പോസ്റ്റുകള്‍

ഏപ്രിൽ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ധാതുബലമുള്ള ജീവിതം

ഇമേജ്
ലേഖനം: 69 സപ്തധാതുക്കളും ഗ്രഹങ്ങളും എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 പുല്‍ക്കൊടി തൊട്ട്, എന്തിന്, പരമാണു തൊട്ട് പരബ്രഹ്മം വരെയുള്ള സകലമാനകാര്യങ്ങളും ജ്യോതിഷത്തില്‍ അടങ്ങും. പന്ത്രണ്ട് രാശികളും ഒമ്പത് ഗ്രഹങ്ങളും മാത്രമാണ് ജ്യോതിഷത്തിന്റെ ഉപകരണങ്ങള്‍. പക്ഷേ അവകൊണ്ട് ജ്യോതിഷം ജ്ഞാന ബുഭുക്ഷുക്കള്‍ക്ക് മൃഷ്ടാന്നമായ വിജ്ഞാനസദ്യതന്നെ വിളമ്പുന്നു...   മനുഷ്യശരീരം നിര്‍മ്മിച്ചിരിക്കുന്നത് സപ്തധാതുക്കളെ കൊണ്ടാണെന്ന് ജ്യോതിഷം വ്യക്തമാക്കുന്നു. സാമാന്യമായിപ്പറഞ്ഞാല്‍ അസ്ഥി, രക്തം / മാംസം, മജ്ജ, ത്വക്ക്/ രസം, മേദസ്സ്, ശുക്ലം, ധമനി/പേശി എന്നിവയാണ് സപ്തധാതുക്കള്‍. ഇവയുടെ ആധിപത്യം യഥാക്രമം സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ സപ്തഗ്രഹങ്ങള്‍ക്കാണ്. അതിനാല്‍ ഈ ഗ്രഹങ്ങളെ ക്രമത്തില്‍ അസ്ഥികാരകന്‍, രക്ത/മാംസകാരകന്‍, മജ്ജാകാരകന്‍, ത്വക്/ രസകാരകന്‍, മേദോകാരകന്‍, ശുക്ലകാരകന്‍, സിരാകാരകന്‍ എന്നീവിധം വിശേഷിപ്പിക്കുന്നു. കാരകന്‍ എന്ന പദത്തിന് സാമാന്യമായിപ്പറഞ്ഞാല്‍ വകുപ്പ് മന്ത്രി/ വകുപ്പ് മേധാവി എന്ന അര്‍ത്ഥമാണുള്ളത്.    വ്യക്തിയുടെ ഗ്രഹനിലയില്‍ ഏത് ഗ

ഗുരുപ്രണാമം

ഇമേജ്
ലേഖനം: 68 വ്യാഴത്തെക്കുറിച്ച് എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 മഹാകവി കാളിദാസന്റെ സമകാലീനനും വിക്രമാദിത്യന്റെ സദസ്യനുമായിരുന്ന അമരസിംഹന്‍ എഴുതിയ 'അമരകോശം' ഒരു പര്യായനിഘണ്ടുവാണ്. ആര്‍ഷവിദ്യകള്‍ പഠിക്കാന്‍ തുനിയുന്നവര്‍ക്ക് വലിയ ഒരു സഹായഗ്രന്ഥവുമാണ്. അമരകോശം നല്‍കുന്ന വ്യാഴത്തിന്റെ പേരുകളിവയാണ്.   'ബൃഹസ്പതി സുരാചാര്യോ / ഗീഷ്പതിര്‍ ധിഷണോ ഗുരു: /   ജീവ: ആംഗിരസോ വാച-/  സ്പതിര്‍ ചിത്രശിഖണ്ഡി ജ:'     വ്യാഴത്തിന്റെ ഒമ്പത് പേരുകളാണ് ഈ ശ്ലോകത്തില്‍ നല്‍കപ്പെട്ടിരിക്കുന്നത്. അവയുടെ പൊരുളറിയാം. ബൃഹസ്പതി:- ബൃഹത്തിന് വലിപ്പം എന്നാണ് അര്‍ത്ഥം. ഗ്രഹങ്ങളില്‍ ഏറ്റവും ദേഹവലിപ്പം വ്യാഴത്തിനാണ്. അതുമാത്രമല്ല വിവക്ഷ. നന്മ ചെയ്യുന്നതില്‍, സ്വഭാവപരമായും വലിപ്പമുണ്ട്. ബൃഹത്തായ കാര്യങ്ങളുടെ പതി എന്നാണ് വാക്കിന്റെ യഥാര്‍ത്ഥമായ പൊരുള്‍. ബലമുള്ള വ്യാഴദശ നടക്കുമ്പോള്‍ ആ വ്യക്തി എത്ര നിസ്സാരനായിരുന്നാലും വലിയ കാര്യങ്ങള്‍ പലതും ചെയ്യുന്നത് കാണാം. അതിനു പിന്നിലുള്ളത് വ്യാഴത്തിന്റെ പ്രേരണയും പ്രചോദനവുമാണ്. 'തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുത്' എന്ന് നാം പറയും. പക്

നിങ്ങള്‍ ജന്മം കൊണ്ട് ആരാണ് ?

