‍മ്മയിലുണ്ട്- 'പലരും പലതും'. അതും ഇണങ്ങും, ഇവിടെ. പ്രത്യേകിച്ചൊരു കേന്ദ്രീകൃത വിഷയമില്ലാത്ത ഏതാനും വാക്കുകള്‍ പരിചയപ്പെടുകയാണ്. ഇംഗ്ലീഷില്‍ 'miscellaneous' എന്നുപറയില്ലേ, അതുതന്നെ! ഈവിഷയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചരട് ഇവ മുഹൂര്‍ത്തകാര്യങ്ങളെ സംബന്ധിക്കുന്നതാണ് എന്നതത്രെ!  നല്ലരാശി:- മുഹൂര്‍ത്ത കാര്യങ്ങള്‍ക്ക് ലഗ്‌നമായി രാശി തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ പാപഗ്രഹങ്ങള്‍ ഉണ്ടാവരുത്. പാപഗ്രഹങ്ങള്‍ അതില്‍ നിന്നും പോയിക്കഴിഞ്ഞാലും പോരാ, ശുഭഗ്രഹങ്ങള്‍ രാശിയിലൂടെ കടന്നുപോകണം. അപ്പോള്‍ മാത്രമേ രാശി പവിത്രമാകൂ.  'പാപി പോയാല്‍ ശുഭന്

കാളീം മേഘസമപ്രഭാം

ഇമേജ്
ലേഖനം: 154 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ദശമഹാവിദ്യകള്‍ മാതംഗി, ഭുവനേശ്വരി, ബഗളാമുഖി, ത്രിപുര സുന്ദരി, താര, കമല, കാളി, ഛിന്നമസ്താ, ധൂമാവതി, ഭൈരവി എന്നിവരാണ്. ആദി പരാശക്തിയുടെ ദശഭാവങ്ങളാണ് ഈ മഹാവിദ്യകള്‍. ഇവരെ നവഗ്രഹദോഷശാന്തിക്കായി ഉപാസിക്കണം എന്ന സങ്കല്പമുണ്ട്. നമ്മുടെ നാട്ടില്‍ എന്നതിനേക്കാള്‍ ഭാരതത്തിലെ മറ്റുനാടുകളില്‍ വ്യാപകമായ ഉപാസനാരീതിയാണിത്. ശനിക്ക് ശാസ്താവെന്നതാണ് നാം പഠിച്ചിട്ടുള്ള പാഠം. ശനിദോഷശാന്തിക്ക് ശാസ്തൃ ഭജനമാണ് ആചാര്യന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. ശനിദോഷ പ്രായശ്ചിത്തമായും ശ്രേയസ്സിനായും ഭദ്രകാള്യാരാധനയും ഇപ്പോള്‍ പരക്കെ പറഞ്ഞുവരുന്നുണ്ട്. ദശമഹാവിദ്യകളുടെ സ്വാധീനം നമ്മുടെ നാട്ടിലും ശക്തമാവുകയാണ്. ഭദ്രകാളിയെ ആരാധിക്കാന്‍ മനശ്ശുദ്ധിവേണം. മനശ്ശക്തിയും വേണമെന്നുകൂടിപ്പറയാം. വിധികളും വിധാനങ്ങളും ധ്യാനമന്ത്രാദികളും ഗുരുമുഖത്തു നിന്ന് അഭ്യസിക്കുകയും വേണം. ചന്ദ്രദോഷശാന്തിക്കായി അമാവാസിയിലും കറുത്തപക്ഷത്തിലും ഭദ്രയെ ഭജിക്കുന്നവരുണ്ട്. യുഗ്മരാശികളില്‍ (ഇടവം മുതല്‍ ഒന്നിടവിട്ട രാശികളില്‍) ചൊവ്വ നില്‍ക്കുന്നവര്‍ക്കും ഭദ്രയുടെ ഭജനം ക്ഷേമൈശ്വര്യപ്രദമാണ്

ഗുരുപൂര്‍ണിമ

ഇമേജ്
ലേഖനം: 152 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 'ഗുരുകടാക്ഷം പരിപൂര്‍ണം'!   'ശ്രീ ഗുരുഭ്യോ നമ:'! ആഷാഢത്തില്‍ വരുന്ന പൗര്‍ണമിയാണ് 'ഗുരു പൂര്‍ണിമ'. മഹാഭാരതകര്‍ത്താവും വേദങ്ങളെ വ്യസിച്ചവനുമായ വേദവ്യാസമഹര്‍ഷിയുടെ ജയന്തി ദിനം ആണ് ഗുരുപൂര്‍ണിമയായി കൊണ്ടാടുന്നത്. അജ്ഞാനത്തിന്റെ അന്ധകാരത്തില്‍ നിന്നും ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്ന ഗുരുവിനും ഗുരുപരമ്പരയ്ക്കുമുളള കടപ്പാട് രേഖപ്പെടുത്തപ്പെടുന്ന ദിനവുമാണിത്.  ജ്യോതിഷത്തില്‍ 'ഗുരു' എന്ന പദം വ്യാഴത്തെക്കുറിക്കുന്നു. വ്യാഴം 'സര്‍വ്വേശ്വരകാരകനാണ്' എന്ന് ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു. എല്ലാ ദൈവങ്ങളുടെയും പ്രതിനിധിയാണ് വ്യാഴം എന്ന് സാരം. നില്‍ക്കുന്ന ഭാവവും രാശിയുമനുസരിച്ച് ശിവനും വിഷ്ണുവും സുബ്രഹ്മണ്യനും കുടുംബദേവതയും ഒക്കെയായി മാറാന്‍ വ്യാഴത്തിനാവും. പ്രശ്‌നം നോക്കുമ്പോള്‍ വ്യാഴം തടുക്കാത്ത, വ്യാഴം മറയാത്ത പ്രശ്‌നമാണെങ്കില്‍ മാത്രം അത് തുടരുക എന്നതില്‍ ആചാര്യന്മാര്‍ ശ്രദ്ധിച്ചിരുന്നു. പ്രശ്‌നപരിഹാരമായി 'ഒഴിവ്' കാണുമ്പോഴും വ്യാഴത്തെയാണ് പരിഗണിക്കുക. ഗ്രഹനിലയില്‍ '

