പോസ്റ്റുകള്‍

മാർച്ച്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ത്രാസ്സിന്റെ മനസ്സുള്ള മനുഷ്യര്‍

ഇമേജ്
തുലാക്കൂറുകാരെക്കുറിച്ച് എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ചിത്തിരയുടെ രണ്ടാം പകുതിയും ചോതി നാലുപാദങ്ങളും വിശാഖം മുക്കാലും അടങ്ങുന്നതാണ് തുലാംരാശി അഥവാ തുലാക്കൂറ്. രാശിചക്രത്തിലെ ഏഴാം രാശിയാണ്. ഇതിനെ ഓജരാശി, ചരരാശി, പുരുഷരാശി, വിഷമരാശി തുടങ്ങിയ പലപേരുകളില്‍ അതിന്റെ പ്രകൃതം മുന്നിട്ട് വിളിക്കുന്നു. രാശിചക്രത്തിലെ എല്ലാരാശികള്‍ക്കും വ്യക്തമായ രൂപം നല്‍കപ്പെട്ടിരിക്കുന്നു. അങ്ങാടിയില്‍ ത്രാസ്സുമായിരുന്ന് വ്യാപാരത്തിലേര്‍പ്പെടുന്ന മനുഷ്യന്റെ സ്വരൂപമാണ് തുലാം രാശിക്ക്. കന്നി, മിഥുനം, തുലാം, കുംഭം, ധനു ആദ്യ പകുതി എന്നിവയ്ക്ക് മനുഷ്യ രൂപമുള്ളതിനാല്‍ 'നരരാശി' എന്നു വിളിക്കപ്പെടുന്നു.അതിനാല്‍ എത്ര ചേറ്റിക്കൊഴിച്ചാലും തുലാംരാശിയില്‍ ജനിച്ചവര്‍ക്ക് മനുഷ്യത്വം നഷ്ടപ്പെടുകയില്ല. മനുഷ്യസഹജമായ വികാരവിചാരങ്ങള്‍ അവരില്‍ സന്തുലിതമായിരിക്കുകയും ചെയ്യും. ചിലപ്പോള്‍ കോപശീലമാകുന്ന വന്യമൃഗം ഉള്ളില്‍ നിന്നും മുരളാം. ചിലപ്പോള്‍ കരച്ചില്‍ അണപൊട്ടാം. പലപ്പോഴും സന്തോഷം കൊണ്ട് മതിമറക്കാം.. അവയൊക്കെ മനുഷ്യ ജീവിതത്തിന്റെ ഭാഗം തന്നെയാണല്ലോ. എന്നാല്‍  കെട്ടഴിഞ്ഞുപോയാലും ആ വികാരങ്ങളെ

മുത്തുപോലെ... ചിരവപോലെ

ഇമേജ്
ചിത്തിര നാളുകാരെക്കുറിച്ച് എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ഇരു രാശികളിലായി വരുന്ന ഒരു നക്ഷത്രമാണ് ചിത്തിര. കന്നിരാശിയില്‍ ആദ്യരണ്ടു പാദങ്ങളും തുലാംരാശിയില്‍ ഒടുവിലത്തെ രണ്ടുപാദങ്ങളും അടങ്ങുന്നു. കൃത്യം രണ്ടുഭാഗങ്ങളായി മുറിഞ്ഞ് ഇരുരാശികളില്‍ വരുന്ന മൂന്നുനക്ഷത്രങ്ങളാണുള്ളത്. ചിത്തിരയും അവിട്ടവും മകയിരവും. ഇവമൂന്നും ചൊവ്വയുടെ നക്ഷത്രങ്ങളാണ്. ഇവ മൂന്നും സ്ത്രീ നക്ഷത്രങ്ങളുമാണ് എന്നതും പ്രസ്താവ്യമാണ്. കന്നിരാശിയുടെ അധിപന്‍ ബുധനും തുലാം രാശിയുടെ അധിപന്‍ ശുക്രനുമാകുന്നു. ഈ ഗ്രഹങ്ങളുടെ സ്വാധീനം ചിത്തിര നാളുകാരില്‍ പ്രകടമായിരിക്കും. എങ്കിലും ചൊവ്വയുടെ സ്വാധീനമായിരിക്കും അധികാല്‍ അധികതരം. അത് ഏതെല്ലാം വിധത്തിലായിരിക്കുമെന്ന് നോക്കാം. ചൊവ്വയെക്കുറിച്ച് വരാഹമിഹിരന്റെ ഹോരാശാസ്ത്രത്തില്‍  ഇപ്രകാരം വിവരണമുണ്ട്: 'ക്രൂരമായ നോട്ടത്തിന്റെ ഉടമയാണ് ചൊവ്വ. അതിന്റെ ആശയം എന്തിനെയും ആദ്യം സംശയിക്കുകയും പരീക്ഷിച്ചറിഞ്ഞശേഷം മാത്രം ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നതാണ്. തരുണമൂര്‍ത്തിയാണ് എന്ന വിശേഷണം തൊട്ടുപിറകേ വരുന്നു. അതായത് എത്രപ്രായംചെന്നാലും യൗവ്വനം നിലനിര്‍ത്തുന്നവരായിരിക്കും

