പോസ്റ്റുകള്‍

ഓഗസ്റ്റ്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശ്രാവണം

ഇമേജ്
ലേഖനം: 170 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 കാര്‍മേഘത്തിന്റെ കാളിമയുള്ള കര്‍ക്കടകത്തിലെ കറുത്തവാവ് പടിയിറങ്ങി. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ ആധാരമാക്കിയുള്ള ചാന്ദ്രമാസങ്ങളില്‍ ഒരുപുതുമാസം ഇന്ന് പിറന്നുകഴിഞ്ഞു. ഒരുപക്ഷേ മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട ചാന്ദ്രമാസം -- ശ്രാവണം, ആ മാസത്തിലെ ഒന്നാംദിനം ഇന്നാണ്. കറുത്തവാവിന്റെ പിറ്റേന്ന് മുതല്‍ അടുത്ത കറുത്തവാവ് വരെയാണ് ഓരോ ചാന്ദ്രമാസവും ഭവിക്കുന്നത്. മധ്യേവരുന്ന പൗര്‍ണമിയുടെ അന്നത്തെ നക്ഷത്രത്തിന്റെ പേര് ആ മാസത്തിന് നല്‍കുന്നു. ശ്രവണത്തില്‍, അതായത് തിരുവോണത്തില്‍ വെളുത്തവാവ് വരികയാല്‍ 'ശ്രാവണം' എന്നായി മാസത്തിന്റെ നാമം. ( ഈവര്‍ഷം ആഗസ്റ്റ് 21-ന് തിരുവോണം. അന്ന് സന്ധ്യയ്ക്ക് പൗര്‍ണമി തുടങ്ങുന്നു). ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഡം എന്നിവ കടന്ന് ചാന്ദ്രവര്‍ഷത്തിലെ അഞ്ചാമത്തെ മാസമായ ശ്രാവണത്തിന്റെ പുലരികള്‍ തിരുമുല്‍ക്കാഴ്ചകളുമായി ഇനി നമ്മെ എതിരേല്‍ക്കുകയാണ്. മലയാളിക്ക് വസന്തകാലവും കൂടിയാണ്, ശ്രാവണം. ഋതുക്കളില്‍ ശ്രാവണം വര്‍ഷര്‍ത്തുവില്‍ ഉള്‍പ്പെട്ടതാണെങ്കിലും, മലനാട്ടില്‍ പുഷ്പ സുരഭിലകാലമാണ് ചിങ്ങമെന്ന് മഹാകവി പി.

ശ്രാദ്ധം

ഇമേജ്
ലേഖനം: 169   എസ്. ശ്രീനിവാസ് അയ്യര്‍, അവനി പബ്ലിക്കേഷന്‍സ്. 98460 23343 ശ്രദ്ധാപൂര്‍വം നിര്‍വഹിക്കേണ്ടതെന്തോ അതാണ് ശ്രാദ്ധം എന്നാണ് സങ്കല്പം. ദൈവസമര്‍പ്പണത്തിന് തുല്യം  നിഷ്‌ക്കര്‍ഷ പുലര്‍ത്തണം ശ്രാദ്ധകാര്യങ്ങളില്‍ എന്ന് നമ്മുടെ കാരണവന്മാര്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. അതില്‍ തെല്ലുമരുത്, അശ്രദ്ധയും അലംഭാവവും എന്നാണ് കരുതല്‍. അതാണ് 'ശ്രാദ്ധം' എന്ന വാക്കിന്റെ ഉണ്‍മ.  പരേതരോടുള്ള ജീവിച്ചിരിക്കുന്നവരുടെ നന്ദിയും കടപ്പാടും ശ്രാദ്ധാചരണത്തിന്റെ പിന്നിലുണ്ട്. മൂന്ന് കടങ്ങളാണത്രെ, മനുഷ്യന് നിര്‍ബന്ധമായും തീര്‍ക്കാനുള്ളത്! ദേവന്മാരോടും ഋഷിമാരോടും പിതൃക്കളോടും ഉള്ള ആ കടങ്ങള്‍ പുരുഷാര്‍ത്ഥത്തിലൂടെ മനുഷ്യന്‍ മടക്കുന്നു; തിരികെ നല്‍കുന്നു. യജ്ഞം ചെയ്ത് ദേവഋണവും, വേദാദ്ധ്യയനത്തിലൂടെ ഋഷിഋണവും ബലികര്‍മ്മാനുഷ്ഠാനങ്ങളിലൂടെ പിതൃഋണവും വീട്ടണം. മരിച്ചയാളിന്റെ കുടുംബക്കാര്‍ മരണം നടന്ന നക്ഷത്രം/തിഥി ഇവയെ മുന്‍നിര്‍ത്തി വര്‍ഷംതോറും സ്വഗൃഹത്തില്‍/ തീര്‍ത്ഥ- ദേവ സന്നിധികളില്‍ ബലികര്‍മ്മം അനുഷ്ഠിക്കണം. അതിനോടെപ്പം വര്‍ഷംതോറുമുള്ള ബലികര്‍മ്മങ്ങളുമുണ്ട്. തറവാട്ടിലെ പരേതരായ മുഴുവന്‍ പിതൃജനങ്ങളെയും ഉദ്ദേശ