യാത്രാകാണ്ഡം

ഇമേജ്
ലേഖനം: 152 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 രാശികള്‍ പന്ത്രണ്ടാണല്ലോ - അവയെ ചരം, സ്ഥിരം, ഉഭയം എന്നിങ്ങനെ മൂന്നായി വര്‍ഗീകരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും നാലുരാശികള്‍ വരും. ഇവയില്‍ ചരരാശികള്‍ - മേടം, കര്‍ക്കിടകം, തുലാം, മകരം - എന്നിവയാകുന്നു. അവ  നാലും കൂറോ ലഗ്‌നമോ ആയാല്‍ പൊതുവേ ആ വ്യക്തികള്‍ സഞ്ചാരപ്രിയരാവും. നാടന്‍ ശൈലി കടമെടുത്തു പറഞ്ഞാല്‍ ചരരാശിക്കാര്‍ 'ഒരിടത്ത് അടങ്ങിയിരിക്കാത്തവരാണ്'! വീടിന് ചുറ്റുവട്ടം കരതലാമലകം പോലെ ചെറുപ്പത്തില്‍ തന്നെ പരിചയപ്പെട്ടിരിക്കും. ക്രമേണ അത് വിപുലമാവുന്നു. ദേശാന്തരവും രാജ്യാന്തരവും ആയിട്ടുള്ള യാത്രകള്‍ സ്വപ്നങ്ങളില്‍ നിറയുന്നു. വീടിനുപുറത്തുപോകാന്‍ കിട്ടുന്ന ഒരു സന്ദര്‍ഭവും കുട്ടിക്കാലം തൊട്ട് ഇവര്‍ പാഴാക്കാറുമില്ല എന്നു ചുരുക്കം. 'ചരം' അഥവാ 'ചലം' എന്നറിയപ്പെടുന്ന നക്ഷത്രങ്ങളില്‍ (പുണര്‍തം, ചോതി, തിരുവോണം, അവിട്ടം, ചതയം എന്നിവ) ജനിക്കുന്നവരും പൊതുവേ യാത്രോദ്യുക്തരാണ്. നക്ഷത്രങ്ങളുടെ ഇടയില്‍ പ്രാചീനകാലം തൊട്ടു നിലവിലുളള വിഭാഗങ്ങളിലൊന്നാണ് അത്. മറ്റു നാളുകാരെ അപേക്ഷിച്ച് യാത്രകള്‍ കൂടുതല്‍ ചെയ്യുന്നത

അകനാളുകള്‍, പുറനാളുകള്‍

ഇമേജ്
ലേഖനം: 151 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ഈ ലേഖനം മുഖ്യമായും ജ്യോതിഷപഠിതാക്കളെ ഉദ്ദേശിച്ചാണ്. ഒരു ലേഖനമായി വികസിപ്പിക്കാന്‍ കഴിയാത്തതാണെന്ന് തോന്നുന്ന ചില വാക്കുകളുണ്ടാവും. എന്നാല്‍ അവഗണിക്കാന്‍ പറ്റാത്ത ചില പദങ്ങളുമായിരിക്കും അവ. 'ചെറിയ വലിയ പദങ്ങള്‍' എന്നുവേണമെങ്കില്‍ ആലങ്കാരികമായി അവയെ വിശേഷിപ്പിക്കാം. വലുതിനു മാത്രമല്ല, ചെറുതിനും അതിന്റേതായ ഇടമുണ്ടല്ലോ?... അത്തരത്തിലുള്ള ചില പദങ്ങളും ആശയങ്ങളും കൂടി ഇടയ്ക്കിടെ വേണ്ടതാണ് എന്ന് തോന്നുന്നു. അവയില്‍ നിന്നും എടുത്ത രണ്ട് പരസ്പരപൂരക പദങ്ങളെക്കുറിച്ചാണ് ഇന്നെഴുതുന്നത്. അകനാള്‍, പുറനാള്‍:- സൂര്യന്‍ നില്‍ക്കുന്ന നക്ഷത്രം മുതല്‍ നാലുനാളുകളാണ് അകനാളുകള്‍. അതുകഴിഞ്ഞുള്ള മൂന്നുനാളുകള്‍ പുറനാളുകള്‍. 4:3 എന്നിങ്ങനെ ആവര്‍ത്തിക്കും. അങ്ങനെ 16 അകനാളുകളും 12 പുറ നാളുകളും ഉണ്ടാകും, എപ്പോഴും. (4 x 4 = 16 അകനാളുകള്‍, 3 x 4 = 12 പുറനാളുകള്‍). ഉത്രാടം - തിരുവോണം നക്ഷത്രമധ്യേയുളള അഭിജിത്തിനെക്കൂടി ചേര്‍ക്കുമ്പോള്‍ 28 നക്ഷത്രങ്ങളാകുമല്ലോ? ഇത് കര്‍ക്കടക മാസമാകയാല്‍ സൂര്യന്‍ കര്‍ക്കടകരാശിയില്‍, അതിലെ പുണര്‍തം, പൂയം, ആയില്