അന്തര്‍മുഖത്വമോ ബഹിര്‍മുഖത്വമോ

ഇമേജ്
അത്തം നാളിനെക്കുറിച്ച് എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 കലാകാരന്മാര്‍ രണ്ടുവിധമാണെന്ന് ഒരു പ്രശസ്തചിന്തകന്‍ (ജര്‍മ്മന്‍ മനീഷിയായ ഫ്രെഡറിക് നീഷേ) അഭിപ്രായപ്പെടുന്നു. കലാകാരന്മാര്‍ക്ക് മാത്രമല്ല എല്ലാ മനുഷ്യര്‍ക്കും ഇണങ്ങുന്ന ഒരു വേര്‍തിരിവാണത്. യവനപുരാണത്തിലെ അപ്പോളോ, ഡയണീഷ്യസ് എന്നിവരെ മുന്‍നിര്‍ത്തിയാണ് ആ തരംതിരിവ്. ഇരുവരും ദേവരാജനായ സീയൂസിന്റെ മക്കളാണ്. അവര്‍ എല്ലാക്കാര്യത്തിലും തുല്യപ്രഭാവന്മാരാണ്. എന്നാല്‍ അവരുടെ വ്യക്തിത്വത്തില്‍ വിഭിന്നതകള്‍ കാണാം. ബുദ്ധിപരമാണ് അപ്പോളോയുടെ ചലനങ്ങളും കര്‍മ്മങ്ങളും. വൈകാരികതയാണ് ഡയണീഷ്യസ്സിന്റെ മുഖമുദ്ര. സത്യത്തില്‍ ഇതില്‍ ആരുടെ കക്ഷിയിലാവും അത്തംനാളുകാര്‍ ഉള്‍പ്പെടുക? ആരാവും ഇവരെ കൂടുതല്‍ സ്വാധീനിക്കുക?    യവന പുരാണത്തോളമെന്നും പോകണമെന്നില്ല. ഭാരതീയ സ്‌തോത്ര സാഹിത്യത്തിലെ ദിവ്യ രത്‌നങ്ങളിലൊന്നായ ലളിതാ സഹസ്രനാമത്തില്‍ രണ്ടുതരം ഭക്തന്മാരെ സൂചിപ്പിക്കുന്നുണ്ടല്ലോ? 'അന്തര്‍മുഖസമാരാദ്ധ്യാ ബഹിര്‍മുഖസുദുര്‍ലഭാ' എന്ന വരികളില്‍. ഭക്തന്മാര്‍ക്കു മാത്രമല്ല സര്‍വ്വമനുഷ്യര്‍ക്കും പ്രസക്തമാണ് ഈ വിഭജനം. അത്തം നാളുകാരെ സത്യത്തി

കുലമഹിമയുടെ ഉന്മേഷങ്ങള്‍

ഇമേജ്
ഉത്രം നാളുകാരെക്കുറിച്ച് എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ഒരു നക്ഷത്രത്തെ മുന്‍നിര്‍ത്തി പല വീക്ഷണങ്ങള്‍ ഉണ്ടാകാം. വ്യത്യസ്തമായ കോണുകളിലൂടെ അതിനെ നോക്കിക്കാണാം. ഓരോ നക്ഷത്രത്തിനുമുണ്ടാവും പലതരം മികവുകള്‍ എന്നതാണ് യാഥാര്‍ത്ഥ്യം. അത്തരം അന്വേഷണങ്ങളാണ് എന്റെ ഓരോ നക്ഷത്രപുസ്തകവും.  എന്നാല്‍ എല്ലാ അറിവുകളും അനാവരണം ചെയ്യാന്‍  ഇതുപോലൊരു കുറിപ്പ് തീരെ അപര്യാപ്തമാണ്. ഇവിടെ ഉത്രം നാളിനെ കേന്ദ്രീകരിച്ചുകൊണ്ട് 'കുല നക്ഷത്രങ്ങള്‍' എന്താണെന്ന് വിശദീകരിക്കുവാന്‍ ശ്രമിക്കുകയാണ്. പ്രാചീനമായ  ഒരു വിഭജനമാണ് കുല നക്ഷത്രങ്ങള്‍, അകുല നക്ഷത്രങ്ങള്‍, കുലാ കുല നക്ഷത്രങ്ങള്‍ എന്നിവ. നക്ഷത്ര വിജ്ഞാനികള്‍  ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്ന വര്‍ഗീകരണമാണിത്. കുല നക്ഷത്രങ്ങള്‍ പന്ത്രണ്ടെണ്ണം ; അകുല നക്ഷത്രങ്ങളും പന്ത്രണ്ടെണ്ണം. കുലാകുല നക്ഷത്രങ്ങള്‍ നാലെണ്ണം മാത്രം. (അഭിജിത്തിനെക്കൂടി ഇവിടെ പരിഗണിക്കുന്നു. അങ്ങനെ  ആകെ ഇരുപത്തിയെട്ട് നക്ഷത്രങ്ങള്‍.)   കുല നക്ഷത്രങ്ങളാണ് നമ്മുടെ ചര്‍ച്ചാവിഷയം. അവ അശ്വതി, കാര്‍ത്തിക, മകയിരം, പൂയം, മകം, ഉത്രം, ചിത്തിര, വിശാഖം, തൃക്കേട്ട, ഉത്രാടം, തി

