പോസ്റ്റുകള്‍

മേയ്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഭാവഫലത്തിന്റെ ചമല്‍ക്കാരങ്ങള്‍

ഇമേജ്
എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 'നാരായണീയം' എന്ന വിശ്രുത ഭക്തികാവ്യത്തിന്റെ രചയിതാവായ മേല്പത്തൂര്‍ നാരായണ ഭട്ടതിരി രചിച്ചതായി വിശ്വസിക്കപ്പെടുന്ന ജ്യോതിഷഗ്രന്ഥമാണ് 'ചമല്‍ക്കാര ചിന്താമണി'. 'നാരായണന്‍ എന്ന് പേരായ ഞാന്‍ രാധാസമേതനും പീതപട്ടാംബരം ധരിച്ചവനും മിന്നല്‍പ്പിണരുകള്‍ നിറഞ്ഞ മേഘത്തിന്റെ നിറമൊത്തവനുമായ ശ്രീകൃഷ്ണനെ വന്ദിച്ചു കൊണ്ട് 'ചമല്‍ക്കാര ചിന്താമണി' എന്ന് പേരായ ഗ്രന്ഥം ആരംഭിക്കുന്നു' എന്നിങ്ങനെയാണ് ആരംഭപദ്യം. പക്ഷേ മേല്പത്തൂര്‍ എന്ന വാക്ക് ഗ്രന്ഥത്തില്‍ എവിടെയുമില്ല. 'കേരള സാഹിത്യ ചരിത്ര'ത്തില്‍ (രണ്ടാം വോള്യം) മഹാകവി ഉള്ളൂര്‍ മേല്പത്തൂരിന്റെ നാനാ മേഖലകളിലേക്ക് പടര്‍ന്നു കിടക്കുന്ന സാഹിത്യ സംഭാവനകളെ വിലയിരുത്തുന്നുണ്ട്. നാരായണീയം, ശ്രീപാദസപ്തശതി തുടങ്ങിയ ഭക്തിഗ്രന്ഥങ്ങള്‍ മാത്രമല്ല ശാസ്ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട ധാരാളം ഗ്രന്ഥങ്ങളും ഇതര കാവ്യങ്ങളും അദ്ദേഹം രചിച്ചതായി ഉള്ളൂര്‍ വ്യക്തമാക്കുന്നു. പക്ഷേ 'ചമല്‍ക്കാരചിന്താമണി' യുടെ പേര് അദ്ദേഹം പരാമര്‍ശിക്കുന്നില്ല എന്നാണ് എന്റെ ഓര്‍മ്മ. എന്നാല്‍ നാരായണ ഭട്ടാചാര്യര്‍, നാ

'സരസ സാമദാനഭേദദണ്ഡ ചതുര...'

ഇമേജ്
ലേഖനം: 99 ചതുരുപായങ്ങള്‍ എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 വാഗ്ഗേയകാരന്‍ സദ്ഗുരു ത്യാഗരാജസ്വാമികള്‍ എഴുതിയ ഒരു പ്രശസ്ത കീര്‍ത്തനത്തിന്റെ പല്ലവിയാണ് ശീര്‍ഷകമായി മുകളില്‍ ചേര്‍ത്തിരിക്കുന്നത്. കര്‍ണാടകസംഗീത രസികര്‍ നെഞ്ചേറ്റുന്ന മധുരകോമളമായ വിഭവമാണത്. അപൂര്‍വ്വരാഗമായ 'കാപിനാരായണി'യില്‍ എഴുതപ്പെട്ട പ്രസ്തുത രചനയില്‍ ചതുരുപായങ്ങളും സാരസ്യത്തോടെ പ്രയോഗിക്കുന്നതില്‍ ചതുരനാണ് ഭഗവാന്‍ ശ്രീരാമചന്ദ്രനെന്ന് സ്തുതിക്കപ്പെടുന്നു. തരം പോലെ, തക്കം പോലെ, ചതുരുപായങ്ങളും അദ്ദേഹം പ്രയോഗിച്ചത് രാമായണ കഥാസന്ദര്‍ഭങ്ങളിലൂടെ ത്യാഗരാജന്‍ എടുത്തു കാട്ടുകയാണ്. മധുരൈ മണി അയ്യരില്‍ തുടങ്ങി പോയതലമുറയിലെ ഗായകരും സഞ്ജയ് സുബ്രഹ്മണ്യം, ശ്രീവത്സന്‍ തുടങ്ങിയ നമ്മുടെ തലമുറയിലെ ഗായകരും ആ ഗാനത്തിന്റെ ഭാവാര്‍ത്ഥം ഉള്‍ക്കൊണ്ട് നടത്തിയിട്ടുള്ള / നടത്തുന്ന ആലാപനങ്ങള്‍ ഹൃദയത്തെയും ആത്മാവിനെയും നിര്‍വ്യാജം സ്പര്‍ശിക്കുന്നതാണ്. ചതുരുപായങ്ങള്‍ എന്നത് സാമം, ദാനം, ഭേദം, ദണ്ഡം എന്നിവയാണ്. കാര്യസാദ്ധ്യത്തിന് സ്വീകരിക്കുന്ന പോംവഴികളാണ് ഇവ നാലും. 'ഇവയില്‍ ഏത് പ്രയോഗിച്ചാലാണ് എനിക്ക് കാര്യം നേടാനാവുന

പഞ്ചവര്‍ഗവേധം എന്നാല്‍?