നിത്യ നക്ഷത്ര മുഹൂര്‍ത്തങ്ങള്‍.. (അഭിജിത്ത് മുഹൂര്‍ത്തവും മറ്റും)

ഇമേജ്
ലേഖനം: 150 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ഒരു ദിവസത്തെ സൂര്യോദയം മുതല്‍ അടുത്ത ദിവസത്തെ സൂര്യോദയം വരെയാണ് ജ്യോതിഷത്തിലെ ഒരു ദിവസം. ഇത് ഏകദേശം 60 നാഴികയാണ്. ഇന്നത്തെ സമയവ്യവസ്ഥ പ്രകാരം ഇത് 24 മണിക്കൂര്‍  (1നാഴിക = 24 മിനിറ്റ്). ആണല്ലോ? ഇങ്ങനെയുളള ഒരു ദിവസത്തില്‍ മുപ്പത് മുഹൂര്‍ത്തങ്ങള്‍ ഉണ്ടെന്നാണ് അചാര്യന്മാരുടെ കണ്ടെത്തല്‍. അതായത് 2 നാഴിക ദൈര്‍ഘ്യമുള്ള 30 മുഹൂര്‍ത്തങ്ങള്‍ (2 നാഴിക x 30 = 60 നാഴിക). ഘടികാര സമയത്തില്‍ പറഞ്ഞാല്‍ 48 മിനിറ്റ് വീതമുള്ള 30 മുഹൂര്‍ത്തങ്ങള്‍ (48 മിനിറ്റ് x 30 = 1440 മിനിറ്റ്. അതിനെ 60 കൊണ്ട് ഭാഗിക്കുമ്പോള്‍ 24 മണിക്കൂറായി).    ഇവയില്‍ പതിനഞ്ച് മുഹൂര്‍ത്തങ്ങള്‍ പകലും പതിനഞ്ച് മുഹൂര്‍ത്തങ്ങള്‍ രാത്രിയും വരുന്നു. നക്ഷത്രങ്ങളുടെ പേരുകളിലാകയാല്‍ ഇവ 'നിത്യ നക്ഷത്ര മുഹൂര്‍ത്തങ്ങള്‍' അഥവാ 'താരകാ മുഹൂര്‍ത്തങ്ങള്‍' എന്ന് വിളിക്കപ്പെടുന്നു. ആകെയുളള 27 നക്ഷത്രങ്ങളുടെ, അവയ്‌ക്കൊപ്പം അഭിജിത്ത് കൂടി കൂട്ടിയാല്‍ വരുന്ന 28 നക്ഷത്രങ്ങളുടെ പേരുകളാണ് ഇവയ്ക്ക്. ചിലത് ആവര്‍ത്തിക്കുന്നതിനാല്‍ മുപ്പതായി എന്നുമാത്രം. പൊതുവേ ശുഭകാര്യങ്

ചന്ദ്രന്റെ കാരകധര്‍മ്മങ്ങള്‍

ഇമേജ്
ലേഖനം: 149 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ഗ്രഹങ്ങളുടെ കാരകധര്‍മ്മങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ജ്യോതിഷത്തിന് ജീവിതവുമായും മനുഷ്യനുമായും പ്രപഞ്ചവുമായും ഉള്ള 'നാഭീനാള ബന്ധം'  കൂടുതല്‍ സ്പഷ്ടമാകുന്നത്. ഗ്രഹം എന്ന പ്രതിഭാസത്തിന്റെ പൂര്‍ണത അപ്പോള്‍ മാത്രമാണ് ഏറെക്കുറെ മനസ്സിലാക്കപ്പെടുന്നതും. സൂക്ഷ്മവും സ്ഥൂലവും, സ്ഥാവരവും ജംഗമവും, സചേതനവും അചേതനവും എല്ലാം ഓരോ ഗ്രഹത്തിന്റെയും കാരധര്‍മ്മങ്ങളില്‍ കടന്നുവരും...    ചന്ദ്രന്റെ കാരക ധര്‍മ്മങ്ങള്‍ പ്രശസ്തങ്ങളായ പല പ്രമാണഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. അവയുടെ ഏതാണ്ട് സംക്ഷപമാണ് ഇനിപ്പറയുന്നത്. 1. അമ്മ   2. രാജ്ഞി.    3. മനസ്സ്   4. ദേഹം    5. കൃഷി.   6. വെള്ളം    7. ബുദ്ധി   8. രക്തം  9. വെള്ളി   10. വെണ്മ   11. വൃത്തം.   12. ഉപ്പ്   13. ദ്രാവകം  14. വര്‍ഷം   15. ഉറക്കം  16. ഭക്ഷണം.   17. നെല്ല്, അരി  18. കഫം  19. ക്ഷയം.   20. അതിസാരം 21. ഛര്‍ദ്ദി   22. രാത്രികാലം  23. ശംഖ്   24. മുത്ത്   25. പാണ്ഡുരോഗം   26.വിളര്‍ച്ച   27. പട്ട്  30. നനഞ്ഞ വസ്ത്രം  31. വടക്ക്-പടിഞ്ഞാറ് .  32. ദാനോപായം   33. ഗൗരി, ദുര്‍ഗാ, ഭു