ജീവിതത്തിന്റെ പൂരക്കാഴ്ചകള്‍

ഇമേജ്
പൂരം നാളുകാരെക്കുറിച്ച് ചിങ്ങംരാശിയില്‍ വരുന്ന നക്ഷത്രമാണ് പൂരം. ചിങ്ങംരാശിയുടെയും രാശിനാഥനായ സൂര്യന്റെയും പ്രഭാവം പൂരം നാളുകാരിലുണ്ടാവും. അതേസമയം  നക്ഷത്രനാഥന്‍ ശുക്രനാണ് ; അതിനാല്‍ ശുക്രന്റെ സ്വാധീനവും ഇവരില്‍ കാണാം.   സിംഹം എന്ന വാക്കുതന്നെയാണ് ചിങ്ങം എന്നായത്. രാശിയുടെ സ്വരൂപം സിംഹത്തിന്റേതാണ്. അധികാരത്തോട് അണഞ്ഞുനില്‍ക്കാന്‍ ഇവര്‍ക്ക് വെമ്പലുണ്ടാവും. അധികാരിയാവുക എന്നത് ഇവര്‍ക്ക് ഒരു ലഹരി തന്നെയാവും. അത് രാഷ്ട്രീയാധികാരം ആവണമെന്നില്ല. മൂന്നോനാലോ അംഗങ്ങള്‍ അടങ്ങിയ സ്വന്തം കുടുംബത്തിന്റെ നാഥനായാലും മതി. 'God of Small Things ' എന്ന അരുന്ധതി റോയിയുടെ നോവല്‍ ശീര്‍ഷകം ഓര്‍മ്മിക്കാം. ഗ്രഹങ്ങളുടെ ചക്രവര്‍ത്തിയായ സൂര്യന്‍ രാശിനാഥനാകയാല്‍ ഈ മനോഭാവം ആഴത്തില്‍വേരോടിയതായിരിക്കും. അധികാരം നടപ്പിലാക്കാനും പ്രദര്‍ശിപ്പിക്കാനും കഴിയുന്ന സന്ദര്‍ഭങ്ങള്‍ ഇവര്‍ ഒരിക്കലും വിട്ടു കളയുകയുമില്ല. സൂര്യന്‍ രാജാവാകയാല്‍ സര്‍ക്കാര്‍ജോലിയ്ക്ക് സാധ്യത കൂടുതലുണ്ട് , ഇവര്‍ക്ക്. ഒരു പദവിയില്‍ എത്തിക്കഴിഞ്ഞാല്‍ സ്ഥാനമാനങ്ങള്‍ പിന്നെയും പൂരം നാളുകാരെ തേടി വന്നുകൊണ്ടിരിക്കും. അതിനായി അവര്‍ പരിശ്രമിക്കുമെന

വരികയായി ബുധന് നീചവും മൗഢ്യവും

ഇമേജ്
കൊല്ലവര്‍ഷം 1196 മീനം 17 ന് 47 നാഴിക 39 വിനാഴികയ്ക്ക്  (31/3/2021 ന് അര്‍ദ്ധരാത്രിക്ക്) ബുധന്‍ മീനം രാശിയിലേയ്ക്ക് സംക്രമിക്കുന്നു. അതു മുതല്‍ മേടം രാശിയിലേയ്ക്ക് പകരുന്ന മേടം 3 ന് 35 നാഴിക 48 വിനാഴിക  (16/4/2021 ന് സന്ധ്യ) വരെ (ഏകദേശം 16/ 17 ദിവസങ്ങള്‍) ബുധന്‍ നീചത്തിലാകുന്നു.   ഏറെക്കുറെ ഇതിന് സമാന്തരമായി മീനം 22  (ഏപ്രില്‍ 5) മുതല്‍ മേടം 16 (ഏപ്രില്‍ 29) വരെ (ഏതാണ്ട്  24/25 ദിവസം) ബുധന്‍ മൗഢ്യത്തിലുമാണ്. (അവലംബം: മാതൃഭൂമി പഞ്ചാംഗം) ഇത് നാം ഓരോരുത്തരെയും  എങ്ങനെ ബാധിക്കും/  ഏതുവിധത്തില്‍ സ്വാധീനിക്കും എന്ന അന്വേഷണമാണിവിടെ. ബുധന് മീനം രാശി നീചസ്ഥാനമാണ്. നീചം എന്നാല്‍ ഒരു ഗ്രഹത്തിന്റെ ബലം പൂര്‍ണമായും നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയെന്നര്‍ത്ഥം. വര്‍ഷത്തിലൊരിക്കല്‍ ബുധന് നീചാവസ്ഥ സംഭവിക്കുന്നു. ഈ വര്‍ഷം ബുധന് സൂര്യസാമീപ്യം മൂലം സ്വന്തംശക്തി ക്ഷയിച്ചു പോകുന്ന കാലവും കൂടിയാണിത്. അതിനെ മൗഢ്യം എന്നുപറയുന്നു. ഇങ്ങനെ ഒരേകാലയളവില്‍ രണ്ടു തരത്തിലുള്ള പതനം സംഭവിച്ചിരിക്കുകയാണ് ബുധന്. നീചത്തിലും മൗഢ്യത്തിലും നില്‍ക്കുന്ന ഗ്രഹത്തിന് ഒരു ചെറുകണത്തോളം പോലും നന്മചെയ്യാനാവില്ല. എന്നുമാത്രവുമല്ല ആ ഗ്രഹ