ഇമേജ്
ലേഖനം: 98 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ഒരു നക്ഷത്രത്തിന് വിവാഹത്തിന് ഒട്ടും സ്വീകരിക്കാന്‍ പാടില്ലാത്ത മറ്റൊരു നക്ഷത്രം - ആ വേധമാണ് (ഉദാഹരണം - അശ്വതിയും തൃക്കേട്ടയും, ഭരണിയും അനിഴവും, കാര്‍ത്തികയും വിശാഖവും) കേരളത്തില്‍ വിവാഹപ്പൊരുത്തത്തില്‍ പ്രചാരത്തിലുള്ളത്. അങ്ങനെ പന്ത്രണ്ട് ജോടികള്‍, ഇതില്‍ വരാത്ത മകയിരം, ചിത്തിര, അവിട്ടം എന്നീ മൂന്നു നക്ഷത്രങ്ങള്‍ തമ്മില്‍ തമ്മിലും വേധം. പരസ്പര വേധനക്ഷത്രങ്ങള്‍ വിവാഹാര്‍ഹങ്ങളല്ല. പ്രാധാന്യമുള്ളതും  'ദശവിധപ്പൊരുത്തങ്ങളില്‍' ഒന്നുമാണ് ഈ വേധപ്പൊരുത്തം, അഥവാ വേധദോഷം. ഇത് മുന്‍പ് ഒരു ലേഖനത്തില്‍ വിശദമാക്കിയിട്ടുമുണ്ട്.    കേരളത്തില്‍ സര്‍വ്വാത്മനാ അംഗീകരിക്കപ്പെട്ടിട്ടുള്ളതല്ല ഈ ലേഖനത്തില്‍ വിവരിക്കുന്ന പഞ്ചവര്‍ഗവേധം. പഴയകാലത്ത് പരിഗണിച്ചിരുന്നോ എന്നുമറിയുന്നില്ല. അതെന്തായാലും പ്രമാണഗ്രന്ഥങ്ങളില്‍ 'പഞ്ചവര്‍ഗവേധം' വിസ്തരിക്കപ്പെട്ടിട്ടുണ്ട്.   നക്ഷത്രങ്ങളെ അഞ്ച് വിഭാഗങ്ങളാക്കുന്നു. അതിനാലാണ് പഞ്ചവര്‍ഗം എന്ന പേരുണ്ടായത്. ആദ്യവര്‍ഗത്തില്‍ മൂന്ന് നക്ഷത്രങ്ങള്‍ മാത്രം. അവ മകയിരം, ചിത്തിര, അവിട്ടം എന്നിവയാണ്.

ചൊവ്വയ്ക്ക് നീചം വരുന്നു

ഇമേജ്
ലേഖനം: 97 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 'ആരെടാ?' എന്ന് ചോദിച്ചാല്‍ അതേ കനത്തില്‍ 'ഞാനെടാ?' എന്നുപറയുന്ന തന്റേടമാണ് ചൊവ്വ. നയാഗ്രാ വെള്ളച്ചാട്ടം താഴെയ്ക്ക് പതിക്കുന്നതിനുപകരം മുകളിലേയ്ക്ക് കുത്തിപ്പൊങ്ങിയാലോ? ആ ഉദഗ്രവും ഉദ്ദാമവുമായ കുതിച്ചുചാട്ടത്തെ ചൊവ്വയെന്ന് വിളിക്കുന്നതില്‍ തെറ്റില്ല. സുബ്രഹ്മണ്യസ്വാമിയുടെയും ശിവഭഗവാന്റെയും അഗ്‌നിദേവന്റെയും ശക്തികള്‍ ചേര്‍ന്ന മുപ്പിരിച്ചുറ്റിന്റെ മുഴുനീള ബലിഷ്ഠതയാണ് ചൊവ്വ എന്ന ഗ്രഹത്തിന്റെ ആത്മരഹസ്യം. ഗ്രഹങ്ങളുടെ ലോകത്തെ ഈ വലിയപടത്തലവന്‍ ഭൂമിപുത്രനാകയാല്‍ കാമ്പുള്ള മണ്‍വാസനകള്‍ സൃഷ്ടിച്ചു കൊണ്ട് മനുഷ്യരുടെ ഇടയില്‍ രാഗദ്വേഷാദികള്‍ വിതച്ചും വളര്‍ത്തിയും വേരറുത്തും നിഗ്രഹാനുഗ്രഹങ്ങളുടെ നടുനായകപ്പെരുമാളായി വാഴുകയാണ്...     ഒരു രാശിയില്‍ നാല്പത്തിയഞ്ച് ദിവസമാണ് ചൊവ്വയുടെ സഞ്ചാരപഥം. അപ്പോള്‍ പന്ത്രണ്ടുരാശിയും ഒരുവട്ടം ചുറ്റിവരാന്‍ ഒന്നരക്കൊല്ലം  (12രാശി x 45 ദിവസം = 540 ദിവസം, അതായത് 18 മാസം അഥവാ ഒന്നരവര്‍ഷം) വേണം. ഓര്‍ക്കുക, ഇത് ഒരു സാമാന്യഗണിതമാണ്. ഏറ്റക്കുറച്ചിലുകള്‍ വരാം. ശനി, രാഹുകേതുക്കള്‍, വ്യാഴം എന്നി