ഏകരാശി, ഏകനക്ഷത്രം

ഇമേജ്
ലേഖനം: 148 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 വിവാഹപ്പൊരുത്തം ചിന്തിക്കുമ്പോള്‍ സ്ത്രീപുരുഷന്മാരുടെ നക്ഷത്രം ഒന്നായാല്‍ സ്വീകാര്യമാണോ എന്നത് സ്ഥിരം ചോദ്യമാണ്. ഇതിനെയാണ് 'ഏകനക്ഷത്രം' എന്നുപറയുന്നത്. ഇരുപത്തിയേഴു നാളുകളില്‍ പതിനഞ്ചു നാളുകള്‍ ഒന്നായാല്‍ സ്വീകാര്യം; പന്ത്രണ്ടു നാളുകള്‍ ഒന്നായാല്‍ അസ്വീകാര്യം-- ഇതാണ് പൊതുനിയമം. 'മാധവീയം' എന്ന ഗ്രന്ഥത്തിലെ വാക്യം ഇങ്ങനെ: 'ശക്ര പ്രചേതോമഘാ / മൂലാര്‍ ദ്രാവസു രോഹീണീയമപയോ / ഹസ്താഹി പുഷൈ്യര്‍ വിനാ'! നക്ഷത്രങ്ങളില്‍ ചിലതിനെ അവയുടെ ദേവതാനാമം കൊണ്ടും ചിലതിനെ അവയുടെ പര്യായനാമം കൊണ്ടും ഒക്കെ വിവരിക്കുന്നതിനാലാവാം സാധാരണക്കാരായ വായനക്കാര്‍ക്ക് അപരിചിതത്വം തോന്നുന്നത്. 'ജ്യോതിഷദീപമാല' എന്ന ഗ്രന്ഥത്തിലെ സമാനമായ ആശയം വിവരിക്കുന്ന മണിപ്രവാളശ്ലോകം നോക്കാം. 'പൂയം മൂന്നുമവിട്ടമാര്‍ദ്രഭരണീ തൃക്കേട്ട മൂന്നത്തവും രോഹിണ്യാം ചതയര്‍ ക്ഷമങ്ങിരുവരും നാളൊന്നതാകില്‍ ത്യജേത്'! രണ്ടു ഗ്രന്ഥങ്ങളിലും പറയുന്ന നാളുകള്‍ ഒന്നുതന്നെ! ഇവയാണ് ആ പന്ത്രണ്ടു നാളുകള്‍: (മണിപ്രവാള ശ്ലോകത്തിലെ ക്രമത്തില്‍ തന്നെ നല്‍കുന്നു) പ

നവഗ്രഹ നവകം

ഇമേജ്
ലേഖനം: 147 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ഈ ലേഖനത്തില്‍ ദൈവജ്ഞന്മാര്‍ക്കും ജ്യോതിഷ പണ്ഡിതന്മാര്‍ക്കും അറിയുന്ന കാര്യങ്ങള്‍ തന്നെയാണ് എഴുതുന്നത്. എന്നാല്‍ ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്കും വിശ്വാസികള്‍ക്കും ഉള്ള ചില വിശദീകരണങ്ങള്‍ മാത്രമായി പരിഗണിച്ചാല്‍ മതി... ഗ്രഹങ്ങളും കാലപരിധിയും:- വര്‍ഷത്തിന്റെ നാഥന്‍ ശനി. വര്‍ഷത്തെ രണ്ടാക്കുന്ന അയനത്തിന്റെ അധിപതി സൂര്യന്‍. ആറ് ഋതുക്കളാണ് ഭാരതീയര്‍ക്ക്. അവ ഈരണ്ടു മാസം വീതമാണ്. അവയുടെ അധിപതി ബുധനാകുന്നു. മാസങ്ങളുടെ നാഥന്‍ വ്യാഴം. മാസത്തെ രണ്ടാക്കുന്ന പക്ഷങ്ങളുടെ അധിപന്‍ ശുക്രന്‍. ദിവസത്തിന്റെ നാഥന്‍ ചൊവ്വ. നിമിഷത്തിന്റെ അധിപന്‍ ചന്ദ്രനും. എട്ടുമാസത്തിന്റെ ആധിപത്യം രാഹുവിന്, മൂന്ന് മാസത്തിന്റെ ആധിപത്യം കേതുവിന്. അങ്ങനെ സമയത്തിന്റെ ചെറുതും വലുതുമായ ഘടകങ്ങളെ ഗ്രഹങ്ങള്‍ പ്രതിനിധാനം ചെയ്യുന്നു.