കേതു എന്ന നിഗൂഢശക്തി

ഇമേജ്
അശ്വതി, മകം, മൂലം എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ഒരു ഗ്രഹത്തിന് മൂന്ന് നക്ഷത്രങ്ങളുടെ ആധിപത്യം എന്നതാണല്ലോ ജ്യോതിഷനിയമം. അതുപ്രകാരം കേതു അധിപനാകുന്ന, കേതു ഭരിക്കുന്ന മൂന്നു നക്ഷത്രങ്ങളാണ് അശ്വതി, മകം, മൂലം എന്നിവ. ഈ മൂന്നു നാളുകാരുടെയും ജനനം കേതുദശയിലായിരിക്കും. മറ്റുവാക്കുകളില്‍  പറഞ്ഞാല്‍ ഈ നാളുകാരുടെ ജന്മദശാധിപനാണ് കേതു. കേതുവിന്റെ ദശാകാലം ഏഴുവര്‍ഷമാണ്. മുകളില്‍ പറഞ്ഞ നക്ഷത്രങ്ങളുടെ ഒന്നാം പാദത്തില്‍ ജനിച്ചാല്‍ ഏറെക്കുറെ ഏഴുവയസ്സുവരെയുണ്ടാവും കേതുദശ. കൃത്യമായിപ്പറയുകയാണെങ്കില്‍ അശ്വതി/ മകം/മൂലം എന്നീ നക്ഷത്രങ്ങള്‍ തുടങ്ങുന്ന ആ സൂക്ഷ്മസമയബിന്ദുവില്‍ ജനിക്കുകയാണെങ്കില്‍ മാത്രമാവും കേതുദശ മുഴുവനായും (ഏഴു വര്‍ഷവും) ലഭിക്കുക. പക്ഷേ അത് 'അപൂര്‍വ ത്തില്‍ അപൂര്‍വമായിരിക്കും' എന്നതാണ് അനുഭവം. ഓരോ പാദം പിന്നിടുമ്പോഴും ഒന്നേമുക്കാല്‍ വര്‍ഷം വീതം കുറയും. നാലാം പാദത്തില്‍ ജനിച്ചാല്‍ പരമാവധി ഒന്നേമുക്കാല്‍ വര്‍ഷം/ ഒന്നേമുക്കാല്‍ വയസ്സ് വരെ മാത്രമാവും കേതുദശയുടെ അനുഭവകാലം.   വലിയ ദശകളും ചെറിയ ദശകളുമുണ്ട്. വലിപ്പം മുന്‍നിര്‍ത്തി നോക്കുകയാണെങ്കില്‍  കേതുദശ രണ

ആയിരം തലയുള്ള ആത്മശക്തി

ഇമേജ്
ആയില്യം നാളുകാരെക്കുറിച്ച് എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ഭാരതീയ പുരാണത്തിലെ അനന്തന്‍ എന്ന നാഗരാജാവിന് ആയിരം തലയുണ്ട്.  (ഗ്രീക്കുകാരുടെ പുരാണത്തില്‍ ബഹു ശീര്‍ഷങ്ങളുള്ള ഹൈഡ്ര എന്ന നാഗത്താനെ വര്‍ണിക്കുന്നു.) ഈ സഹസ്രശിരസ്സ് പല തരം കഴിവുകളെ സൂചിപ്പിക്കുന്നതാണ്.  ആയില്യം നാളുകാരുടെ ദേവത നാഗങ്ങള്‍ / സര്‍പ്പങ്ങള്‍ ആണല്ലോ.  വാസ്തവത്തില്‍ ആയില്യം നാളുകാര്‍ക്കും അനേകം കഴിവുകള്‍ ഉണ്ടെന്നതാണ്  പരമാര്‍ത്ഥം. ആ കാഴ്ചപ്പാടില്‍ നോക്കിയാല്‍  അവരെയും  ബഹുശിരസ്സുകളുടെ ഉടമകള്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. സ്വന്തം ഭുജ വിക്രമങ്ങള്‍ അധികം പുറത്ത്  കാണിക്കുന്നില്ല എന്നു മാത്രം. (അഥവാ മറ്റുള്ളവര്‍ കാണുന്നില്ല) ദിവ്യനാഗങ്ങള്‍ പാതാളവാസികളാണെന്നാണ് പുരാണം പറയുന്നത്. അതുപോലെ ആയില്യം നാളുകാരുടെ സിദ്ധികള്‍ അധികവും മറഞ്ഞിരിക്കും. ശക്തമായ സന്ദര്‍ഭം വരുമ്പോള്‍, അല്ലെങ്കില്‍ ആരെങ്കിലും സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ മാത്രമാണ് അവരുടെ മിടുക്കുകള്‍ പുറത്തുചാടുന്നത്.    കര്‍ക്കിടകക്കൂറില്‍ വരുന്ന നക്ഷത്രമാണ് ആയില്യം. കര്‍മ്മത്തെക്കാണിക്കുന്ന പത്താം രാശി മേടമാണ്. ക്രിയാരാശി എന്ന് മേടത്തിന