ഇമേജ്
ലേഖനം: 67 ഗുണത്രയവേളകള്‍ എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 പുഴയില്‍ ഓരോ തവണ മുങ്ങിനിവരുമ്പോഴും അത് പുതുവെള്ളത്തിലെ സ്‌നാനമായി മാറുന്നുവെന്ന് ഒരു ദാര്‍ശനികന്‍ പറഞ്ഞിട്ടുണ്ടല്ലോ? അതുപോലെയാണ് ജ്യോതിഷവിദ്യയും. എന്നുമുണ്ട് നിലയ്ക്കാത്ത പുതുമ.    അല്പം ' കണക്ക്' പറഞ്ഞുകൊണ്ട് തുടങ്ങുകയാണ്. മുഷിയില്ലല്ലോ, അല്ലേ? ഒരു സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെ (ഒരുദിവസം) 60 നാഴികയാണ് ജ്യോതിഷസങ്കല്പത്തില്‍. പകല്‍ 30 നാഴിക, രാത്രി 30 നാഴിക എന്നിങ്ങനെ. ഇതിനെ വീണ്ടും വിഭജിക്കുന്നു, യാമങ്ങളായി. ഏഴര നാഴിക വീതം വരുന്ന എട്ട് യാമങ്ങളാണ് അതിന്‍ പടി ഒരു ദിവസത്തിലുള്ളത്. പകല്‍ 4 യാമങ്ങള്‍, (ഏഴര നാഴിക = ഒരുയാമം x 4 യാമം = 30 നാഴിക). രാത്രിയിലും 4 യാമങ്ങള്‍ (ഏഴരനാഴിക = ഒരു യാമം x 4 യാമം = 30 നാഴിക).   ഓരോ യാമത്തെയും തുല്യമായ രണ്ട് ഭാഗമാക്കുക എന്നതാണ് ഇനിയുള്ള ഗണിതം. അപ്പോള്‍ മൂന്നേമുക്കാല്‍ നാഴികയുളള രണ്ട് ഭാഗമുണ്ടാവും ഓരോ യാമത്തിലും. (യാമം എന്നാല്‍ ഏഴരനാഴിക എന്നത് മറന്നിട്ടില്ലല്ലോ?) ചുരുക്കത്തില്‍ ഒരു യാമത്തില്‍ മൂന്നേമുക്കാല്‍ നാഴികയുള്ള രണ്ട് യൂണിറ്റുകള്‍ വീതം ആകെ ഒരു

ആപന്ന നാളും/ ആപന്ന ദശയും

ഇമേജ്
ലേഖനം : 66 മൂന്നാം നാളിനെക്കുറിച്ച് എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 വ്യക്തിയുടെ ജന്മനക്ഷത്രത്തിന്റെ മൂന്നാം നക്ഷത്രത്തെയാണ് 'ആപന്ന നക്ഷത്രം' എന്നു പറയുന്നത്. ആപത്തുണ്ടാക്കുന്നത്, വിപത്തുണ്ടാക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് ആപന്നനക്ഷത്രം അഥവാ വിപന്നനക്ഷത്രം എന്ന പേരുണ്ടായത്. ജന്മനക്ഷത്രത്തെ ആദ്യാ എന്ന് പറയുന്നു. രണ്ടാം നാളിനെ സമ്പന്ന/ ധന നക്ഷത്രം എന്നും. അതിന്റെ സവിശേഷതകളും ഫലങ്ങളും നാം മനസ്സിലാക്കിയിട്ടുണ്ട്. (ലേഖനം: 62 നോക്കുക) മൂന്നാം നാളിന്റെ, സംഭാഷണശൈലിയില്‍ പറഞ്ഞാല്‍ മുന്നാളിന്റെ മര്‍മ്മങ്ങളാണ് ഇന്ന് ചര്‍ച്ചചെയ്യപ്പെടുന്നത്.   ജാതകം എഴുതുമ്പോള്‍ ദൈവജ്ഞന്‍ ജീവിതകാലം മുഴുവന്‍ കരുതല്‍ വേണ്ട നക്ഷത്രങ്ങളെക്കുറിച്ച് എഴുതാറുണ്ട്. അവയില്‍ അഷ്ടമരാശിക്കൂറും അതിലെ നക്ഷത്രങ്ങളും ഉള്‍പ്പെടുന്നു. പിന്നെ പറയുന്നത് 3, 5, 7 നാളുകളെയാണ്. വേധ നക്ഷത്രം, സംഘാതികം എന്ന് പേരുവരുന്ന 16, വൈനാശികം ആയ 23 മുതലായ നാളുകളെയും ആചാര്യന്‍ ജാഗ്രത പുലര്‍ത്തേണ്ട നക്ഷത്രങ്ങളായി ജാതകത്തില്‍ എടുത്തുകാട്ടാറുണ്ട്.    ജന്മനക്ഷത്രം അശ്വതിയെങ്കില്‍ അതു തൊട്ടെണ്ണിയാല്‍ വരുന്ന കാര്‍ത്തികയാണ

വരവോ ചിലവോ അധികം?