കര്‍ക്കടകമാസത്തിലെ സൂര്യഗോചരഫലം

ഇമേജ്
ലേഖനം: 146 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 9846023343 മിഥുനം 32 ന് (ജൂലൈ 16 ന്) വെള്ളിയാഴ്ച പകല്‍ 4 മണി 55 മിനിട്ടിന് കര്‍ക്കടകരവി സംക്രമമാണ്. കര്‍ക്കടകം 31 ന് (ആഗസ്റ്റ് 16) തിങ്കളാഴ്ച രാത്രി 1 മണി 19 മിനിറ്റിനാണ് ചിങ്ങരവി സംക്രമം. ആ ഒരു മാസക്കാലത്തെ പന്ത്രണ്ടു രാശിക്കാര്‍ക്ക് / പന്ത്രണ്ടുകൂറില്‍ ജനിച്ചവര്‍ക്ക് സൂര്യന്‍ സൃഷ്ടിക്കുന്ന സാമാന്യഫലങ്ങളാണ് ഇവിടെ എഴുതുന്നത്...  മേടക്കൂറുകാര്‍ക്ക് (അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാംപാദം):- സൂര്യന്‍ നാലാം രാശിയില്‍ സഞ്ചരിക്കുകയാല്‍ രോഗങ്ങളുണ്ടാകും. ദേഹത്തിന്റെ സ്വാസ്ഥ്യം കുറയും. ഭോഗാനുഭവങ്ങള്‍ക്ക് വിഘാതം വരും. അലച്ചിലുണ്ടാകും. ജീവിതത്തിന്റെ താളക്രമം അല്പം വലിയുന്നതായി തോന്നാം. അധികാരികളില്‍ നിന്നും സന്താനങ്ങളില്‍ നിന്നും പിണക്കങ്ങളുണ്ടാവാം. മാതാവിന്റെ ആരോഗ്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ട കാലവും കൂടിയാണ്.

ജീവിതം ഒന്നു മാത്രം; ദശകള്‍ പലതും

ഇമേജ്
ലേഖനം: 145 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 9846023343 കേരളത്തില്‍ സാര്‍വ്വത്രികമായിട്ടുള്ള ദശാസമ്പ്രദായം 'വിംശോത്തരീ' എന്നറിയപ്പെടുന്നതാണ്. മനുഷന്റെ പരമായുസ്സ് 120 വയസ്സ് എന്ന് സങ്കല്പിച്ചുകൊണ്ടുള്ളതാണിത്. 'കാലചക്രദശ' എന്ന പേരില്‍ ഒരു ദശയുണ്ട്. അതും പരാമര്‍ശിക്കപ്പെടാറുണ്ട്, നമ്മുടെ നാട്ടില്‍. എന്നാല്‍ രണ്ട് ഡസനിലധികം ദശാവിധാനങ്ങള്‍ പ്രമാണഗ്രന്ഥങ്ങളില്‍ ഒട്ടാകെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് എന്ന് അഭിജ്ഞന്മാര്‍ വ്യക്തമാക്കുന്നു! പക്ഷേ പ്രചാരത്തിലുള്ളത് ആദ്യം പറഞ്ഞ രണ്ടുദശകള്‍ മാത്രം... 'അഷ്ടോത്തരീദശ' ഏതാണ്ട് വിംശോത്തരീ ദശ പോലെയാണ്. 120 വര്‍ഷങ്ങള്‍ക്ക് പകരം പൂര്‍ണായുസ്സ് 108 വര്‍ഷങ്ങളാണ്, ഇതില്‍. ഗ്രഹങ്ങള്‍ക്ക് തന്നെയാണ് ദശാധിപത്യം. എന്നാല്‍ കേതുവില്ല, മറ്റ് എട്ടു ഗ്രഹങ്ങള്‍ക്കാണ് ദശാധിപത്യമുള്ളത്. എട്ട് ഗ്രഹങ്ങളില്‍ മൂന്ന് ഗ്രഹങ്ങള്‍ക്ക് നാലു നക്ഷത്രങ്ങളുടെയും (സൂര്യന്‍, ചൊവ്വ, രാഹു എന്നിവയ്ക്ക്), അഞ്ച് ഗ്രഹങ്ങള്‍ക്ക് മൂന്ന് നക്ഷത്രങ്ങളുടെയും (ചന്ദ്രന്‍, ബുധന്‍, ശനി, വ്യാഴം, ശുക്രന്‍ എന്നിവയ്ക്ക്), ആധിപത്യമുണ്ട്. എന്നാല്‍ വിംശോത്തരി ദശയില്‍ എല്ലാ