ത്രിംശാംശകം

ഇമേജ്
ലേഖനം: 168 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ത്രിംശാംശകം എന്നാല്‍ മുപ്പതില്‍ ഒരുഭാഗം എന്നര്‍ത്ഥം. ഒരുരാശി മുപ്പതുഭാഗകള്‍ അഥവാ മുപ്പതുഡിഗ്രികള്‍ ചേര്‍ന്നതാണ്. അതിനെ മുപ്പതായി പിരിച്ചുകാണുകയാണ് ത്രിംശാംശകത്തില്‍. രാശിയില്‍ വരുന്ന ജാതകന്റെ ലഗ്‌നവും അതിലെ മറ്റു ഗ്രഹങ്ങളും ഏതു ഭാഗയില്‍/ ഏതു ഡിഗ്രിയില്‍ എന്ന് കണ്ടെത്തുന്നു. അത് ഗ്രഹസ്ഫുടത്തിലൂടെ ദൈവജ്ഞര്‍ ഉറപ്പിക്കുന്നു. പഞ്ചതാരാഗ്രഹങ്ങള്‍ക്കാണ് ത്രിംശാംശകത്തിന്റെ ആധിപത്യം. അതുതന്നെയും ഓജരാശിയിലും യുഗ്മരാശിയിലും വ്യത്യസ്തക്രമത്തിലാണു താനും. അതോടെ ത്രിംശാംശകഫലമായി. ഷഡ്വര്‍ഗത്തിലെ (ക്ഷേത്രം, ഹോര, ദ്രേക്കാണം, നവാംശം, ദ്വാദശാംശം, ത്രിംശാംശം) ഒരു വര്‍ഗമാണിതും. സൂക്ഷ്മവും കൃത്യവുമായ ഫലചിന്തയ്ക്ക് രാശിയെ ഉദ്ഗ്രഥിച്ചും അപഗ്രഥിച്ചും ആചാര്യന്മാര്‍ പരിശോധിക്കുന്നു. ഒരു ചെറുവിത്തില്‍ നിന്നും മഹാവൃക്ഷത്തിലേക്ക് പടരാനും, മഹാസാഗരത്തില്‍ നിന്നും ഒരു കൈക്കുടന്ന വെള്ളത്തിലേക്ക് ചുരുങ്ങാനും ജ്യോതിഷത്തില്‍ ഉറച്ച വഴികളുണ്ട്. വികാസവും സങ്കോചവും നടത്തി, പലവിധം പരിശോധനകള്‍ നടത്തി, എന്തിനെക്കുറിച്ചും ശരിധാരണയിലെത്താനുള്ള ഒരു സാധ്യതയും ജ്യ