വ്യാഴത്തിന്റെ വിശേഷപ്രഭാവം

ഇമേജ്
പൂയം നാളിനെക്കുറിച്ച് എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ദേവഗുരുവായ, ഋഷിഗുരുവായ വ്യാഴമാണ് പൂയംനാളിന്റെ ദേവത. വ്യാസന്‍ രചിച്ചതായി കരുതപ്പെടുന്ന നവഗ്രഹ സ്‌തോത്രത്തില്‍ 'കാഞ്ചനസന്നിഭനായും ബുദ്ധിഭൂതമായും ത്രിലോകേശനായും ബൃഹസ്പതിയായും' വ്യാഴത്തെ വിശേഷിപ്പിക്കുന്നു. വലിപ്പമേറിയ ഗ്രഹമാണത്രെ വ്യാഴം! ആ വലിപ്പം നന്മ ചെയ്യുന്ന കാര്യത്തിലുമുണ്ട്. ഈശ്വരതുല്യനായിട്ടാണ് ജ്യോതിഷം വ്യാഴത്തെ പരിഗണിക്കുന്നത്. പ്രശ്‌നചിന്തയില്‍ വ്യാഴത്തെ മുന്‍നിര്‍ത്തി 'ദൈവാധീനം' സങ്കല്പിക്കുന്നു. വ്യാഴം മറഞ്ഞിട്ടുണ്ടെങ്കില്‍ (അനിഷ്ടഭാവങ്ങളില്‍ സ്ഥിതി ചെയ്താല്‍) കുറഞ്ഞത്, അന്നേരത്തേക്കെങ്കിലും പ്രശ്‌നകര്‍ത്താവിനെ ദൈവം കൈയ്യാഴിച്ചിരിക്കുകയാണ് എന്ന് ദൈവജ്ഞന് വിധിക്കേണ്ടിവരുന്നു. രണ്ടാമതും കവടിവാരി വെക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയാണ്. ജന്മദുരിതങ്ങള്‍ കളം നിറയുമ്പോള്‍ ദൈവവും നിസ്സഹായനാണ് എന്ന യാഥാര്‍ത്ഥ്യത്തെ  ദൈവജ്ഞന്‍  അഭിമുഖീകരിക്കുന്നു.   'സര്‍വ്വേശ്വരകാരകന്‍' എന്ന സമുന്നത സ്ഥാനവും വ്യാഴത്തിനുണ്ട്.  നില്‍ക്കുന്ന രാശിയും, ദ്രേക്കാണവും ആധാരമാക്കി വ്യാഴത്തെക്കൊണ്ടുള്ള ഈശ്വ

മിഥുനം രാശി: ചില നിരീക്ഷണങ്ങള്‍

ഇമേജ്
മകയിരം, തിരുവാതിര, പുണര്‍തം എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ഓരോ രാശിയിലും രണ്ടേകാല്‍ നക്ഷത്രങ്ങള്‍ അഥവാ ഒമ്പത് നക്ഷത്രപാദങ്ങള്‍ വരുന്നു. അങ്ങനെയാണ് രാശി-നക്ഷത്ര ഘടന. മകയിരത്തിന്റെ അവസാന രണ്ടു പാദങ്ങളും (അര) തിരുവാതിരയുടെ നാലു പാദങ്ങളും (മുഴുവന്‍) പുണര്‍തം ആദ്യ മൂന്നു പാദങ്ങളും (മുക്കാല്‍) മിഥുനം രാശിയില്‍ ഉള്‍ച്ചേരുന്നു. ജന്മനക്ഷത്രത്തിന്റെ സവിശേഷതകള്‍ എന്ന പോലെ ജന്മരാശിയുടെ/ അഥവാ കൂറിന്റെ പ്രത്യേകതകളും വ്യക്തികളില്‍  പ്രതിഫലിക്കും. ആ നിലയ്ക്കുള്ള ഏതാനും ചില നിരീക്ഷണങ്ങളാണ് ഇവിടെ നടത്തുന്നത്.   മിഥുനം ഒരു ഉഭയരാശിയാണ്. അതിനാല്‍ ഈ കൂറില്‍ ജനിക്കുന്നവരില്‍ ചരത്വവുമുണ്ട്, സ്ഥിരത്വവുമുണ്ട്. ചിലപ്പോള്‍ കാറ്റുപോലെ ഇളകിക്കൊണ്ടിരിക്കും, ഇവരുടെ മനസ്സ്. എന്നു മാത്രമല്ല വാക്കിനും കര്‍മ്മത്തിനും കൂടിയുണ്ടാവും ഇളക്കം. ചിലപ്പോള്‍ കാറ്റ്, എത്ര ശ്രമിച്ചിട്ടും ചിറ്റോളങ്ങള്‍ പോലുമുണരാത്ത നിശ്ചലതടാകം പോലെയായിരിക്കും ഇവര്‍ കാണപ്പെടുക. എന്നാലും ഉഭയരാശിക്കാര്‍ക്ക് വൈകാരികമായ മരവിപ്പോ നിസ്സംഗതയോ ഉണ്ടാവുക അപൂര്‍വമാണ്. സാഹചര്യങ്ങളെ പാറപോലെ ഉറച്ചുനിന്ന് നേരിടുന്നവര്‍ കുറവായിരിക്കും. 