ഇമേജ്
ലേഖനം : 65 കൗതുകമുള്ള ഒരു പൊരുത്ത ചിന്ത എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 വിവാഹം സംബന്ധിച്ച് സ്ത്രീപുരുഷ ജാതകങ്ങള്‍ ഒത്തുനോക്കുമ്പോള്‍ നക്ഷത്രം/രാശി എന്നിവയെ മുന്‍നിര്‍ത്തി പത്തുവിധം പൊരുത്തങ്ങളാണ് പരിശോധിക്കുക. അവയെ ദശവിധപ്പൊരുത്തങ്ങള്‍ എന്ന് പറയുന്നു. എന്നാല്‍ സ്ത്രീപുരുഷന്മാരുടെ നക്ഷത്രത്തെ ആധാരമാക്കി നോക്കുന്ന 'പത്തുപൊരുത്തത്തില്‍' ഉള്‍പ്പെടാത്ത മറ്റൊരു പൊരുത്തത്തെയാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്. ഇത് പ്രാധാന്യമില്ലാത്തതാണ് എന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ ഇതില്‍ ആ സ്ത്രീപുരുഷന്മാര്‍ ദാമ്പത്യത്തിലേര്‍പ്പെട്ടാല്‍ അവരുടെ സാമ്പത്തികസ്ഥിതി എങ്ങനെയാവും എന്ന ചിന്തയുള്ളതിനാല്‍ വളരെ പ്രാധാന്യമുള്ളതാണ് എന്ന് ചിന്തിക്കുന്നവരുമുണ്ട്.   'ആയവ്യയപ്പൊരുത്തം' എന്നാണ് ഈ പൊരുത്തം അറിയപ്പെടുന്നത്. ആയം എന്നാല്‍ വരവ്, വ്യയം എന്നാല്‍ ചെലവും. ദാമ്പത്യ ജീവിതത്തിലെ വരവ് - ചെലവുകളാണ്, അഥവാ സാമ്പത്തിക ഭദ്രതയാണ് ഇതില്‍ പരിശോധിക്കപ്പെടുന്നത് എന്ന് കരുതാം.   സ്ത്രീയുടെ ജന്മനക്ഷത്രം മുതല്‍ പുരുഷന്റെ ജന്മനക്ഷത്രം വരെ എണ്ണിക്കിട്ടുന്ന സംഖ്യയെ അഞ്ച് കൊണ്ട് ഗുണിച്ച് ഏഴ് കൊണ്

അങ്കക്കലി മുറുകുമ്പോള്‍

ഇമേജ്
ലേഖനം : 64 ഗ്രഹയുദ്ധം എന്ന പ്രതിഭാസം എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 രാശികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഗ്രഹങ്ങള്‍ക്ക് സൂര്യനുമായി നിശ്ചിതമായ അകലത്തില്‍ എത്തുമ്പോള്‍ മൗഢ്യം (combustion)  ഭവിക്കുന്നതായി നാം മനസ്സിലാക്കിയിട്ടുണ്ട്. സൂര്യപ്രഭയില്‍ ഗ്രഹത്തിന്റെ ഗരിമകളും മഹിമകളും താത്കാലികമായിട്ടെങ്കിലും മങ്ങിപ്പോകുന്നു എന്നതാണ് അതിന്റെ ഫലശ്രുതി. ഇതിന്റെ മറ്റൊരു രൂപം തന്നെയാണ് ഗ്രഹയുദ്ധം എന്നതും.   ഗ്രഹയുദ്ധം പഞ്ചതാരാഗ്രഹങ്ങള്‍ തമ്മിലാണ്. അതായത് ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നിവയില്‍ ഏതെങ്കിലും രണ്ട് ഗ്രഹങ്ങള്‍ തമ്മില്‍. അവ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന രാശിയില്‍ ഒരേ ഡിഗ്രിയില്‍ (ഭാഗ എന്ന് പഴയ പദം) എത്തുമ്പോള്‍ അവക്കിടയില്‍ യുദ്ധമുണ്ടാകുന്നതായി ആചാര്യന്മാര്‍ വ്യക്തമാക്കുന്നു. ഒരേഡിഗ്രി /ഒരേഭാഗ എന്നതിന് 'സമലിപ്തത' എന്നുപറയും. സമലിപ്തന്മാരായ ഗ്രഹങ്ങള്‍ക്കിടയിലാണ് അങ്കം. ഈ വര്‍ഷം (കൊല്ലവര്‍ഷം 1196 ല്‍) ഇത് നാലാം ഗ്രഹയുദ്ധമാണെന്ന് പഞ്ചാംഗം വ്യക്തമാക്കുന്നു. ഇടവം 15 നും, മിഥുനം 29 നും ആയി രണ്ട് ഗ്രഹയുദ്ധങ്ങള്‍ കൂടി ഉണ്ടാകുമെന്ന് പഞ്ചാംഗത്തില്‍ നിന്ന