രാഹുദശയിലൂടെ

ഇമേജ്
ലേഖനം: 167 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ഗ്രഹനിലയിലെ 'സ' എന്ന അക്ഷരം സര്‍പ്പന്‍/ സര്‍പ്പി/ സര്‍പ്പം എന്നതിന്റെ ചുരുക്കമാണ്. അതായത് രാഹുവിനെ കുറിക്കുന്ന അക്ഷരം. നവഗ്രഹങ്ങളുടെ കൂട്ടത്തിലെ ഉദ്ദാമശക്തിയാണ് രാഹു എന്ന ഗ്രഹവും. നവഗ്രഹങ്ങളുടെ ദശാകാലമായി മനുഷ്യജീവിതത്തെ നിര്‍ണയിക്കുമ്പോള്‍ (നക്ഷത്രദശാപദ്ധതി) രാഹുദശയ്ക്കും അതില്‍ സ്ഥാനം ലഭിക്കുന്നു. ചൊവ്വാദശയ്ക്കും വ്യാഴദശയ്ക്കും മധ്യേയാണ് രാഹുദശയുടെ (18 വര്‍ഷം) സ്ഥാനം നിര്‍ണയിച്ചിട്ടുള്ളത്. നിഴല്‍ഗ്രഹം, തമോഗ്രഹം, പാപഗ്രഹം എന്നിവ രാഹുവിന്റെ വിശേഷണങ്ങള്‍. രാഹുവിനെ വിധുന്തുദന്‍, സ്വര്‍ഭാനു, അഗു, അഹി, സൈംഹികേയന്‍, അസുരന്‍, വൈപ്രചിത്തി, പൈഠീനസന്‍, ഇനേന്ദുശത്രു തുടങ്ങിയ പേരുകളില്‍ ജ്യോതിഷഗ്രന്ഥങ്ങളില്‍ വിവരിച്ചുവരുന്നു. പ്രായേണ വലിയദശകളിലൊന്നാണ് രാഹുദശ. ശുക്രദശ 20 വര്‍ഷവും ശനിദശ 19 വര്‍ഷവും ആണ്. വലിപ്പത്തില്‍ തൊട്ടുപിറകെ രാഹുദശയാണ് -- 18 വര്‍ഷം. തിരുവാതിര, ചോതി, ചതയം എന്നീ മൂന്നു നക്ഷത്രക്കാരുടെ ജനനം (ജന്മദശ) രാഹുദശയിലാകുന്നു. മകയിരം, ചിത്തിര, അവിട്ടം നാളുകാര്‍ക്ക് രണ്ടാമതായും, രോഹിണി, അത്തം, തിരുവോണം നാളുകാര
ഇമേജ്
ലേഖനം: 166 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 നക്ഷത്രങ്ങളുടെ സ്വരൂപം / ആകൃതി തര്‍ക്കവിഷയമാണ്. പ്രമാണഗ്രന്ഥങ്ങളില്‍ വിഭിന്നപക്ഷങ്ങള്‍ കാണാം. നക്ഷത്രത്തിന്റെ ആകൃതി ആ നക്ഷത്രത്തില്‍ ജനിക്കുന്നവരുടെ പ്രകൃതത്തില്‍ പ്രതിഫലിക്കുന്നുണ്ടോ എന്നത് അതിലും വലിയ തര്‍ക്കവിഷയവുമാണ്. പൊതുവേ സാധാരണക്കാര്‍ക്ക് അത്ര പരിചയമില്ലാത്ത കാര്യമാണ്. ജന്മനക്ഷത്രത്തിന്റെ പക്ഷിവൃക്ഷമൃഗാദികള്‍ അറിയുന്നവര്‍ പോലും ജന്മനക്ഷത്രത്തിന്റെ ആകൃതി, എത്ര നക്ഷത്രത്തിന്റെ കൂട്ടമാണ് എന്നിവ ശ്രദ്ധിക്കാന്‍ താല്പര്യപ്പെടില്ലെന്ന് തോന്നുന്നു. ചുവടെ നക്ഷത്രങ്ങളുടെ ആകൃതികുറിക്കുന്നു. ബ്രാക്കറ്റില്‍ ചേര്‍ത്തിട്ടുള്ളത് എത്ര നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് എന്നതും. അതിലും കാണാം ഭിന്നാഭിപ്രായം... 1. അശ്വതി:- അശ്വമുഖം, ആട്ടിന്റെ തല, വാള്‍ത്തല  (3). 2. ഭരണി:- അടുപ്പുകല്ലുകള്‍, യോനി (3). 3. കാര്‍ത്തിക:- കത്രിക, കോരിക, അഗ്നിജ്വാല (6) 4. രോഹിണി:- ചൂണ്ട, ശകടം (5/6). 5. മകയിരം:- മാനിന്റെ മുഖം/തല, തേങ്ങാക്കണ്ണ് (3). 6. തിരുവാതിര:- തീക്കട്ട (1). 7. പുണര്‍തം:- വീട്, തോണി, വില്ല് (5/6).  8. പൂയം:- പശുവിന്റെ അകിട്, വാല്‍ക്കണ്ണാടി (