ദീപത്തില്‍ തെളിയും അനുഭവസത്യങ്ങള്‍

ഇമേജ്
ലേഖനം: 96 ദീപലക്ഷണം എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ഈശ്വരന്റെ നിശ്ചയവും നിയോഗവും എന്തെന്നറിയാന്‍ ദൈവജ്ഞന്‍ ദീപത്തെയും ഉപാധിയാക്കുന്നു. 'ദീപലക്ഷണം' എന്നാണ് ഇതിന്റെ സാങ്കേതിക ഭാഷ. അഗ്‌നിസാക്ഷികമാണ് ഭാരതീയരുടെ സുപ്രധാന കര്‍മ്മങ്ങളെല്ലാം. സ്വാഭാവികമായും ദേവപ്രശ്‌നാദികളിലും അത് സാക്ഷാല്ക്കരിക്കപ്പെടുന്നുണ്ട്.    'സര്‍വ്വപ്രശ്‌നേഷു സര്‍വ്വേഷു / കര്‍മ്മസ്വപി വിശേഷത: / പ്രസാദേനൈവദീപസ്യ / ഭവിഷ്യച്ഛുഭമാദിശേല്‍' - സര്‍വ്വപ്രശ്‌നങ്ങളിലും സര്‍വ്വകര്‍മ്മങ്ങളിലും ദീപത്തിന്റെ പ്രകാശത്തെ മുന്‍നിര്‍ത്തി ഭാവികാലം ശുഭമാണെന്ന് പറയാം. വിളിക്കിന്റെ തെളിച്ചക്കുറവാകട്ടെ ഭാവികാലം ഇരുണ്ടതാണെന്ന് സൂചിപ്പിക്കുകയുമാണ്.  'വാമാവര്‍ത്തോ മലിന കിരണ; സസ്ഫുലിംഗോ f ല്പ - മൂര്‍ത്തി: /  ക്ഷിപ്രംനാശം വ്രജതി വിമലസ്‌നേഹവര്‍ത്യന്വിതോ f പി /    ദീപ: പാപം കഥയതി ഫലം ശബ്ദവാന്‍ വേപനശ്ച / വ്യാകീര്‍ണ്ണാച്ചി- സ്സപുനരസകൃദ്യശ്ച നാശം പ്രയാതി'.   സാരം:- പ്രശ്‌നവേളയില്‍ ദീപം ഇടത്തോട്ട് ചുഴിഞ്ഞു കത്തുന്നത് നന്നല്ല. ജ്വാല എന്നത് ആയുസ്സിനെ സൂചിപ്പിക്കുന്നതാണ്. അതിനാല്‍ അതിന്റെ പൊരിച്ചിലും മറ്

ഗ്രഹങ്ങളുടെ ദശാവതാരം

ഇമേജ്
ലേഖനം: 95 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ജ്യോതിഷം പഠിക്കുന്നവര്‍ക്ക് അനിവാര്യമായ ഗ്രന്ഥങ്ങളിലൊന്നാണ് 'ബൃഹത് പരാശരഹോര' ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവായ പരാശരന്‍ വേദവ്യാസപിതാവായ മഹര്‍ഷിവര്യനാണോ, അതേപേരുള്ള മറ്റാരെങ്കിലുമാണോ എന്നത് നിരന്തരമായ ഒരു തര്‍ക്കവിഷയമാണ്. തത്ക്കാലം ഇവിടെ അതിലേക്ക് കടക്കുന്നില്ല. 'ബൃഹത്പരാശരഹോര' ക്രിസ്തുവിന് മുന്‍പ് എഴുതപ്പെട്ട ഗ്രന്ഥമെന്നാണ് പൊതുബോധ്യം. വ്യത്യസ്തമായ ഏറെ കാഴ്ചപ്പാടുകള്‍ 'ബൃഹത് പരാശരഹോര'യിലുണ്ട്. മുന്‍പും പിന്‍പും ആരും എഴുതാത്ത വിഷയങ്ങള്‍ അതില്‍ വായിക്കാം. എന്നാല്‍ പ്രശ്‌നമാര്‍ഗം, കൃഷ്ണീയം, മാധവീയം, ബൃഹജ്ജാതകം എന്നീ വിശിഷ്ട ഗ്രന്ഥങ്ങള്‍ക്ക് കേരള ജ്യോതിഷ പരിസരത്തില്‍ കിട്ടുന്ന പ്രാധാന്യം പരാശരഹോരയ്ക്ക് ഇപ്പോഴുമില്ല. അതിലെ അല്പം കൗതുകപ്രദമായ ഒരാശയമാണിവിടെ അവതരിപ്പിക്കുന്നത്.   ദൈത്യന്മാരുടെ അഥവാ ദുഷ്ടന്മാരുടെ ബലത്തെ നശിപ്പിക്കാനും ദേവന്മാരുടെ അഥവാ സജ്ജനങ്ങളുടെ ബലത്തെ അഭിവൃദ്ധിപ്പെടുത്താനും ഒപ്പം ധര്‍മ്മത്തെ സംരക്ഷിച്ച് നിലനിര്‍ത്താനും ആയി നവഗ്രഹങ്ങള്‍ ഓരോ അവതാരങ്ങള്‍ കൈക്കൊണ്ടുവെന്ന് പരാശരന്‍ പറയുന

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ഇമേജ്
ലേഖനം: 94 എസ്. ശ്രീനിവാസ് അയ്യര്‍  അവനി പബ്ലിക്കേഷന്‍സ് 98460 23343 പഞ്ചാംഗത്തില്‍ ഓരോ ദിവസത്തെയും 'നിത്യയോഗം' ഏതാണെന്ന് എഴുതിയിട്ടുണ്ടാവും. വ്യക്തികളുടെ ജാതകത്തിലും നിത്യയോഗവും ഫലവും രേഖപ്പെടുത്തിയിരിക്കും അവ ഓരോന്നായി നോക്കാം (നിത്യയോഗം ആകെ 27 എണ്ണം). വിഷ്‌കംഭം: പൊതുവേ പോരാളികളാവും. സ്വതന്ത്ര ബുദ്ധികളായിരിക്കും. ഭോഗ താത്പര്യമുണ്ടാവുക, കന്നുകാലി സമ്പത്തുണ്ടാവുക, ശത്രുക്കളെ ജയിക്കുക എന്നിവ മറ്റുഫലങ്ങള്‍. 'കുബ്ജാംഗോ' എന്ന വിശേഷണവുമുണ്ട് - കൂനുണ്ടാവുക എന്നര്‍ത്ഥം. പ്രീതി: സഹജീവികളോട് പ്രീതിയും കാരുണ്യവുമുള്ളവരായിരിക്കും. ഈശ്വര ഭക്തിയുള്ളവര്‍ അഥവാ ആസ്തികരായിരിക്കും. സജ്ജനങ്ങളോട് ആദരവ് പുലര്‍ത്തും. മറ്റുളളവരെ കഴിയുന്നതും ഇണക്കിക്കൊണ്ടു പോകാന്‍ ശ്രമിക്കും. ആയുഷ്മാന്‍: പേരുപോലെ ദീര്‍ഘായുസ്സുള്ളവരായിരിക്കും. ദേഹഭംഗിയുണ്ടാവും. പാണ്ഡിത്യം, സല്‍കീര്‍ത്തി, സുഖതാത്പര്യം എന്നിവ മറ്റുഫലങ്ങള്‍. സൗഭാഗ്യം: ഭാഗ്യവാന്‍/ ഭാഗ്യവതി ആയിരിക്കും. കൃഷിയില്‍ താത്പര്യം ഉള്ളവരാവാം. കഫപ്രകൃതം, അന്യനാട്ടില്‍ താമസം, രൂപഭംഗി എന്നിവയും പറയപ്പെടുന്നുണ്ട്, ഫലങ്ങളായി. ശോഭനം: വലിയ ഭക്ഷണപ്രിയരാവും. നിതാന്ത