ഊണ്‍നാളുകള്‍ എന്നാല്‍

ഇമേജ്
ലേഖനം : 63 മുഹൂര്‍ത്ത കാര്യം എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി ചോറുകൊടുക്കുന്നതിന് സ്വീകരിക്കുന്ന നക്ഷത്രങ്ങളെയാണ് 'ഊണ്‍നാളുകള്‍' എന്നുപറയുന്നത്. സംസ്‌കൃതത്തില്‍ ഇതിനെ 'ബാലാന്നതാരങ്ങള്‍', 'അന്നനക്ഷത്രങ്ങള്‍' എന്നിങ്ങനെയെല്ലാം വിളിക്കുന്നു. പ്രായേണ എല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും ഊണ്‍നാളുകള്‍ സ്വീകരിക്കപ്പെടുന്നു. അതിനാല്‍ അവയ്ക്ക് മുഹൂര്‍ത്ത പരിഗണനയില്‍ പ്രാധാന്യം ലഭിക്കാറുണ്ട്. എന്നാലും ജ്യോതിഷരീതി ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാക്കാര്യങ്ങള്‍ക്കും പ്രത്യേകം നക്ഷത്രവും തിഥിയും മുഹൂര്‍ത്തലഗ്‌നവും നല്‍കപ്പെടുന്നുണ്ട് എന്നതാണ്. കുറ്റവും കുറവുമില്ലാത്ത ഒരു മുഹൂര്‍ത്തം എന്നത് കേവലം സങ്കല്പം മാത്രമാണ്. അക്കാര്യം ഓര്‍മ്മയിലുണ്ടാവണം. ഗുണദോഷങ്ങളുടെ സമവായമാണ് ജീവിതം എന്നതുപോലെ മുഹൂര്‍ത്തങ്ങളിലുമുണ്ടാവും ഗുണവും ദോഷവും. കൂടുതല്‍ ഗുണം ലഭിക്കുന്ന ഒരു നേരം തെരഞ്ഞെടുക്കുക എന്നത് മാത്രമാണ് മൗഹൂര്‍ത്തികന് ചെയ്യുവാനുള്ളത്.   കര്‍ത്തൃദോഷം നീക്കിവേണം മുഹൂര്‍ത്തം കൈക്കൊള്ളുവാന്‍. ഊണ്‍നാളുകളുടെ കാര്യത്തിലായാലും അതിന് മാറ്റമില്ല. ആ

സമ്പന്നനക്ഷത്രവും സമ്പന്നദശയും

ഇമേജ്
ലേഖനം: 62 പേരും പൊരുളും എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ഏതാണോ ജന്മനക്ഷത്രം, അതിന്റെ തൊട്ടടുത്ത നക്ഷത്രം, രണ്ടാം നാള്‍ ആണ് സമ്പന്ന നക്ഷത്രം അഥവാ ധന നക്ഷത്രം. അശ്വതിയാണ് നിങ്ങളുടെ ജന്മനക്ഷത്രമെങ്കില്‍ സംശയമില്ല, ഭരണിയാണ് നിങ്ങളുടെ സമ്പന്ന/ധന നക്ഷത്രം. നിങ്ങള്‍ ഭരണിനാളുകാരന്‍ ആണെങ്കിലോ തൊട്ടടുത്ത നക്ഷത്രം, രണ്ടാംനാള്‍ ആയ കാര്‍ത്തികയാവും സമ്പന്ന/ധന നക്ഷത്രം. ഒരു ദാഹരണം കൂടി പറയാം, ജന്മനക്ഷത്രം രേവതിയെങ്കില്‍ തൊട്ടടുത്ത നക്ഷത്രമായ അശ്വതിയാണ് സമ്പന്ന/ ധന നക്ഷത്രം. നക്ഷത്രപരിചയമുള്ളവര്‍ക്കെല്ലാം ഇക്കാര്യം വ്യക്തമായിട്ടുണ്ടാവും.    തൊട്ടടുത്ത നാള്‍ അഥവാ രണ്ടാംനാള്‍ മാത്രമല്ല സമ്പന്ന/ധന നക്ഷത്രം. അവയുടെ അനുജന്മനക്ഷത്രങ്ങളും സമ്പന്ന/ധന നക്ഷത്രങ്ങളാണ്. (സമ്പന്ന/ധന നക്ഷത്രങ്ങളുടെ 10, 19 ആയി വരുന്ന നാളുകള്‍). അശ്വതിക്ക് ഭരണി മാത്രമല്ല സമ്പന്ന നക്ഷത്രം, ഭരണിയുടെ അനുജന്മങ്ങളായ പൂരവും പൂരാടവും കൂടി സമ്പന്ന നക്ഷത്രങ്ങളാണ്.    ഒരുദാഹരണം കൂടിനോക്കാം. രോഹിണിയില്‍ ജനിച്ചയാള്‍ക്ക് മകയിരം മാത്രമല്ല, മകയിരത്തിന്റെ അനുജന്മങ്ങളായ ചിത്തിരയും അവിട്ടവും  സമ്പന്നനാളുകള്‍/ ധന നാളുകള്‍