നല്ലവാക്കോതുവാന്‍

ഇമേജ്
ലേഖനം: 165 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 നല്ലവാക്കും നല്ലഭാഷയും പറയുന്നയാളിന്റെ ചിത്തസംസ്‌ക്കാരത്തെ വ്യക്തമാക്കുന്നു. വെറും പഠിപ്പു മാത്രം പോര; വിജ്ഞാനത്തിനൊപ്പം വിവേകവും വേണം. അപ്പോഴാണ് കവി പ്രാര്‍ത്ഥിച്ചതുപോലെ ഒരാള്‍ക്ക്, നല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാവുന്നത്. രണ്ടാമെടം കൊണ്ടാണ് വാക്കുകളെ ചിന്തിക്കുക. ഭാവകാരകന്‍ വ്യാഴവും. എന്നാല്‍ 'ജ്ഞോ വചാ:' എന്ന പ്രമാണപ്രകാരം വാക്കിന്റെ, വചനത്തിന്റെ വിഭുത്വം ബുധനുമുണ്ട്. രണ്ടാം ഭാവത്തിന്റെ ബലം,  ഭാവനാഥന്റെ ബലം, എന്നിവയ്‌ക്കൊപ്പം ഗുരുബുധന്മാരുടെ ബലവും ഒരാളുടെ സംഭാഷണത്തെ, വാങ്മയത്തെ, വാഗര്‍ത്ഥവിചാരത്തെ സ്വാധീനിക്കുമെന്ന് ചുരുക്കം. രണ്ടാംഭാവത്തില്‍ സൂര്യബന്ധം വന്നാല്‍- സൂര്യരാശി, സൂര്യയോഗം, സൂര്യദൃഷ്ടി ഇത്യാദി- ആ വ്യക്തി പൗരുഷപൂര്‍ണമായ വാക്കുകള്‍ പറയും. ആജ്ഞയോലും, അവയില്‍. ചിലപ്പോള്‍ അധികാരത്തിന്റെ സ്വരവും ഉണ്ടാവുമതില്‍. നേര്‍വാക്കും നിറയും. ഉച്ചസൂര്യന്‍ സാത്വികതയുടെ മൊഴിയാവും ഉരയ്ക്കുക.       രണ്ടിലേക്ക് ഇപ്പറഞ്ഞതിന്‍വണ്ണം ചന്ദ്രന്റെ നില്പ്/ നോട്ടം/ ആധിപത്യം എന്നിവ വന്നാല്‍ മാധുര്യം വചനത്തില്‍ നിറയും. യാഥാര്