നിത്യയോഗം എന്നാല്‍

ഇമേജ്
ലേഖനം: 93 കണ്ടെത്തുംവിധം, പേരുകള്‍ എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 പഞ്ചാംഗത്തിലെ അഞ്ച് ഘടകങ്ങളിലൊന്നാണ് നിത്യയോഗം. സൂര്യചന്ദ്രന്മാരുടെ സ്ഫുടം കൂട്ടിയാണ് ഇവ കണ്ടെത്തുന്നത്.   നിത്യയോഗങ്ങള്‍ ആകെ 27 എണ്ണം - എണ്ണം കൊണ്ട് നക്ഷത്രത്തെപ്പോലെ. നക്ഷത്ര ദൈര്‍ഘ്യം/ വ്യാപ്തിയായ 13 ഡിഗ്രി 20 മിനിറ്റാണ് ഒരു നിത്യയോഗത്തിന്റെ അളവും.     അവയുടെ ക്രമവും പേരും ചുവടെ ചേര്‍ക്കുന്നു. ക്രമംതെറ്റിക്കാതെ മനസ്സിലാക്കേണ്ടതുണ്ട്.   വിഷ്‌കംഭം പ്രീതി ആയുഷ്മാന്‍ സൗഭാഗ്യം ശോഭനം അതിഗണ്ഡം സുകര്‍മ്മം ധൃതി ശൂലം ഗണ്ഡ വൃദ്ധി ധ്രുവം വ്യാഘാതം ഹര്‍ഷണം വജ്രം സിദ്ധി വ്യതിപാതം വരിയാന്‍ പരിഘ ശിവ: സിദ്ധ: സാദ്ധ്യ: ശുഭ: ശുഭ്ര(ക്ല) ബ്രാഹ്മ: ഇന്ദ്ര: വൈധൃതി: നിത്യയോഗം കണ്ടെത്തുന്ന രീതിയാണിനി. അത് സാധാരണക്കാര്‍ക്ക് ആവശ്യമില്ല; ജ്യോതിഷ വിദ്യാര്‍ത്ഥികളെ മുന്‍നിര്‍ത്തി മാത്രം! ഇന്നത്തെ - 1196 ഇടവം 10 ന്, 2021 മെയ് 24ന് തിങ്കളാഴ്ചത്തെ സൂര്യ-ചന്ദ്രസ്ഫുടം നോക്കാം. (പ്രഭാതത്തില്‍ 5.30 ന്). സൂര്യന്‍ ഇടവംരാശി 8 ഡിഗ്രി 55 മിനിറ്റിലാണ്. ഓരോ രാശിക്കും 30 ഡിഗ്രി വീതമാണ് എന്നറിയാമല്ലോ? മേടം മുതല്‍ ഇത് കണക്കാക്കുകയു

ദൈവജ്ഞ ലക്ഷണം

ഇമേജ്
ലേഖനം: 92 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ആരാണ് ദൈവജ്ഞന്‍? എന്ന ചോദ്യത്തിന് പലതരം നിര്‍വ്വചനങ്ങള്‍ കാണാം പ്രമാണഗ്രന്ഥങ്ങളില്‍. (അവയുടെയെല്ലാം കാതല്‍ ഏറെക്കുറെ ഒന്നുതന്നെയാണ്) അത്യുന്നതമായ ആദര്‍ശമാണ് ജ്യോതിഷശില്പികള്‍ അക്കാര്യത്തില്‍ പുലര്‍ത്തിയിരുന്നത്. എളുപ്പം ദുഷിച്ചു പോകാം, നേരാംവണ്ണം കൈകാര്യം ചെയ്തില്ലെങ്കില്‍ എന്നബോധ്യം അവര്‍ക്കുണ്ടായിരുന്നുവെന്ന് വിവിധഗ്രന്ഥങ്ങളിലെ നിര്‍വചനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വ്യക്തമാകും.     'ദൈവത്തെ അറിയുന്നവന്‍' എന്നതാണല്ലോ 'ദൈവജ്ഞന്‍' എന്ന ആ ഉജ്ജ്വല പദത്തിന്റെ അര്‍ത്ഥം. അയാള്‍ മനുഷ്യനെയും ലോകത്തെയും കൂടി അറിയുന്നയാളാണ്; ആളാവണം. ആ നിലയ്ക്ക് ദൈവജ്ഞനെ 'മനുഷ്യജ്ഞന്‍' എന്നും  'ലോകജ്ഞന്‍' എന്നും വിളിക്കുന്നതില്‍ തെറ്റില്ല. സത്യത്തില്‍ ദൈവവും മനുഷ്യനും ലോകവും ചേര്‍ന്ന ഒരു ത്രികോണത്തിന്റെ മദ്ധ്യബിന്ദുവാണ് ഓരോ ജ്യോതിഷിയും.  ('ജ്യൗതിഷി' എന്നതാണത്രെ ശരിക്കുള്ള പദം, അല്ലാതെ ജ്യോതിഷി എന്നതല്ല - ഇപ്രകാരം ഭാഷാജ്ഞാനികള്‍ വ്യക്തമാക്കുന്നു.) മുഹൂര്‍ത്തം നോക്കുന്നയാളെ 'മൗഹൂര്‍ത്തികന്‍,' പ്രശ