രാഹുവിന്റെ രാജ്യഭാരം

ഇമേജ്
തിരുവാതിര,ചോതി ചതയം എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343           രാജാവും പ്രജകളും / ഭരണാധികാരിയും ഭരിക്കപ്പെടുന്നവരും എന്നത്  മനുഷ്യ ചരിത്രത്തിലെ ഏറ്റവും പഴയ പാരസ്പര്യങ്ങളിലൊന്നാണ്. മനുഷ്യന്റെ ജീവിതപരിസരമാണ് എക്കാലത്തും ജ്യോതിഷത്തിന്റെ അസ്തിത്വവും ആരൂഢവും. ജീവിതത്തിന്റെ അണിമയേയും മഹിമയേയും ജ്യോതിഷം രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുന്നു. അവിടെക്കാണുന്ന കാഴ്ചകളെ ചിലപ്പോള്‍ പ്രതീകാത്മകമാക്കിയും  മറ്റു ചിലപ്പോള്‍ ഗൂഢമായ സങ്കേതങ്ങളിലൂടെയും അവതരിപ്പിക്കുന്നു എന്നതാണ് സത്യത്തില്‍ ജ്യോതിഷത്തിന്റെ സവിശേഷമായ ശൈലി.           മൂന്നു നക്ഷത്രങ്ങള്‍ക്ക് ഒരു നാഥന്‍ അഥവാ അധിപന്‍ ഉണ്ടാകുന്നു. അത് ഒരു ഗ്രഹമായിരിക്കും. നിങ്ങള്‍ക്ക് ഭാവന ചെയ്യാമെങ്കില്‍ ചെയ്‌തോളു , മൂന്നു നക്ഷത്രങ്ങളാണ് പ്രജകള്‍. അവയുടെ നാഥന്‍ ആയ ഗ്രഹം അവരെ ഭരിക്കുന്ന, അവരെ നിയന്ത്രിക്കുന്ന രാജാവ് തന്നെയാണ്. അങ്ങനെ 27 നക്ഷത്രങ്ങളെ മൂന്നുവീതം ഒമ്പത് ഗ്രൂപ്പ് അഥവാ കൂട്ടം ആക്കിയിരിക്കുന്നു. അപ്രകാരം  ചിന്തിക്കുമ്പോള്‍ ഒമ്പത് രാജ്യങ്ങള്‍! അവയെ ഭരിക്കുന്നത് നവഗ്രഹങ്ങള്‍ എന്ന ഒമ്പത് രാജാക്കന്മാരും! രസമുള്ള കല്പനയല്ലേ ?  

ദേവലോക രഥവുമായി

ഇമേജ്
ദേവഗണ നക്ഷത്രങ്ങളെക്കുറിച്ച് എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23 343 നക്ഷത്രങ്ങളെ അസുരഗണനക്ഷത്രം , മനുഷ്യഗണനക്ഷത്രം ,  ദേവഗണനക്ഷത്രം  എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ഓരോ വിഭാഗത്തിലും ഒമ്പത് നക്ഷത്രങ്ങള്‍ വീതമുണ്ട്. അസുര/ മനുഷ്യ ഗണങ്ങളില്‍ വരുന്ന നക്ഷത്രങ്ങള്‍ ഏതൊക്കെയാണെന്ന് മുന്‍ ലക്കങ്ങളില്‍ നിന്നും നാം മനസ്സിലാക്കിയിട്ടുണ്ട്. ഇവിടെ ദേവഗണനക്ഷത്രങ്ങളാണ് ചിന്താവിഷയം.   അശ്വതി , മകയിരം, പുണര്‍തം , പൂയം , അത്തം, ചോതി,  അനിഴം, തിരുവോണം,  രേവതി എന്നിവയാണ് ദേവഗണനക്ഷത്രങ്ങള്‍. അവയുടെ സവിശേഷത വ്യക്തമാക്കുന്ന ശ്ലോകം ഇതാണ്:   സുന്ദരോ ദാനശീലശ്ച മതിമാന്‍ സരള: സദാ അല്പഭോജീ മഹാപ്രാജ്ഞോ നരോ ദേവഗണേ ഭവേല്‍ സാരം: ദേവഗണത്തില്‍ ജനിച്ചവര്‍ സൗന്ദര്യം, ഉദാരത, ബുദ്ധിചാതുര്യം എന്നിവയുള്ളവരാവും. ലാളിത്യം പുലര്‍ത്തുന്നവരും മിതഭക്ഷകരും ത്രികാലജ്ഞാനമുള്ളവരും ആയിരിക്കും.  കൂടാതെ ദേവഗണനക്ഷത്രജാതരെക്കുറിച്ച് വേറെ എന്തെല്ലാം പക്ഷ വിപക്ഷങ്ങളാണുള്ളത് എന്ന് നോക്കാം. സത്വരജസ്തമോഗുണങ്ങളില്‍ സാത്വികതയുടെ അംശമാവും  ദേവഗണക്കാരില്‍ ഏറി നില്‍ക്കുക എന്ന വാദഗതി പ്രബലമാണ്. വലിയ സ്വപ്നജീവികളായിരിക്കുമത്രെ പൊത