വേധദോഷ വിശേഷങ്ങള്‍

ഇമേജ്
ലേഖനം : 61 വിവാഹപ്പൊരുത്ത വിഷയം എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 പത്തു പൊരുത്തങ്ങള്‍ അഥവാ ദശവിധ പൊരുത്തങ്ങള്‍ ആണ് കേരളീയ ജ്യോതിഷത്തില്‍ പരിഗണിക്കുന്നത്. അവയിലൊന്നാണ് വേധം.     ചുവടെ ചേര്‍ക്കുന്ന നക്ഷത്രജോടികളെ ശ്രദ്ധിക്കുക:      അശ്വതി-തൃക്കേട്ട ഭരണി-അനിഴം കാര്‍ത്തിക- വിശാഖം രോഹിണി -ചോതി മകം - രേവതി പൂരം - ഉത്രട്ടാതി ഉത്രം - പൂരുരുട്ടാതി അത്തം - ചതയം മൂലം - ആയില്യം പൂരാടം - പൂയം ഉത്രാടം - പുണര്‍തം തിരുവോണം-തിരുവാതിര.  ഈ പന്ത്രണ്ട് ജോടികളില്‍ വരുന്ന ദ്വന്ദങ്ങളാവരുത് പൊരുത്തചിന്തയില്‍ ആണിന്റെയും പെണ്ണിന്റെയും നക്ഷത്രങ്ങള്‍. അവ തമ്മില്‍ തമ്മില്‍ വേധദോഷമുണ്ട്. ഇവയില്‍ വരാത്ത മകയിരം, ചിത്തിര, അവിട്ടം എന്നീ നാളുകള്‍ പരസ്പരവും വേധദോഷമുണ്ട്. അങ്ങനെ 27 നക്ഷത്രങ്ങളെ 13 വിഭാഗമാക്കിയിരിക്കുന്നു. ഓരോ വിഭാഗത്തിനും പരസ്പരം വേധം ഭവിക്കുന്നു എന്നാണ് നിയമം. ഇപ്രകാരം വേധമുള്ള നക്ഷത്രങ്ങളില്‍ പൊരുത്തചിന്തയില്‍ വിവാഹാര്‍ത്ഥികളായ സ്ത്രീപുരുഷന്മാരുടെ നാളുകള്‍ വരരുത് എന്നാണ് അനുശാസനം.  ഉദാഹരണം ഇതിലെ ക്രമസംഖ്യ 1 നോക്കുക: അശ്വതി നാളുകാരന്/ നാളുകാരിക്ക് തൃക്കേട്ട നാളുകാരി/നാളുകാര