കഥയും പൊരുളും

ഇമേജ്
ലേഖനം: 91 പഞ്ചകോശങ്ങള്‍ എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ഭാരതീയ തത്ത്വചിന്തയുടെ സ്രോതസ്സുകളാണ് ഉപനിഷത്തുക്കള്‍. അവയില്‍ പലതിലും കഥകളിലൂടെ ആശയം ആവിഷ്‌ക്കരിക്കുന്ന രീതിയുണ്ട്. ദശോപനിഷത്തുക്കളില്‍ ഒന്നായ തൈത്തിരീയത്തിലെ ഒരു ചെറിയ കഥാസന്ദര്‍ഭമാണ് ഇവിടെ വിവരിക്കുന്നത്.  അച്ഛനായ വരുണന്‍ മകനായ ഭൃഗുവിനെ അരികില്‍ വിളിച്ച് പരമസത്യമായ ബ്രഹ്മം എന്താണ് എന്ന് പറഞ്ഞു കൊടുത്തു: 'ഏതില്‍ നിന്നാണോ ഈ സകലചരാചരങ്ങളും ഉണ്ടാകുന്നത്, അങ്ങനെ ഉണ്ടായവ ഏതിനെ ആശ്രയിച്ചാണോ ജീവിക്കുന്നത്, ഒടുവില്‍ ഏതിലാണോ അവ തിരിച്ചു ലയിക്കുക അതാണ് ബ്രഹ്മം. മകനേ നീ ആ ബ്രഹ്മത്തെ അറിഞ്ഞു വരൂ'     പിതുരാജ്ഞ കൈക്കൊണ്ട് ഭൃഗു തപസ്സ് തുടങ്ങി. അന്നമാണ് ബ്രഹ്മമെന്ന് കണ്ടെത്തി പിതാവിനെ വിവരമറിയിച്ചു. പിന്നെയും തപസ്സനുഷ്ഠിക്കാനായിരുന്നു വരുണന്റെ നിര്‍ദ്ദേശം. മകന്‍ കുറെക്കാലത്തെ തപശ്ചര്യക്കുശേഷം പ്രാണനാണ് ബ്രഹ്മമെന്ന് പിതാവിനെ അറിയിച്ചു. തപസ്സുതുടരാനായിരുന്നു വരുണന്‍ നിര്‍ദ്ദേശിച്ചത്. മൂന്നാമത്തെ തപസ്സിനൊടുവില്‍ മനസ്സാണ് ബ്രഹ്മമെന്നും, നാലാമത്തെ തപസ്സിനുശേഷം വിജ്ഞാനമാണ് ബ്രഹ്മമെന്നും ഭൃഗു പിതാവിനെ അറിയിച്

മഹാഭാഗ്യയോഗം നിങ്ങളുടെ ജാതകത്തില്‍ ഉണ്ടോ?

ഇമേജ്
ലേഖനം: 90 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 നല്ലതും ചീത്തയുമായ ഫലങ്ങള്‍ സമ്മാനിക്കുന്ന നിരവധി യോഗങ്ങളുണ്ട്, ജ്യോതിഷത്തില്‍. അവയില്‍ പലതും സുപരിചിതമാണ്, സാധാരണക്കാര്‍ക്ക് പോലും. ഗജകേസരിയോഗം, നിപുണ യോഗം, മഹാപുരുഷയോഗം, നീചഭംഗരാജയോഗം, കേമദ്രുമയോഗം, ശകടയോഗം, ദാരിദ്ര്യയോഗം എന്നിങ്ങനെയുള്ള പേരുകള്‍ ഒരുപക്ഷേ മിക്കവരും കേട്ടിട്ടുണ്ടാവും.     സമുന്നത ഫലങ്ങള്‍ അരുളുന്ന ഒരു വിശിഷ്ടയോഗമാണ് മഹാഭാഗ്യയോഗം. പൊതുവേ മനുഷ്യന് ഭൗതികജീവിതത്തില്‍ വേണ്ടുന്ന കാര്യങ്ങളെല്ലാം ഈ യോഗമുള്ള വ്യക്തിക്ക് അനുഭവസിദ്ധമാകും എന്ന് പറയപ്പെടുന്നു. ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുകയും ചെയ്യും. കുടുംബ മഹിമ, വിദ്യാഭ്യാസം, ജോലി, സാമ്പത്തികോന്നതി, വിവാഹം, ദാമ്പത്യസൗഖ്യം, സന്താനഭാഗ്യം, ഭൂമിലാഭം, കീര്‍ത്തി, ശത്രുവിജയം, ആരോഗ്യപുഷ്ടി, ദീര്‍ഘായുസ്സ് എന്നിങ്ങനെ നാം ജീവിതവിജയത്തിന്റെ അടയാളങ്ങളായി പറയുന്നവ കഴിവിനനുസരിച്ചോ അതിലധികമായോ മഹാഭാഗ്യയോഗത്തില്‍ ജനിച്ച വ്യക്തിക്ക് കൈവരുമെന്ന് പ്രമാണഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു.      കൗതുകമുള്ള ഒരു കാര്യം, മഹാഭാഗ്യയോഗത്തിന്റെ ലക്ഷണം പറഞ്ഞിരിക്കുന്നത് പുരുഷന്മാര