ബ്രഹ്മമയം, ബ്രഹ്മാനന്ദമയം

ഇമേജ്
രോഹിണി നാളുകാരെക്കുറിച്ച് എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്‌ളിക്കേഷന്‍സ് 98460 23 343 ബ്രഹ്മാവാണ് രോഹിണി നാളിന്റെ ദൈവം. അതിനാല്‍ ബ്രഹ്മാവിന്റെ പേരുകളെല്ലാം രോഹിണിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നു. വിധി, വിരിഞ്ചം, ബ്രഹ്മം, വിധാതാ, ധാതാ, ആത്മഭൂ തുടങ്ങിയവ അത്തരം പേരുകളാണ്. ചിലരുടെ പക്ഷത്തില്‍ ബ്രഹ്മദേവന്റെ മാനസികപുത്രനായ പ്രജാപതിയാണ് രോഹിണിയുടെ ദേവത. പ്രാജാപത്യം എന്ന പേര്  രോഹിണിക്ക് ലഭിച്ചത് അങ്ങനെയാണ്.  പൂജിക്കപ്പെടുവാന്‍ വിഗ്രഹമോ, ആരാധിക്കപ്പെടുവാന്‍ അമ്പലമോ ഇല്ലെന്നിരുന്നാലും ബ്രഹ്മാവിനെ ആര്‍ക്കുമാവില്ല അവഗണിക്കുവാന്‍. (തീരെക്കുറവായിട്ടാണെങ്കിലും അങ്ങിങ്ങ് ബ്രഹ്മക്ഷേത്രങ്ങള്‍ ഉണ്ടെന്നത് മറക്കുന്നില്ല) ത്രിമൂര്‍ത്തികളില്‍ വിഷ്ണു മഹേശന്മാരുടെ പ്രാധാന്യവും പ്രാമുഖ്യവും ബ്രഹ്മാവിനില്ലായിരിക്കാം. പക്ഷേ സൃഷ്ടിയില്ലാതെ സ്ഥിതിയുണ്ടോ? സംഹാരമുണ്ടോ?   മൗനമായ സാന്നിധ്യം, പതുങ്ങിയ പെരുമാറ്റം, ഉള്‍വലിയുന്ന ശീലം എന്നിവമൂലം വീട്ടിലും തൊഴിലിടത്തും കൂട്ടായ്മകളിലും ഒക്കെ രോഹിണി നാളുകാരെ ആരും പെട്ടെന്ന് തിരിച്ചറിഞ്ഞുവെന്ന് വരില്ല. എന്നാല്‍ ഇവരില്ലാതെ, ഇവരറിയാതെ ചെറിയ കാര്യങ്ങള്‍ പോലും സാക്ഷാല്ക്കരിക

അഗ്‌നിമീളേ പുരോഹിതം

ഇമേജ്
കാര്‍ത്തിക നാളുകാരെക്കുറിച്ച് എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 'അഗ്‌നിമീളേ പുരോഹിതം / യജ്ഞസ്യ ദേവ മൃത്വിജം /  ഹോതാരം  രത്‌നധാതമം..' എന്ന സൂക്തത്തോടെയാണ് ഋഗ്വേദത്തിന്റെ സമാരംഭം. യജ്ഞം ആര്യന്മാര്‍ക്ക് സര്‍വ്വ പ്രധാനമായ കര്‍മ്മമാണ്. യജ്ഞത്തിലേക്ക് ദേവന്മാരെ ആനയിക്കുന്നതും ദേവന്മാരുടെ യജ്ഞഭാഗം അവര്‍ക്ക് കൊണ്ട് എത്തിക്കുന്നതും അഗ്‌നിയാണ്. അഗ്‌നിയെ ജ്വലിപ്പിക്കാതെ, അഗ്‌നിയെ സാക്ഷിയാക്കാതെ, ഭാരതീയര്‍ക്ക് ഒരു കര്‍മ്മവുമില്ല. പഞ്ചഭൂതങ്ങളില്‍ ഒന്നായി അഗ്‌നി ആദരിക്കപ്പെടുന്നു. സൂര്യവെളിച്ചവും മിന്നല്‍പ്രഭയും ഹോമാഗ്‌നിയും അരണിയിലെ തീനാളവും എല്ലാം അഗ്‌നിയുടെ ചൈതന്യമാണ്. അഗ്‌നിയുടെ കണ്ടുപിടുത്തത്തിന് മുന്‍പ് എന്നും അതിനുശേഷവും എന്ന് മാനവചരിത്രത്തെ മനീഷികള്‍ രണ്ടായി  അടയാളപ്പെടുത്തുന്നു.ദേവലോകത്തിന് മാത്രം ലഭ്യമായിരുന്ന അഗ്‌നി മനുഷ്യകുലത്തിന് അനുഭവയോഗ്യമാക്കിയത് പ്രൊമെത്യൂസ് എന്നൊരു അതിമാനുഷനായിരുന്നു. ഇത് യവനപുരാണത്തിലെ കഥയാണ്. അതോടെ മനുഷ്യന്റെ  ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുകയായി. ഏതു നാട്ടിലും ഇതു തന്നെയാണ് യാഥാര്‍ത്ഥ്യം. അഗ്‌നിയുടെ വിവേക / വിവേചന ശക