ഭാവയാമി രഘുരാമം

ഇമേജ്
ലേഖനം : 60 ശ്രീരാമനവമി എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 എഴുത്തച്ഛന്‍ എഴുതുന്നു: 'ഉച്ചത്തില്‍ പഞ്ചഗ്രഹം നില്‍ക്കുന്ന കാലത്തിങ്കല്‍, അച്യുതനയോധ്യയില്‍  കൗസല്യാത്മജനായാന്‍. നക്ഷത്രം പുനര്‍വസു നവമിയല്ലോ തിഥി, നക്ഷത്രാധിപനോടു കൂടവേ ബൃഹസ്പതി. കര്‍ക്കടകത്തിലത്യുച്ച സ്ഥിതനായിട്ടല്ലോ, അര്‍ക്കനുമത്യുച്ചസ്ഥനുദയം കര്‍ക്കടകം. അര്‍ക്കജന്‍ തുലാത്തിലും ഭാര്‍ഗവന്‍ മീനത്തിലും, വക്രനുമുച്ചസ്ഥനായ് മകരം രാശിതന്നില്‍ നില്‍ക്കുമ്പോളവതരിച്ചീടിനാന്‍ ജഗന്നാഥന്‍        ദിക്കുകളൊക്കെ പ്രസാദിച്ചിതു ദേവകളും പെറ്റിതു കൈകേയിയും പുഷ്യനക്ഷത്രംകൊണ്ടേ പിറ്റേന്നാള്‍ സുമിത്രയും പെറ്റിതുപുത്രദ്ദ്വയം.' (അദ്ധ്യാത്മരാമായണം കിളിപ്പാട്ട്).    കര്‍ക്കടക ലഗ്‌നത്തിലാണ് ശ്രീരാമന്റെ ജനനം. അന്ന് ചൈത്രത്തിലെ ശുക്ലപക്ഷനവമിയാണ് തിഥി. അങ്ങനെ ആ നവമി ശ്രീരാമനവമിയായി... പില്‍ക്കാലത്തെ ശ്രീകൃഷ്ണാഷ്ടമി പോലെ യുഗോദയത്തിന് കാരണമായ മറ്റൊരു പുണ്യതിഥി. ലഗ്‌നത്തില്‍ ചന്ദ്രനുണ്ട്. പുണര്‍തം എന്ന് നാം നമ്മുടെ ഭാഷയില്‍ വിളിക്കുന്ന പുനര്‍വസുവാണ് ഭഗവാന്റെ ജന്മതാരകം. കര്‍ക്കടകത്തിലെ ചന്ദ്രനാകയാല്‍ പുണര്‍തം നാലാംപാദമെന്ന

പൊരുത്തമോ പൊരുത്തക്കേടോ?

ഇമേജ്
ലേഖനം: 59 ശനി-രാഹു താരതമ്യം എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 സ്വഭാവപരമായി അഥവാ പ്രകൃതംകൊണ്ട് ഒരേമട്ടില്‍ പ്രവര്‍ത്തിക്കുന്ന ഗ്രഹങ്ങളാണ് ശനിയും രാഹുവും എന്ന് പറയപ്പെടുന്നു. അതിന്റെ ന്യായാന്യായതകളാണ് ഇന്നത്തെ ചര്‍ച്ചാവിഷയം.    രാഹുവും കേതുവും ഏറ്റവും പഴയ ജ്യോതിഷത്തില്‍ ഉണ്ടായിരുന്നതിന് അധികം ദൃഷ്ടാന്തങ്ങളില്ല. സപ്തഗ്രഹങ്ങള്‍ മാത്രമായിരുന്നു അന്ന് പരിഗണിക്കപ്പെട്ടിരുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നിവയായിരുന്നു ആ ഏഴ് ഗ്രഹങ്ങള്‍. പിന്നീട് രാഹുവും കേതുവും കൂട്ടിച്ചേര്‍ക്കപ്പെട്ടതായി വിദ്വജ്ജനങ്ങള്‍ പറയുന്നു. പുരാണം പറയുന്നത് രാഹുവും കേതുവും ഒരസുരന്റെ ഉടലും തലയുമാണെന്നാണല്ലോ? നിഴല്‍ഗ്രഹങ്ങളും താമസഗുണ ഗ്രഹങ്ങളും പാപന്മാരുമാണവ. രാഹുകേതുക്കളെ മറ്റു ഗ്രഹങ്ങളുമായി സാമ്യപ്പെടുത്തുന്ന രീതി അക്കാലം മുതല്‍ വ്യാപകവുമായി. രാഹുവിന് ശനിയോടാണ് അടുപ്പമെന്നത്രെ പണ്ഡിതന്മാരുടെ പക്ഷം. 'ശനിവത് രാഹു' എന്ന് ഉക്തി തന്നെയുണ്ടായി. ശനിയെപ്പോലെ രാഹുവെന്നര്‍ത്ഥം. ശനിയുടെ ദശാകാലം 19 വര്‍ഷം, രാഹുവിന്റെ ദശാകാലം 18 വര്‍ഷവും. അത് ഒരു സാമ്യത. ശനിയെപ്