ശ്രീ താരാ ഭജനം

ഇമേജ്
ലേഖനം : 89 വ്യാഴദോഷ ശാന്തിക്ക് എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ജ്യോതിഷത്തില്‍ നവഗ്രഹദോഷശാന്തിക്കായി 'ദശമഹാവിദ്യകളെ' എക്കാലം മുതലാണ് ആരാധിച്ച് തുടങ്ങിയത് എന്ന് വ്യക്തമല്ല. ഏറ്റവും ആധികാരിക ഗ്രന്ഥങ്ങളിലൊന്നായ ബൃഹജ്ജാതകത്തില്‍ ഗ്രഹപ്രീതിക്കായി  സൂര്യന് അഗ്‌നിയേയും ചന്ദ്രന് ജലത്തെയും വ്യാഴത്തിന് ഇന്ദ്രനേയും ഭജിക്കാനാണ് ഗ്രന്ഥകാരനായ വരാഹമിഹിരന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പില്‍ക്കാല ജ്യോതിഷഗ്രന്ഥങ്ങളില്‍ ദേവതാസങ്കല്പം ഒരുപാട് വിപുലമായി. അങ്ങനെയാവണം മാതംഗി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, താര, ശ്രീകമല, കാളി, ഛിന്നമസ്താ, ധൂമാവതി, ഭൈരവി എന്നീ പത്ത് ദേവതകള്‍ അഥവാ ദശമഹാവിദ്യകള്‍ ആരാധിക്കപ്പെട്ടു തുടങ്ങിയത്.     വ്യാഴപ്രീതിക്കും ദോഷശാന്തിക്കും താരയെ ഭജിക്കുന്നവര്‍ ഇന്ന് ഏറെയുണ്ട്. തരണം ചെയ്യുന്നവള്‍, ക്ലേശ ദുരിതാദികളില്‍ നിന്നും രക്ഷിക്കുന്നവള്‍ ആണ് താര. താന്ത്രികഗ്രന്ഥങ്ങളില്‍ ജ്വലിച്ചു നില്‍ക്കുന്ന അമ്മദൈവമാണ് താര. വടക്ക് കിഴക്കന്‍ ഭാരതത്തിലും ബുദ്ധമത വിശ്വാസികളുടെ ഇടയിലും താരയെ ആരാധിക്കുന്നവരുണ്ട്. നമ്മുടെ പുരാണങ്ങളില്‍ 'നീലസരസ്വതി' എന്ന പേരിലും താര

സര്‍പ്പശാപം എന്ത്?

ഇമേജ്
ലേഖനം: 88 പരിഹാരങ്ങള്‍ എന്തെല്ലാം എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ജാതകം / പ്രശ്‌നം ഒക്കെ നോക്കുമ്പോള്‍ രാഹുവിനെ കേന്ദ്രീകരിച്ചുകൊണ്ടാണ് മുഖ്യമായും സര്‍പ്പശാപം / സര്‍പ്പകോപം / സര്‍പ്പബാധ എന്നിവയൊക്കെ ചിന്തിക്കുക.   ചരരാശി, സ്ഥിരരാശി, ഉഭയരാശി എന്നിവയുടെ ബാധാസ്ഥാനങ്ങള്‍ ഓരോ തരത്തിലാണ് സന്നിവേശിക്കപ്പെട്ടിട്ടുളളത്. ചരരാശിയാണെങ്കില്‍ പതിനൊന്നും, സ്ഥിരരാശിയാണെങ്കില്‍ ഒമ്പതും, ഉഭയരാശിയാണെങ്കില്‍ ഏഴും ഭാവങ്ങളാണ് ബാധാ സ്ഥാനങ്ങള്‍. വേറെയും ചില നിയമങ്ങള്‍ കൂടിയുണ്ട്. രാഹുവിന് ഈ ബാധാരാശികളുമായി ബന്ധം വരികയാണെങ്കില്‍ സര്‍പ്പബാധയുണ്ടെന്ന് ദൈവജ്ഞന്‍ വിധിക്കുന്നു. 'സര്‍വ്വരാശീഷു രാഹൂന് സര്‍പ്പബാധ പറഞ്ഞിടാം' എന്നാണ് മലയാള പ്രശ്‌നഗ്രന്ഥമായ 'പ്രശ്‌നരീതി' യിലെ വരികള്‍.  'രാഹു ബാധാരാശിയിലോ പത്തിലോ അഷ്ടമത്തിലോ ആറിലോ നിന്നാലും സര്‍പ്പകോപം പറയാം. വ്യാഴം ബാധക സ്ഥാനാധിപതിയായി രാഹുവിന്റെ കേന്ദ്രത്തില്‍ വരുന്ന ആറ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളില്‍ നിന്നാല്‍ ഉത്തമ സര്‍പ്പങ്ങളുടെ ശാപം ജാതകന് ഏറ്റിട്ടുണ്ടെന്ന് പറയാം. മറിച്ച് ഗുളികന്റെ കേന്ദ്രത്തില്‍ രാഹു വന്നാല