നോട്ടം

ഇമേജ്
ലേഖനം: 164 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 'ഗ്രഹദൃഷ്ടി' എന്നത് ജ്യോതിഷത്തിലെ സജീവവിഷയമാണ്. ഗ്രഹങ്ങള്‍ ജീവനുള്ളവയാണ്. അവ ഏതു രാശിയില്‍ / ഏതു ഭാവത്തില്‍ നില്‍ക്കുന്നു എന്നതുപോലെ പ്രാധാന്യമുളള ചിന്തയാണ് ഏത് രാശിയിലേക്ക് /  ഏത് ഭാവത്തിലേക്ക് നോക്കുന്നു എന്നതും. ഗ്രഹത്തിന്റെ ശുഭാശുഭത്വം അവയുടെ നോട്ടത്തെയും പവിത്രമോ പങ്കിലമോ ആക്കുന്നു. പണ്ഡിതന്മാരുടെ പക്ഷത്തില്‍ ഗ്രഹത്തിന്റെ ഭാവസ്ഥിതിയോളം, അല്ലെങ്കില്‍ അതിലധികം, ശക്തമാണ് ഗ്രഹത്തിന്റെ ഭാവത്തിലേക്കുള്ള നോട്ടം.... ഗ്രഹങ്ങളുടെ നോട്ടം കാല്‍ദൃഷ്ടി, അരദൃഷ്ടി, മുക്കാല്‍ദൃഷ്ടി എന്നിങ്ങനെയുണ്ട്. എങ്കിലും ഗ്രഹങ്ങളുടെ മുഴുദൃഷ്ടിയാണ് മുഖ്യമായി സ്വീകാര്യം. എല്ലാ ഗ്രഹങ്ങള്‍ക്കും അവനില്‍ക്കുന്ന ഭാവത്തിന്റെ ഏഴാം ഭാവത്തിലേക്ക് പൂര്‍ണദൃഷ്ടിയുണ്ട്. മൂന്ന് ഗ്രഹങ്ങള്‍ക്കു മാത്രം, അതുകൂടാതെ വിശേഷദൃഷ്ടിയുമുണ്ട്-- ശനിക്കും വ്യാഴത്തിനും ചൊവ്വയ്ക്കും. ശനി 3,10 എന്നീ ഭാവങ്ങളിലേക്കും, വ്യാഴം 5,9 എന്നീ ഭാവങ്ങളിലേക്കും, ചൊവ്വ 4,8 എന്നീ ഭാവങ്ങളിലേക്കും കൂടി നോക്കുന്നു. ഉദാഹരണത്തിന് ഇടവത്തില്‍ നില്‍ക്കുന്ന ശനിയുടെ ഏഴാംദൃഷ്ടി വൃശ്ചികം രാ

അശുഭ യോഗങ്ങള്‍

ഇമേജ്
ലേഖനം: 163 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 'യോഗം' എന്ന വാക്ക് പല ഭാരതീയചിന്തകളിലും ജ്ഞാനശാഖകളിലും ഇടം പിടിച്ചിട്ടുള്ളതാണ്. പതഞ്ജലിയുടെ യോഗസൂത്രങ്ങള്‍, ആയുര്‍വേദത്തിലെ യോഗങ്ങള്‍, 'കടുശര്‍ക്കരയോഗം' പോലുള്ള തന്ത്രശാസ്ത്രവിഷയങ്ങള്‍ എന്നിവ അക്കൂട്ടത്തില്‍ വരും. എന്നാല്‍ 'യോഗം' എന്ന വാക്ക് ജ്യോതിഷത്തിലുമുണ്ട്. ജ്യോതിഷത്തില്‍ വിഭിന്നാര്‍ത്ഥങ്ങളില്‍ യോഗം എന്ന വാക്ക് പ്രയോഗിക്കപ്പെടുന്നതായി കാണാം. പഞ്ചാംഗത്തിലെ വിഷ്‌ക്കംഭം തുടങ്ങിയ നിത്യയോഗങ്ങള്‍ അവയിലൊന്നാണ്. ഒരു രാശിയില്‍ നില്‍ക്കുന്ന ഒന്നിലധികം യോഗങ്ങളെ ദ്വിഗ്രഹയോഗം, ത്രിഗ്രഹയോഗം, ചതുര്‍ഗ്രഹയോഗം  എന്നിങ്ങനെ അവയുടെ സംഖ്യയെ മുന്‍നിര്‍ത്തി വിശേഷിപ്പിക്കുന്നു. രാശികള്‍, ഭാവങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചും ഏറെ യോഗങ്ങളുണ്ട്. രണ്ട് ഗ്രഹങ്ങള്‍ ചേരുമ്പോള്‍ ചില സവിശേഷമായ അനുഭവങ്ങള്‍ ജാതകന്/ ജാതകയ്ക്ക് ഉണ്ടാകുന്നു. അവ നല്ലതാണെങ്കില്‍ ശുഭയോഗമായി. ഗജകേസരിയോഗവും മഹാഭാഗ്യയോഗവും വസുമദ്യോഗവും അധിയോഗവും മഹാപുരുഷയോഗങ്ങളും മറ്റും അങ്ങനെയുള്ളവ. ദുര്‍ഫലങ്ങള്‍ നല്‍കുന്നവ അശുഭയോഗങ്ങളുടെ ഗണത്തില്‍ വരും. അവയില