ഞങ്ങള്‍ അസുരന്മാര്‍

ഇമേജ്
അസുരഗണ നക്ഷത്രങ്ങളെക്കുറിച്ച് എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്‌ളിക്കേഷന്‍സ് 98460 23343 ബ്രഹ്മാവിന് ഒരിക്കല്‍ വിശപ്പും കോപവുമുണ്ടായത്രെ! ആ കോപത്തില്‍ നിന്നും ഉത്ഭവിച്ചവരാണ് രാക്ഷസന്മാര്‍ എന്നാണ് കഥ. രാക്ഷസവംശത്തിലെ ഏറ്റവും പ്രശസ്തന്‍ രാവണനാണ്.   കശ്യപപ്രജാപതിക്ക് ദനുവെന്ന പത്‌നിയില്‍ ദാനവന്മാരും ദിതിയെന്ന പത്‌നിയില്‍ ദൈത്യന്മാരും പിറന്നു. ഈ രണ്ടുകൂട്ടരെയും ചേര്‍ത്താണ് അസുരന്മാര്‍ എന്നു പറയുന്നത് .  മഹാബലിയും ശംബരനും വിപ്രചിത്തിയും ബാണനുമൊക്കെ അസുരവംശത്തിലെ പ്രതാപശാലികള്‍. രാക്ഷസന്മാരെയും അസുരന്മാരെയും ഒന്നായാണ് കരുതുക. ദേവലോകത്തിന്റെ നിത്യശത്രുക്കളാണിവര്‍. രാഷ്ട്രീയഭാഷയില്‍ വിളിച്ചാല്‍ ദേവലോകത്തിലെ പ്രതിപക്ഷം.   ഈ കഥയ്ക്ക് ജ്യോതിഷത്തില്‍ എന്തു പ്രസക്തിയെന്നാവും ചോദ്യം. ഒരു പ്രസക്തിയുമില്ല , സത്യത്തില്‍. ദേവഗണം, മനുഷ്യഗണം, രാക്ഷസഗണം അഥവാ അസുരഗണം എന്നിങ്ങനെ പ്രാധാന്യമുള്ള ഒരു നക്ഷത്ര വര്‍ഗീകരണമുണ്ട്. അതിനുള്ള ഒരു ചവുട്ടുപടി എന്ന നിലയ്ക്ക് എഴുതിയതുമാത്രമാണ്.  അസുരഗണത്തില്‍   അഥവാ രാക്ഷസ ഗണത്തില്‍ വരുന്നത് ഒമ്പത് നക്ഷത്രങ്ങളാണ്. ഓരോ ഗണത്തിലും ഒമ്പത് നക്ഷത്രങ്ങളുണ്ട്. കാര്‍ത്തിക, ആയി

മനുഷ്യഗണം.... മനുഷ്യഗുണം

ഇമേജ്
ഭരണി നാളുകാരെക്കുറിച്ച്           നക്ഷത്രപഠനത്തിന് ഒരുപാട് കരുക്കള്‍ ആചാര്യന്മാര്‍ കരുതി വെച്ചിട്ടുണ്ട്. അവയില്‍ മുഖ്യമായ ഒന്നാണ്  ഗണങ്ങളായുള്ള വിഭജനം. ദേവഗണം, അസുരഗണം, മനുഷ്യഗണം എന്നിങ്ങനെ മൂന്നു ഗണങ്ങള്‍. ഇതില്‍ മനുഷ്യഗണത്തില്‍ വരുന്ന ഒമ്പത്  നക്ഷത്രങ്ങളില്‍ ഒന്നാണ് ഭരണി. (മുപ്പൂരം, മൂന്ന് ഉത്രം, ഭരണി, രോഹിണി, തിരുവാതിര എന്നിവ ഒമ്പതുമാണ് മനുഷ്യഗണത്തില്‍ വരുന്ന നക്ഷത്രങ്ങള്‍) മനുഷ്യഗണനക്ഷത്രങ്ങളില്‍ ജനിച്ചവരുടെ സ്വഭാവം വ്യക്തമാക്കുന്ന ശ്ലോകം ഇതാണ്: ' മാനീ ധനീ വിശാലാക്ഷോ/ ശീഘ്ര ഭോജീ ധനുര്‍ദ്ധര / ഗൗര പൗരജനഗ്രാഹീ / ജായതേ മാനവേഗണേ' (മാനസാഗരി). അഭിമാനികളും അധ്വാനം കൊണ്ട് ധനം സമ്പാദിച്ചവരുമായിരിക്കും. ചെറുതും വലുതുമായ കാര്യങ്ങള്‍ കാണാന്‍ കെല്പുണ്ടാവും.  'ധനുര്‍ദ്ധരന്‍ ' എന്ന  വാക്കിന് വില്ലാളി എന്ന് അര്‍ത്ഥം പറയാമെങ്കിലും ജീവിത സമരത്തിന് സജ്ജനായ വന്‍ എന്നാവും ധ്വനി. നേട്ടങ്ങള്‍ അനായാസമാവില്ല.   പലതും, പലരോടും മത്സരിച്ചു തന്നെ നേടേണ്ടിവരും.  'ശീഘ്രഭോജി ' എന്നതിന് വേഗത്തില്‍ ഭക്ഷണം കഴിക്കുന്നവന്‍ എന്നാണ് അര്‍ത്ഥമെങ്കിലും  ഉണ്ടും ഉറങ്ങിയും ദിവാസ്വപ്നം കണ്ടും ജീവിതത്തെ ഒ