ഗുളികന്‍ എന്ന ഉഗ്രശക്തി

ഇമേജ്
ലേഖനം: 87 എസ്. ശ്രീനിവാസ് അയ്യര്‍, അവനി പബ്ലിക്കേഷന്‍സ് 98460 23343 കേരളീയ ജ്യോതിഷത്തിന്റെ അനേകം വേറിട്ട വിശേഷങ്ങളിലൊന്നാണ് ഗുളികന്‍ എന്ന പ്രതിഭാസം. മറ്റ് സംസ്ഥാനങ്ങളില്‍ ഗുളികനെക്കുറിച്ച് കാര്യമായ ചിന്തയില്ല. ഗ്രഹനിലയില്‍ ഗുളികനെ അടയാളപ്പെടുത്താറുമില്ല. നമ്മുടെ നാട്ടില്‍ ജാതകപ്രശ്‌നാദികളിലെല്ലാം ഗുളികസാന്നിധ്യം പരിഗണിക്കുന്നു. മുഹൂര്‍ത്തവിഷയത്തില്‍ ഒമ്പത് കാര്യങ്ങള്‍ ഒഴിവാക്കും. അതിനെ 'നവദോഷങ്ങള്‍' എന്നാണ് പറയുക. ഗുളികനും നവദോഷങ്ങളില്‍ ഒന്നാണ്. ഗ്രഹനിലയില്‍ 'മാ' എന്ന പേരില്‍ ആണ് ഗുളികനെ അടയാളപ്പെടുത്തുന്നത്. മന്ദന്‍ എന്നത് ശനിയുടെ പേരാകയാല്‍ 'മ' എന്ന അക്ഷരം ശനിയെ കുറിക്കാന്‍ ഉപയോഗിക്കുന്നു. ശനിയുടെ മകനാണ് ഗുളികന്‍ എന്നാണ് വിശ്വാസം. അതിനാല്‍ 'മന്ദന്റെ മകന്‍' എന്ന അര്‍ത്ഥത്തില്‍ 'മാന്ദി'  എന്ന് ഗുളികനെ വിളിക്കുന്നു. അങ്ങനെ ആ പേരിലെ  ആദ്യാക്ഷരമായ 'മാ' എന്നത് ഗുളികനെ രേഖപ്പെടുത്തുന്ന അക്ഷരവുമായി മാറി.  'ഗുളികോല്പത്തി' എന്ന ഒരു ലഘുകാവ്യമുണ്ട്. സംസ്‌കൃതരചനയാണ്. ഗുളികന്റെ ജനനം അതില്‍ വിവരിക്കുന്നു. ഒരിക്കല്‍ ശനിയും വ്യാഴവും തമ്മ

ഉഷ്ണശിഖ

ഇമേജ്
ലേഖനം: 86 നവദോഷങ്ങളില്‍ ഒന്ന് എസ്. ശ്രീനിവാസ് അയ്യര്‍,    അവനി പബ്ലിക്കേഷന്‍സ് 98460 23343 ഉഷ്ണം, ഉഷ്ണശിഖ, ഉഷ്ണഘടിക എന്നെല്ലാം വിളിക്കപ്പെടുന്ന ഒരു അശുഭസമയമുണ്ട്. എല്ലാ നക്ഷത്രങ്ങളിലും വരുന്ന നിശ്ചിത വേളയാണത്. മുഹൂര്‍ത്തം കൊള്ളുവാന്‍ പാടില്ലാത്ത ഒമ്പത് സമയ വിശേഷങ്ങളെ 'നവദോഷങ്ങള്‍' എന്ന് പറയും. അതിലൊന്നാണ് ഉഷ്ണവും. ഈ സമയത്ത് പ്രശ്‌നം വെക്കുന്നത് പോലും ഉചിതമല്ലെന്ന പക്ഷക്കാരാണ് ദൈവജ്ഞര്‍. അഥവാ പ്രശ്‌നം നോക്കേണ്ടിവന്നാല്‍ അഗ്‌നിഭയം ഉണ്ടാകുമെന്നതിന്റെ സൂചനയായെടുക്കാമെന്നും പറയാറുണ്ട്, ജ്ഞാനവൃദ്ധന്മാരായ പ്രാശ്‌നികര്‍. ഉഷ്ണശിഖയെ/ ഉഷ്ണഘടികയെ/ ഉഷ്ണത്തെ ഒരു ഉഗ്രദേവതയുടെ രൂപത്തില്‍ അവതരിപ്പിക്കുന്ന രീതിയും കാണാം. ഏഴ് മുഖവും ഏഴ് കൈകളും വാലും കറുത്ത നിറവും പാറിപ്പറക്കുന്ന തലമുടിയും ഉള്ള ഈ ദേവത മുഴുവന്‍ പ്രപഞ്ചത്തെയും ദഹിപ്പിക്കാന്‍ ശക്തിയുള്ളതാണത്രെ! ഓരോ നക്ഷത്രത്തിലെയും ഉഷ്ണഘടികാ വേളയിലാണ് ഈ ദേവതയുടെ ആവിര്‍ഭാവം.   ഇരുപത്തിയേഴ് നക്ഷത്രങ്ങളിലും എപ്പോഴാണ് ഉഷ്ണശിഖ വരുന്നതെന്ന് നോക്കാം. സൂക്ഷ്മചിന്തയില്‍ ഒരുകാര്യം ബോധ്യമാവുന്നത് എന്തെന്നാല്‍ ചൊവ്വയുടെ സ്വക്ഷേത്രങ്ങളായ മേടം, വൃശ്ചികം എന്ന