നല്ലേഴാമെടം

ഇമേജ്
ലേഖനം: 144 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 9846023343 'ഏഴാമെടങ്ങള്‍' എന്നത് കോവിലന്റെ പ്രശസ്തമായ ഒരു നോവലാണ്. 'ഏഴാമെടം' എന്നവാക്ക് ജ്യോതിഷത്തിലുമുണ്ട്. ദാമ്പത്യത്തെ, ഭാര്യയെ, ഭര്‍ത്താവിനെ ഒക്കെ സൂചിപ്പിക്കുന്ന പദമാണത്. അതുകൊണ്ടാണ് 'നല്ലേഴാമെടമുണ്ടെങ്കില്‍ / ഇല്ലം താന്‍ ഇന്ദ്രലോകമാം' എന്ന് എഴുതപ്പെട്ടതും...  സ്ത്രീയുടെ ഗ്രഹനിലയില്‍ ഏഴാം ഭാവത്തില്‍ നവഗ്രഹങ്ങള്‍ നിന്നാല്‍ അവളുടെ ഭര്‍ത്താവിന്റെ ആകൃതി പ്രകൃതികള്‍ / സ്വരൂപ സ്വഭാവാദികള്‍ എങ്ങനെയായിരിക്കും എന്ന് ആചാര്യന്മാര്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. അതിലേക്ക് വിരല്‍ചൂണ്ടുന്ന ലേഖനമാണിത്. ഇവിടെ 'ജാതക പാരിജാതം' എന്ന ഗ്രന്ഥത്തെ അവലംബിച്ചിരിക്കുകയാണ്...    സ്ത്രീയുടെ ജാതകത്തില്‍ ഏഴാം ഭാവത്തില്‍ (ലഗ്‌നം തൊട്ടെണ്ണിയാല്‍ വരുന്ന ഏഴാം രാശിയാണ് ഏഴാം ഭാവം) രവി (ആദിത്യന്‍, സൂര്യന്‍) നിന്നാല്‍ ' ഗൗരാംഗ പതിരസ്തഗേ ദിനകരേ കാമീ  സരോഷേക്ഷണേ' എന്നാണ് വാക്യം. അതായത് അവളുടെ ഭര്‍ത്താവ് വെളുത്ത നിറമുളളവനും കാമിയും കോപത്തോടെ നോക്കുന്നവനും (കോപം ഉള്ളയാള്‍) ആയിരിക്കും.  സ്ത്രീ ജാതകത്തില്‍ ഏഴാം ഭാവത്തില്‍ ചന്ദ്

ജീവിത ഭാവങ്ങള്‍

ഇമേജ്
ലേഖനം: 143 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 9846023343 ലഗ്‌നം മുതല്‍ പന്ത്രണ്ടു ഭാവങ്ങളില്‍ മനുഷ്യ ജീവിതം സമഗ്രമായി സമാഹരിക്കപ്പെട്ടിരിക്കുന്നു. ലഗ്‌നം ഏതു രാശിയാണോ ആ രാശ്യധിപനാവും ലഗ്നാധിപന്‍. ഉദാഹരണമായി മേടം ലഗ്‌നത്തില്‍ ജനിച്ചാല്‍ മേടം രാശിയുടെ നാഥനായ ചൊവ്വയാവും ലഗ്‌നാധിപന്‍. ഇടവം രാശി ലഗ്‌നമായാല്‍ ഇടവം രാശിയുടെ നാഥനായ ശുക്രനാവും ലഗ്‌നാധിപന്‍. പന്ത്രണ്ടു രാശികള്‍ക്ക് രാഹുവും കേതുവും ഒഴികെ സപ്തഗ്രഹങ്ങളാണ് അധിപന്മാര്‍.   ലഗ്‌നം മുതല്‍ പ്രദക്ഷിണമായി വരുന്ന പന്ത്രണ്ടു രാശികള്‍ പന്ത്രണ്ടു ഭാവങ്ങളാകും. അവയെ യഥാക്രമം ഒന്നാം ഭാവം/ ഒന്നാമെടം, രണ്ടാം ഭാവം/രണ്ടാമെടം, മൂന്നാം ഭാവം/ മൂന്നാമെടം എന്നിങ്ങനെ നിര്‍ണയിക്കുന്നു. ഉദാഹരണം ഇങ്ങനെ: ചിങ്ങലഗ്‌നത്തില്‍ ജനിച്ചാല്‍ ചിങ്ങം രാശി ഒന്നാം ഭാവം അഥവാ ഒന്നാമെടം. കന്നിരാശി രണ്ടാം ഭാവം അഥവാ രണ്ടാമെടം. തുലാം രാശി മൂന്നാം ഭാവം അഥവാ മൂന്നാമെടം. അപ്പോള്‍ പന്ത്രണ്ടാംഭാവം അഥവാ പന്ത്രണ്ടാമെടം കര്‍ക്കടകം രാശിയാകുന്നു. ലഗ്‌നാദി ദ്വാദശ ഭാവങ്ങളില്‍ അടങ്ങാത്ത ഒരു ജീവിതസമസ്യയുമില്ല. ജനനം മുതല്‍ മരണം വരെ സമസ്തവും അതിലുണ്ട്. സാമാന്യമായി ഓരോ ഭാവത്തിലും