ആണ്‍പൂവോ പെണ്‍പൂവോ

ഇമേജ്
ലേഖനം: 58 ജ്യോതിഷം ജനനം പ്രവചിക്കുമ്പോള്‍ എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്‌ളിക്കേഷന്‍സ് 9846023343 ജീവിതം എന്ന മഹാരഹസ്യത്തിന്റെ മണിച്ചിത്രത്താഴ് തുറക്കുന്ന താക്കോല്‍ ജ്യോതിഷത്തിലുണ്ട്. പക്ഷേ ആര്‍ക്കൊക്കെ ആ താക്കോല്‍ കണ്ടെത്താന്‍ പറ്റും, കണ്ടെത്തിയാലും ആര്‍ക്കൊക്കെ അത് ഉപയോഗപ്പെടുത്താനാവും എന്നതൊക്കെ പ്രഹേളികകളാണ്. അഥവാ വിധി നിയോഗങ്ങളാണ്. രസകരമെന്നോ വിജ്ഞാനപ്രദമെന്നോ കരുതാവുന്ന ഒരു ജ്യോതിഷ പ്രവചന നിയമം ഇവിടെ പരിചയപ്പെടുത്തുന്നു. ഓരോ വ്യക്തിക്കും ഇത് സ്വന്തം ബോധ്യത്തിലേക്ക് കൊണ്ടുവരാനും അതിന്റെ ശരി നിര്‍ണയിക്കാനുമുള്ള അവസരമാണ്.   പ്രസവിക്കാന്‍ പോകുന്നത് ആണ്‍കുട്ടിയെയാണോ പെണ്‍കുട്ടിയെയാണോ എന്നത് ഓരോ അരമണിക്കൂറിനെയും മുന്‍നിര്‍ത്തി കണ്ടെത്തുന്ന രീതിയാണിത്. ഇതിന്റെ ദീപ്തമായ ഒരു വിവരണം പോയതലമുറയിലെ പ്രശസ്ത ജ്യോതിഷ പണ്ഡിതനായിരുന്ന ഓണക്കൂര്‍ ശങ്കരഗണകന്‍ അവതരിപ്പിച്ചിരിക്കുന്നത് നോക്കാം.    'ഞായര്‍, ചൊവ്വ, വ്യാഴം, ശനി ഈ നാലാഴ്ചകളില്‍ ഉദയം മുതല്‍ ഒന്നേകാല്‍ നാഴിക പുരുഷകാലവും പിന്നെ ഒന്നേകാല്‍ നാഴിക സ്ത്രീകാലവുമാണ്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ സ്ത്രീകാലം ആദ്യവും പിന്നെ പ

ബാലനും കുമാരനും വൃദ്ധനും മറ്റും

ഇമേജ്
ലേഖനം: 57 ഗ്രഹാവസ്ഥകളെ ക്കുറിച്ച് എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ഗ്രഹങ്ങള്‍ രാശികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് ജ്യോതിഷ പരിചയമുള്ളവര്‍ക്കറിയാം. ഓരോ രാശിയും മുപ്പത് ഡിഗ്രി വീതമെന്നും അങ്ങനെ പന്ത്രണ്ട് രാശികള്‍ക്കും കൂടി 360 ഡിഗ്രിയാണെന്നും നാം മനസ്സിലാക്കിയിട്ടുണ്ട്. ഒരു രാശിയിലെ മുപ്പത് ഡിഗ്രിയിലൂടെ കടന്നുപോകുന്ന ഗ്രഹത്തിന് അപ്പോള്‍ നില്‍ക്കുന്ന സമയബിന്ദുവിനെ / ഡിഗ്രിയെ മുന്‍നിര്‍ത്തി അഞ്ച് അവസ്ഥകള്‍ പറയാറുണ്ട്. അതാണ് ഇന്നത്തെ ചര്‍ച്ചാവിഷയം.     ഫലദീപിക തുടങ്ങിയ പ്രാചീന പ്രമാണഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷയമാണിത്. ഇതിനെ 'ഗ്രഹാവസ്ഥ' എന്നു പറയുന്നു. ബാലാവസ്ഥ, കുമാരാവസ്ഥ, യൗവ്വനാവസ്ഥ, വൃദ്ധാവസ്ഥ, മൃതാവസ്ഥ എന്നീ അഞ്ച് അവസ്ഥകളിലൊന്നിലായിരിക്കും ഒരു രാശിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹം. അങ്ങനെയാണ് ഈ നിയമം പറയുന്നത്. ഗ്രഹം ബാലനായിരിക്കുന്ന അവസ്ഥ (ബാല്യം) തന്നെയാണ് ബാലാവസ്ഥ. ഗ്രഹം കുമാരനായിരിക്കുന്ന അവസ്ഥ (കൗമാരം), യുവാവായിരിക്കും കാലം യുവാവസ്ഥ (യൗവ്വനം), വൃദ്ധനായിരിക്കുന്നത് വാര്‍ദ്ധക്യം, മൃതതുല്യത മൃതാവസ്ഥ എന്നിങ്ങനെ അര്‍ത്ഥം കല്പിക്കപ്പെട