സൂര്യന്റെ കാരകധര്‍മ്മങ്ങള്‍

ഇമേജ്
എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 നിരന്തരം ഉപയോഗിക്കപ്പെടുന്ന ഒരു ജ്യോതിഷപദം അഥവാ സംജ്ഞയാണ് കാരകന്‍ എന്നത്. പ്രതീകം, സൂചകം, പ്രതിനിധി, വകുപ്പ്, ഉടമ എന്നിങ്ങനെ പലതലമുണ്ട് കാരകന്‍ എന്ന വാക്കിന്. സൂര്യന്റെ കാരകധര്‍മ്മങ്ങള്‍ എന്നുവെച്ചാല്‍ സൂര്യന്‍ വ്യക്തമാക്കിത്തരുന്ന, സൂര്യന്‍ പ്രതിനിധാനം ചെയ്യുന്ന, സൂര്യനെക്കൊണ്ട് ചിന്തിക്കുന്ന, സൂര്യനാല്‍ മനസ്സിലാക്കപ്പെടുന്ന കാര്യങ്ങള്‍ എന്ന നിര്‍വചനം കുറച്ചൊക്കെ കൃത്യമാണ്.    പ്രപഞ്ചത്തില്‍ ഉള്ള ചെറുതും വലുതുമായ എല്ലാ വസ്തുക്കളെയും ഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന രീതി ജ്യോതിഷത്തിന്റെ അടിസ്ഥാനതത്ത്വമാണ്. അവയില്‍ സ്ഥാവരങ്ങളും ജംഗമങ്ങളും സചേതനങ്ങളും അചേതനങ്ങളും ഉള്‍പ്പെടും. 'പുല്‍ക്കൊടിതൊട്ട് പൂര്‍വ്വാചലംവരെ' എന്ന പഴയശൈലിയില്‍ പറഞ്ഞാലും തെറ്റില്ല. അപ്പോള്‍ മനുഷ്യനും, എന്തിന് ദൈവങ്ങളും ആ പരിഗണനയില്‍ വരുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.     ഓരോ ഗ്രഹത്തിന്റെയും കാരകധര്‍മ്മങ്ങള്‍ വളരെ സംക്ഷേപിച്ചും വിസ്തരിച്ചും പ്രാചീന പ്രാമാണിക ഗ്രന്ഥങ്ങളില്‍ വായിക്കാം. ഗ്രഹകാരകധര്‍മ്മങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുള്ള ഒരു പഴയ സംസ്‌കൃ

ദീക്ഷിതരുടെ രചനകള്‍

ഇമേജ്
ലേഖനം : 84 നവഗ്രഹ കീര്‍ത്തനങ്ങള്‍ എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 കര്‍ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്ന വാഗ്ഗേയകാര പ്രതിഭകളാണ് ശ്യാമശാസ്ത്രികള്‍, ത്യാഗരാജ സ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍ എന്നിവര്‍. ഏ.ഡി. 1750 നും 1850 നും മധ്യേയായിരുന്നു ഇവരുടെ ജീവിതകാലം. മൂവരും തമിഴ്നാട്ടിലെ തിരുവാരൂരിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ജനിച്ചത്. മൂവരില്‍ മുത്തുസ്വാമി ദീക്ഷിതര്‍ മന്ത്രതന്താദികളിലെല്ലാം നിപുണനായിരുന്നു. മുഖ്യമായും സംസ്‌കൃതത്തിലായിരുന്നു ഗാനങ്ങള്‍ രചിച്ചത്. വലിയ ശ്രീവിദ്യോപാസകനായിരുന്നു ദീക്ഷിതരെന്ന് അദ്ദേഹത്തിന്റെ കൃതികള്‍ തെളിയിക്കുന്നു. ഭാരതം മുഴുവന്‍ ചുറ്റി സഞ്ചരിച്ച ദീക്ഷിതര്‍ ഓരോ നാട്ടിലെയും പ്രധാനക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ ദേവീദേവന്മാരെക്കുറിച്ച് കീര്‍ത്തനങ്ങള്‍ എഴുതുകയും ചെയ്തു. സംഗീതപ്രേമികള്‍ക്ക് അവയെല്ലാം സുപരിചിതങ്ങളുമാണ്. ജ്യോതിഷവും മുത്തുസ്വാമി ദീക്ഷിതരുടെ പ്രിയവിഷയമായിരുന്നു. എന്നല്ല, അദ്ദേഹത്തിന് അതില്‍ സമുന്നതമായ പാണ്ഡിത്യവുമുണ്ടായിരുന്നു. ഒരിക്കല്‍ ശിഷ്യനായ 'ശുദ്ധമദ്ദളംതമ്പിയപ്പാ' എന്നയാള്‍ ഉദര

ദീക്ഷിതരുടെ രചനകള്‍

ഇമേജ്
ലേഖനം: 84 നവഗ്രഹ കീര്‍ത്തനങ്ങള്‍ എസ്. ശ്രീനിവാസ് അയ്യര്‍  അവനി പബ്ലിക്കേഷന്‍സ് 98460 23343 കര്‍ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്ന വാഗ്ഗേയകാര പ്രതിഭകളാണ് ശ്യാമശാസ്ത്രികള്‍, ത്യാഗരാജ സ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍ എന്നിവര്‍. ഏ.ഡി. 1750 നും 1850 നും മധ്യേയായിരുന്നു ഇവരുടെ ജീവിതകാലം. മൂവരും തമിഴ്‌നാട്ടിലെ തിരുവാരൂരിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ജനിച്ചത്.    മൂവരില്‍ മുത്തുസ്വാമി ദീക്ഷിതര്‍ മന്ത്രതന്താദികളിലെല്ലാം നിപുണനായിരുന്നു. മുഖ്യമായും സംസ്‌കൃതത്തിലായിരുന്നു ഗാനങ്ങള്‍ രചിച്ചത്. വലിയ ശ്രീവിദ്യോപാസകനായിരുന്നു ദീക്ഷിതരെന്ന് അദ്ദേഹത്തിന്റെ കൃതികള്‍ തെളിയിക്കുന്നു. ഭാരതം മുഴുവന്‍ ചുറ്റി സഞ്ചരിച്ച ദീക്ഷിതര്‍ ഓരോ നാട്ടിലെയും പ്രധാനക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ ദേവീദേവന്മാരെക്കുറിച്ച് കീര്‍ത്തനങ്ങള്‍ എഴുതുകയും ചെയ്തു. സംഗീതപ്രേമികള്‍ക്ക് അവയെല്ലാം സുപരിചിതങ്ങളുമാണ്. ജ്യോതിഷവും മുത്തുസ്വാമി ദീക്ഷിതരുടെ പ്രിയവിഷയമായിരുന്നു. എന്നല്ല, അദ്ദേഹത്തിന് അതില്‍ സമുന്നതമായ പാണ്ഡിത്യവുമുണ്ടായിരുന്നു. ഒരിക്കല്‍ ശിഷ്യനായ 'ശുദ്ധമദ്ദളംതമ്പിയപ്പാ' എന്നയാള്‍