നഷ്ടനക്ഷത്രം വീണ്ടെടുക്കുമ്പോള്‍

ഇമേജ്
ലേഖനം: 142 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 9846023343 പ്രശ്‌നമാര്‍ഗം മുപ്പതാം അദ്ധ്യായം നഷ്ടജാതകത്തെയും നഷ്ടപ്രശ്‌നത്തെയും വിവരിക്കുന്നതാണ്. തന്റെ ജന്മനക്ഷത്രം അറിയാത്ത വ്യക്തി അതറിയണമെന്നുള്ള താത്പര്യത്തോടെ ദൈവജ്ഞനെ സമീപിക്കുന്നു. അതിന് പല രീതികളിലൂടെ ദൈവജ്ഞന്‍ ഉത്തരം കണ്ടെത്തുകയാണ്. നമുക്ക് ആ വിജ്ഞാനത്തിന്റെ വഴിത്താരകളിലൂടെ, വിധാനങ്ങളിലൂടെ കടന്നുപോകാം. എല്ലാമെഴുതാനും വിശദീകരിക്കാനും ഇതുപോലൊരു ഹ്രസ്വനിബന്ധനം തീര്‍ത്തും അപര്യാപ്തമാണ്! എന്നിരുന്നാലും പഠിച്ചതും അറിഞ്ഞതും പങ്കുവെക്കുന്നത് സന്തോഷകരം തന്നെ...   പ്രഷ്ടാവ് അഥവാ ഉത്തരം തേടി വന്നയാള്‍ ദൈവജ്ഞനോട് തന്റെ നക്ഷത്രം ഏതാണ് എന്ന് ചോദിക്കുന്ന സമയത്ത് ആടിനെ കാണുക, ആടിന്റെ ശബ്ദം കേള്‍ക്കുക, ആടിന്റെ ചിത്രങ്ങള്‍ കാണാനാവുക എന്നിവയുണ്ടായാല്‍ മേടക്കൂറില്‍ വരുന്നതാവും (അശ്വതി, ഭരണി, കാര്‍ത്തികക്കാല്‍) അയാളുടെ ജന്മനക്ഷത്രം. മേടം രാശിയുടെ സ്വരൂപം ആടാണെന്ന് ഓര്‍ക്കുമല്ലോ?    പ്രശ്‌നവേളയില്‍ കാള, പശു ഇവയുടെ ചിത്രങ്ങള്‍, ശബ്ദങ്ങള്‍, ചര്‍മ്മങ്ങള്‍, കലപ്പ, നെയ്യ്, പുല്ല്, വൈക്കോല്‍ എന്നിവ കാണാനും കേള്‍ക്കാനുമായാല്‍ പ്രഷ്ടാവിന്റെ നക്

ഭാവങ്ങളും ദശാഫലങ്ങളും

ഇമേജ്
ലേഖനം: 141 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ഗ്രഹനിലയില്‍ 'ല' എന്ന അക്ഷരം രേഖപ്പെടുത്തിയിരിക്കുന്ന രാശി ഏതാണോ അതുമുതല്‍ പ്രദക്ഷിണമായി പന്ത്രണ്ടു രാശികളാണ് പന്ത്രണ്ടു ഭാവങ്ങള്‍. (ജ്യോതിഷ വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ് ഈ പ്രസ്താവന) 'ല' എന്നത് ജന്മലഗ്‌നത്തെ കുറിക്കുന്നു. വ്യക്തിയുടെ പ്രപഞ്ച ബന്ധമാണ് ലഗ്‌നത്തിലൂടെ സൂചിപ്പിക്കപ്പെടുന്നത്. ലഗ്‌നം തന്നെയാണ് ഒരു ജാതകത്തിലേക്കുളള താക്കോല്‍ സ്ഥാനവും ചവിട്ടുപടിയും മറ്റും. 'പരമാണു മുതല്‍ പരബ്രഹ്മം വരെ' സമ്പൂര്‍ണകാര്യങ്ങള്‍ പന്ത്രണ്ടു ഭാവങ്ങളിലുണ്ട്. ഭാവങ്ങളെ ഒന്നാം ഭാവം അഥവാ ഒന്നാമെടം, രണ്ടാംഭാവം അഥവാ രണ്ടാമെടം എന്നിങ്ങനെ കണക്കാക്കുന്നു. പന്ത്രണ്ടാംഭാവം അഥവാ പന്ത്രണ്ടാമെടം കഴിയുമ്പോള്‍ ജനിമൃതികള്‍ പൂര്‍ണമാകുകയായി. മുഴുജീവിത ചിത്രം തന്നെയാണ് ഭാവങ്ങളിലൂടെ ഇതള്‍ വിരിഞ്ഞു വരുന്നത്.  ഭാവത്തിന്റെയും ഭാവനാഥന്റെയും കാരകന്റെയും ബലാബലമനുസരിച്ച് അനുഭവങ്ങളും ശക്തമായി / ദുര്‍ബലമായി വരും. രാശീശന്മാര്‍ അഥവാ രാശിയുടെ നാഥന്മാര്‍ ഗ്രഹങ്ങളാണല്ലോ? അവര്‍ തന്നെയാണ് ഭാവനാഥന്മാരും. ഓരോ ഭാവത്തിനും ഓരോ കാരകന്മാരുമുണ്ട്.