സൂര്യ വിംശതി

ഇമേജ്
ലേഖനം: 162 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ഇന്ന് ഞായറാഴ്ചയാണല്ലോ. ഞായറിന്റെ ദിനം. ഞായര്‍ എന്നാല്‍ സൂര്യന്‍. അതിനാല്‍ കുറച്ച് സൂര്യവിശേഷങ്ങള്‍ ജ്യോതിഷവിദ്യാര്‍ത്ഥികള്‍ക്കായി പങ്കുവെക്കാമെന്ന് കരുതുകയാണ്. വിംശതി എന്നാല്‍ ഇരുപത് എന്നര്‍ത്ഥം. സൂര്യനെക്കുറിച്ച് ഇരുപത് കാര്യങ്ങളാണ് സൂര്യവിംശതിയിലെ പ്രതിപാദ്യം. കാലപുരുഷന്റെ ആത്മാവാണ് സൂര്യന്‍. ഗ്രഹസദസ്സില്‍ / ഗ്രഹങ്ങളുടെ അധികാരശ്രേണിയില്‍ രാജാവാണ് സൂര്യന്‍.   കുടുംബ ബന്ധങ്ങളില്‍ സൂര്യന്‍ പിതാവാകുന്നു. പിതൃകാരകന്‍, രാജകാരകന്‍, ആത്മകാരകന്‍ തുടങ്ങിയ വാക്കുകള്‍ സൂര്യനെക്കുറിക്കുന്നതാണ്!   ജ്യോതിഷം, ഗ്രഹങ്ങളെ ആണും പെണ്ണും നപുംസകവുമായി തിരിക്കുന്നു. സൂര്യനും ചൊവ്വയും വ്യാഴവും പുരുഷഗ്രഹങ്ങളാണ്.   സത്വരജസ്തമോ ഗുണങ്ങളുമായി ഗ്രഹങ്ങളെ ബന്ധിപ്പിക്കുന്ന രീതിയുമുണ്ട്. സൂര്യനും ചന്ദ്രനും വ്യാഴവും സത്വഗുണഗ്രഹങ്ങള്‍ അഥവാ സാത്വികഗ്രഹങ്ങള്‍.  പാപഗ്രഹങ്ങളുടെ പട്ടികയില്‍ അഞ്ച്ഗ്രഹങ്ങള്‍ വരുന്നു. അതില്‍ സൂര്യനുമുണ്ട്. ശനി, ചൊവ്വ, രാഹു, കേതു, രവി എന്നിവരാണ് പാപഗ്രഹങ്ങള്‍.   ഗ്രഹങ്ങള്‍ എവിടെ താമസിക്കുന്നു എന്നത് അചാര്യന്മാരുടെ ചിന്താവിഷയ