ഒരാളെപ്പോലെ എത്രപേര്‍

ഇമേജ്
ലേഖനം 56 നക്ഷത്ര സാമ്യതകള്‍ എസ് . ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 നാം സാധാരണ പറയാറുണ്ട്, ഒരാളെപ്പോലെ രൂപം കൊണ്ടോ ഗുണം കൊണ്ടോ ലോകത്തില്‍ ഏഴുപേരുണ്ടാകുമെന്ന്! ഇത് എത്രത്തോളം ശരിയാണെന്നോ ശാസ്ത്രീയമായ പിന്‍ബലമുണ്ടെന്നോ അറിയില്ല. എന്നാല്‍ ഇക്കാര്യം ജ്യോതിഷലോകത്തിലും കുറച്ചൊക്കെ സത്യമാണ്. നക്ഷത്രങ്ങളുടെകാര്യം തന്നെ നോക്കാം. പക്ഷേ ഇവിടെ ഒരാളെപ്പോലെ ഏഴല്ല, ഒമ്പതു പേരാണുണ്ടാവുക. അത് എങ്ങനെയെന്ന അന്വേഷണവും വിശദീകരണവുമാണ് ഇന്നത്തെ കുറിപ്പില്‍.      നക്ഷത്രങ്ങള്‍ 27 ആണ്. അവ  രണ്ടേകാല്‍  നക്ഷത്രങ്ങള്‍ വീതം എന്ന കണക്കിന് പന്ത്രണ്ട് രാശികളിലായി വിന്യസിക്കപ്പെട്ടിട്ടുമുണ്ട്. മേടക്കൂറ്, ഇടവക്കൂറ്, മിഥുനക്കൂറ് എന്നുതുടങ്ങി മീനക്കൂറുവരെ പന്ത്രണ്ടു കൂറുകള്‍ അങ്ങനെ സംഭവിക്കുകയാണല്ലോ ഇത് എല്ലാവര്‍ക്കും അറിയുകയും ചെയ്യും.    ഒരു നക്ഷത്രത്തിന് നാലു പാദങ്ങള്‍ / നാലുകാലുകള്‍ ഉണ്ടല്ലോ! അപ്പോള്‍ 27 നക്ഷത്രങ്ങള്‍ക്കും കൂടി 108 പാദങ്ങള്‍/കാലുകള്‍ വരികയാണ്. അപ്പോള്‍ 12 രാശികളിലായി 108 നക്ഷത്രപാദങ്ങളുണ്ടെന്നും തെളിയുകയാണ്. പ്രത്യക്ഷത്തില്‍ ഒരു രാശിയില്‍ അങ്ങനെ രണ്ടേകാല്‍ നക്ഷത്രം എന്നത് ഒമ്

ചാവ്വ മിഥുനം രാശിയില്‍

ഇമേജ്
ലേഖനം: 55 പന്ത്രണ്ട് കൂറുകളില്‍ ജനിച്ചവര്‍ക്കും ഉള്ള സാമാന്യ ഫലങ്ങള്‍ എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷസ് 98460 23343 1196 മീനം 30 ന് / 2021 ഏപ്രില്‍ 13 ന് രാത്രിയില്‍ കുജന്‍ അഥവാ ചൊവ്വ ഇടവം രാശിയില്‍ നിന്നും മിഥുനം രാശിയിലേക്ക് പ്രവേശിച്ചു. ഏതാണ്ട് ഇനിയുള്ള 50 ദിവസങ്ങള്‍ മിഥുനം രാശിയിലാവും ചൊവ്വയുടെ സഞ്ചാരം. ഇടവം 19 ന് / ജൂണ്‍ 2 ന് രാവിലെ കര്‍ക്കിടകം രാശിയിലേക്ക് സംക്രമിക്കും.   മിഥുനം രാശി ചൊവ്വയുടെ ശത്രുവായ ബുധന്റെ സ്വക്ഷേത്രമാണ്. ശത്രുവിന്റെ വീട്ടില്‍ വസിക്കുന്ന ഗ്രഹത്തെ 'ദീനന്‍' എന്നാണ് പ്രമാണഗ്രന്ഥമായ ജാതകപാരിജാതം  വിശേഷിപ്പിക്കുന്നത്. ആര്‍ക്കായാലും ശത്രുവിന്റെ വീട്ടിലെ പൊറുതി ഒരു ഗതികേട് തന്നെയാണല്ലോ. കുംഭം, തുലാം, ബുധന്റെ രാശികളായ കന്നി, മിഥുനം പിന്നെ കര്‍ക്കിടകം എന്നിവ അഞ്ചും ചൊവ്വയുടെ ക്ഷീണരാശികളാണെന്ന് വിദ്വാന്മാര്‍ വ്യക്തമാക്കുന്നു. ('ഭൗമനു ഘടേ ജൂകേ ബുധര്‍ക്ഷേന്ദുഭേ' എന്ന് ജ്യോതിഷദീപമാല) കര്‍ക്കിടകം ചൊവ്വയുടെ നീചരാശി. ഉച്ചം മകരം രാശിയും. ഉച്ചത്തില്‍ നിന്നും ചൊവ്വ നീചത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് സാരം. അങ്ങനെയുള്ള ഗ്രഹത്തെ വിളിക്കുന്നത്