സാംഖ്യയോഗങ്ങള്‍

ഇമേജ്
ലേഖനം: 140 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ജ്യോതിഷത്തില്‍ ഒട്ടനവധി യോഗങ്ങള്‍ പറയപ്പെടുന്നുണ്ട്. അവ ഇത്രയെന്ന് ആരും തിട്ടപ്പെടുത്തിയിട്ടില്ല. യോഗങ്ങള്‍ നന്മക്കും തിന്മക്കും കാരണമാകാറുണ്ട്. അവയില്‍ ഏതാനും ചിലതാണ് ഇന്നത്തെ ചര്‍ച്ചാവിഷയം.    'ബൃഹജ്ജാതകം' എന്ന കൃതിയില്‍ വരാഹമിഹിരാചാര്യന്‍ നിരവധി യോഗങ്ങളെ പരിചയപ്പെടുത്തുന്നുണ്ട് പന്ത്രണ്ടാം അധ്യായമായ 'നാഭസ യോഗപ്രകരണ'ത്തില്‍ ഉള്‍പ്പെടുന്ന വിഭാഗമാണ് സാംഖ്യയോഗങ്ങള്‍. അവ ഏഴെണ്ണമാണ്. സൂര്യാദി സപ്തഗ്രഹങ്ങള്‍ (രാഹുകേതുക്കളൊഴികെ മറ്റു ഗ്രഹങ്ങള്‍) എത്രരാശികളിലായി നില്‍ക്കുന്നുവെന്നതിനെ മുന്‍നിര്‍ത്തിയുളള ഫലങ്ങളാണിതില്‍.    സ്വന്തം ഗ്രഹനിലയിലെ (പന്ത്രണ്ടു രാശികള്‍) പരിശോധിച്ചാല്‍ ഏത് സാംഖ്യയോഗമാണ് ഭവിച്ചിരിക്കുന്നതെന്ന് കണ്ടെത്താം. രാഹു (സ), കേതു (ശി), മാന്ദി (മാ) എന്നിവരേയും ലഗ്‌നത്തെയും ഒഴിവാക്കി എണ്ണണം. സൂര്യന്‍ (ര), ചന്ദ്രന്‍ (ച), ചൊവ്വ (കു), ബുധന്‍ (ബു), വ്യാഴം /  ഗുരു (ഗു), ശുക്രന്‍ (ശു), മന്ദന്‍/ശനി (മ) എന്നിവയാണ് സപ്തഗ്രഹങ്ങള്‍. വല്ലകി യോഗം:- സൂര്യാദി സപ്തഗ്രഹങ്ങള്‍ വേറേ വേറെ ഏഴു രാശികളിലായി നിന
ഇമേജ്
ലേഖനം: 139 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 മുജ്ജന്മത്തിലെ കര്‍മ്മങ്ങളാണ് രോഗത്തിന് കാരണം എന്ന വാദം ജ്യോതിഷസൈദ്ധാന്തികന്മാര്‍ ആവര്‍ത്തിക്കുന്നു, പലയിടത്തും. രോഗശാന്തിക്കായി ചെയ്യേണ്ട കാര്യങ്ങളും വ്യക്തമായി നിര്‍ദ്ദേശിക്കപ്പെടുന്നതും കാണാം. പ്രശ്‌നമാര്‍ഗം ത്രയോവിംശാദ്ധ്യായ (23) ത്തെ കേന്ദ്രീകരിച്ചാണ് ഈ കുറിപ്പ്. മുന്‍ ഗ്രന്ഥകാരന്മാരെ താന്‍ ഉപജീവിച്ചിട്ടുണ്ടെന്ന് പ്രശ്‌നമാര്‍ഗകാരനും വ്യക്തമാക്കുന്നു. ഉചിത പരിഹാര നിര്‍ദ്ദേശങ്ങളും ഗ്രന്ഥത്തിലുണ്ട്. പൊതുരീതി കാണിക്കാന്‍ ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇവിടെ നല്‍കുന്നത്.... രാജയക്ഷ്മാവ് അഥവാ ക്ഷയരോഗത്തിന് കാരണം മുജ്ജന്മത്തില്‍ സജ്ജനങ്ങളെ നിന്ദിച്ചതും ഗുരുജനങ്ങളെ ദ്വേഷിച്ചതുമാണ്. ഗ്രഹണം, വാവ്, മുതലായ പുണ്യവേളകളില്‍ മൈഥുനത്തില്‍ ഏര്‍പ്പെട്ടതും രോഗകാരണമാണ്. പ്രായശ്ചിത്തമായി സഹസ്രനാമജപം, രുദ്രസൂക്തജപം, ഐന്ദ്രാഗ്നിസൂക്തജപം എന്നിവ ചെയ്യുകയോ പുരോഹിതന്മാരെക്കൊണ്ട് ചെയ്യിക്കുകയോ വേണം. ദാനധര്‍മ്മങ്ങളും അനുഷ്ഠിക്കേണ്ടതുണ്ട്. കുഷ്ഠരോഗം ബ്രഹ്മഹത്യ, ഗുരുതല്പഗാമിത്വം, വിഷംകൊടുക്കുക, വഞ്ചകന്മാര്‍ക്ക് വിധേയരായി ദോഷകരങ്ങളായ ഔഷധങ്ങള്‍